വരൾച്ച നേരിടാൻ നടപടി സ്വീകരിക്കണം: ഡീൻ
Sunday, May 5, 2024 3:27 AM IST
ഇടുക്കി: വരൾച്ച നേരിടാൻ സർക്കാർ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. ജില്ലയുടെ പലപ്രദേശങ്ങളിലും കുടിവെള്ളം പോലും കിട്ടാനില്ല. അതിരൂക്ഷമായ വരൾച്ചയെ നേരിടാൻ സർക്കാരും ജലവിഭവ വകുപ്പും ഒരു നടപടിയും സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണ്. വരൾച്ച രൂക്ഷമായി രണ്ടു മാസം പിന്നിട്ടിട്ടും ജില്ലയിൽ കുടിവെള്ള വിതരണത്തിനുള്ള നടപടികൾ സ്വീകരിക്കാത്ത തദ്ദേശ സ്ഥാപനങ്ങൾ ഇനിയുമുണ്ട്.

കൂടാതെ ഇതിനായി സർക്കാർ വകയിരുത്തിയിരിക്കുന്ന തുകയും അപര്യാപ്തമാണ്. കുടിവെള്ള വിതരണത്തിനു കൂടുതൽ തുക അനുവദിക്കുന്നതിനും ആവശ്യമായ എല്ലാ സ്ഥലങ്ങളിലും തദ്ദേശസ്ഥാപനങ്ങളെക്കൊണ്ട് കുടിവെള്ളമെത്തിക്കാനും അടിയന്തര നടപടി സ്വീകരിക്കണം.
ഏലം ഉൾപ്പെടെയുള്ള കൃഷികൾ കരിഞ്ഞുണങ്ങി കോടികളുടെ നഷ്ടമാണ് കാർഷിക മേഖലയിൽ ഉണ്ടായിരിക്കുന്നത്.

വരൾച്ചമൂലം ജില്ലയിൽ ഉണ്ടായ കൃഷിനാശത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ സമിതിയെ നിയോഗിക്കണം. കൃഷിനാശമുണ്ടായവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. ഇടുക്കിയെ ദുരന്തബാധിത ജില്ലയായി പ്രഖ്യാപിച്ച് ജപ്തി നടപടികൾ നിർത്തിവയ്ക്കുക, ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി ഡീൻ പറഞ്ഞു.

വരള്‍ച്ചാബാധിത ജില്ലയായി പ്രഖ്യാപിക്കണം: ജനാധിപത്യ കേരള കോൺഗ്രസ്

നെടുങ്കണ്ടം: ജില്ലയെ അടിയന്തരമായി വരള്‍ച്ചബാധിത ജില്ലയായി പ്രഖ്യാപിച്ച് കര്‍ഷകരെ സംരക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഹൈറേഞ്ച് മേഖലയില്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വരള്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ജലസ്രോതസുകള്‍ വറ്റിവരണ്ട അവസ്ഥയാണ്. കുടിവെള്ളം പോലും ലഭിക്കാതായതോടെ ഹൈറേഞ്ച് മേഖലയിലെ ജനങ്ങള്‍ എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ്.

ഏലം, കുരുമുളക്, ജാതി, ഗ്രാമ്പൂ കൃഷികള്‍ എല്ലാംതന്നെ പൂര്‍ണമായി ഉണങ്ങിനശിച്ചു. ഇനി മഴ ലഭിച്ചാല്‍ പോലും ഒരു വര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് മാത്രമേ കര്‍ഷകര്‍ക്ക് കരകയറാന്‍ കഴിയൂ. ഈ സാഹചര്യത്തില്‍ കൃഷിക്കാരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനും പലിശരഹിത വായ്പകള്‍ ഉടനടി വിതരണം ചെയ്യാനും നടപടികള്‍ സ്വീകരിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് സിബി മൂലേപ്പറമ്പില്‍, സെക്രട്ടറി ജോസ് പൂവത്തുംമൂട്ടില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

കർഷകരെ സംരക്ഷിക്കണം: കർഷക യൂണിയൻ

കട്ടപ്പന: ജില്ലയെ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ച് കര്‍ഷകരെ സംരക്ഷിക്കണമെന്ന് കര്‍ഷക യൂണിയന്‍. മുന്‍ വര്‍ഷങ്ങളിലില്ലാത്ത വിധം കഠിനമായ വരള്‍ച്ച കാര്‍ഷിക മേഖലയെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്.

ഇതിനാല്‍ ജില്ലയെ വരള്‍ച്ചബാധിത മേഖലയായി പ്രഖ്യാപിച്ച് ബാങ്ക് കണ്‍സോഷ്യം വിളിച്ചു ചേര്‍ത്ത് ജപ്തി നടപടികള്‍ നിര്‍ത്തിവച്ച് കാര്‍ഷിക ലോണുകള്‍ക്ക് രണ്ടുവര്‍ഷം വരെ മൊറട്ടോറിയം പ്രഖ്യാപിക്കുകയും വരള്‍ച്ചയെ തുടര്‍ന്ന് നശിച്ച കൃഷികള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് പലിശ രഹിത ലോണുകള്‍ ലഭ്യമാക്കണമെന്നും കേരള കര്‍ഷക യൂണിയന്‍ ജില്ലാ പ്രസിഡന്‍റ് ബിനു ഇലവുംമൂട്ടില്‍, സംസ്ഥാന സെക്രട്ടറി സണ്ണി തെങ്ങുംപള്ളില്‍, ജില്ലാ സെക്രട്ടറി ജെയ്‌സണ്‍ അത്തിമൂട്ടില്‍, ടി.വി. ജോസുകുട്ടി, പി.ജി. പ്രകാശന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.