ബസ് സ്റ്റാൻഡിലെ സംഘർഷം : പോലീസ് കാര്യക്ഷമമായി ഇടപെടണം: ചെയർമാൻ
Sunday, May 5, 2024 3:40 AM IST
തൊടുപുഴ: നഗരസഭാ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഉണ്ടാകുന്ന അക്രമസംഭവങ്ങളിൽ പോലീസ് കാര്യക്ഷമമായി ഇടപെടണമെന്ന് ചെയർമാൻ സനീഷ് ജോർജ് ആവശ്യപ്പെട്ടു.

ബസ് സ്റ്റാൻഡിൽ സ്ത്രീകളും വിദ്യാർഥികളും ഉൾപ്പെടെയുള്ള യാത്രക്കാർക്കു മുന്നിലാണ് പലപ്പോഴും ബസ് ജീവനക്കാർ തമ്മിൽ സംഘർഷവും അസഭ്യവർഷവും ഉണ്ടാകുന്നത്. ഇതു യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

കൂടാതെ അനധികൃതമായി ഒരു സംഘം ബ്ലേഡ് പിരിവുകാരും ബസ് സ്റ്റാൻഡ് കേന്ദ്രമായി പ്രവർത്തിക്കുകയാണ്. ബ്ലേഡ് പിരിവ് കൃത്യമായി കൊടുക്കാത്തതിന്‍റെ പേരിൽ ഇക്കൂട്ടർ തമ്മിൽ സംഘർഷം ഉണ്ടാകുന്നുണ്ടെങ്കിലും പോലീസ് കാഴ്ചക്കാരായി മാറുകയാണെന്നും പരാതിയുണ്ട്. ഇത്തരക്കാരെ നിയന്ത്രിക്കാൻ പോലീസ് തയാറാകണം.

സ്റ്റാൻഡിൽ സുരക്ഷയ്ക്കായി രണ്ട് പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവർക്കായി പോലീസ് എയ്ഡ് പോസ്റ്റും സ്റ്റാൻഡിൽ സജ്ജമാക്കിയിട്ടുണ്ട്. അവശ്യഘട്ടങ്ങളിൽ യാത്രക്കാർ ഉൾപ്പെടെയുള്ളവർ ഇവരുടെ സേവനം തേടണമെന്നും ചെയർമാൻ അറിയിച്ചു.

പ്രൈവറ്റ് ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടക്കുന്ന അക്രമ സംഭവങ്ങളും അനധികൃത പലിശ ഇടപാടും നിയന്ത്രിക്കാൻ ബസ് ഉടമകളുടെയും തൊഴിലാളികളുടെയും സംഘടനകൾ തയാറാകണമെന്നും ഇക്കാര്യത്തിൽ ഉടൻ തന്നെ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർക്കുമെന്നും ചെയർമാൻ അറിയിച്ചു.