പോളക്കുരുക്കില്‍ അപ്പര്‍ കുട്ടനാട് ബോട്ടുയാത്രയും കായല്‍ ടൂറിസവും
Thursday, April 18, 2024 6:48 AM IST
കുമരകം: അപ്പര്‍ കുട്ടനാടിന്‍റെ വികസനം അസാധ്യമാക്കി ജലാശയങ്ങള്‍ പോള നിറഞ്ഞ് മാലിന്യ വാഹിനികളായി. വേമ്പനാട്ടുകായലിലും അനുബന്ധ നദികളിലും പോള നിറഞ്ഞ് തിങ്ങിയതിനാല്‍ ജലയാനങ്ങള്‍ക്കൊന്നും സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് . ഹൗസ് ബോട്ടുകളും ശിക്കാര വള്ളങ്ങളും കായലില്‍ ഇറക്കുക വളരെ ബുദ്ധിമുട്ടേറിയ ജോലിയായി മാറി.

കായലില്‍ പണിയെടുത്ത് നിത്യവൃത്തി കഴിക്കുന്ന കക്കാവാരല്‍ തൊഴിലാളികള്‍, കായല്‍ മണ്ണും കായല്‍ കട്ടയും കുത്തി വള്ളത്തില്‍ കയറ്റി വിതരണം ചെയ്യുന്ന തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങി എല്ലാവരും പ്രതിസന്ധി നേരിടുകയാണ്. കുടുംബം പോറ്റാന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ കായലില്‍ പോയി മടങ്ങാനാകാതെ പോളയ്ക്കുള്ളില്‍ കുടുങ്ങി മണിക്കൂറുകളോളം പൊരിവെയിലില്‍ കഴിയേണ്ടി വന്ന സംഭവങ്ങള്‍ നിരവധിയാണ്.

വിദേശികളായ ജര്‍മന്‍ പോളയും ആഫ്രിക്കന്‍ പായലും കുട്ടനാടിന്‍റെ ശാപമായി മാറിയത് ഇരുപ്പൂ നെല്‍കൃഷിക്കുവേണ്ടി നിര്‍മിച്ച തണ്ണീര്‍മുക്കം ബണ്ടു മൂലമാണ്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കടല്‍ വെള്ളം കയറി അപ്പര്‍കുട്ടനാടിനെ ശുചീകരിക്കുന്ന പ്രക്രിയ ബണ്ട് കെട്ടി തടഞ്ഞതാണ് കുട്ടനാടിന് ശാപമായി മാറിയിരിക്കുന്നത്.

മാര്‍ച്ച് 15നെങ്കിലും തുറക്കേണ്ട ഷട്ടറുകള്‍ ഏപ്രില്‍ മാസം പകുതിയാകുമ്പോള്‍ മാത്രമാണ് തുറക്കുന്നത്. ഇതു പ്രകൃതിയുടെ സ്വാഭാവിക ശുചീകരണ പ്രക്രിയയ്ക്ക് അവസരം നിഷേധിക്കുന്നു. പഞ്ചായത്തുകള്‍ പോള നീക്കം ചെയ്യാന്‍ ആവിഷ്‌കരിക്കുന്ന ഒരു പദ്ധതികളും വിജയിക്കുന്നില്ല. ജില്ലാ പഞ്ചായത്ത് പോള വാരല്‍ യന്ത്രം പരീക്ഷിച്ചു പരാജയപ്പെട്ടു. ഇപ്പോള്‍ ഈ യന്ത്രം കട്ടപ്പുറത്താണ്. തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി പോള നീക്കാന്‍ നടത്തിയ നീക്കവും വിജയിച്ചില്ല. ഇപ്പോള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പോള നീക്കാന്‍ ഫണ്ടുമില്ല.

ജലപാതയില്‍ യാത്ര ഭീതിയോടെ, ബോട്ട് സര്‍വീസുകള്‍ റദ്ദാക്കി

പോളശല്യം രൂക്ഷമായതോടെ സുരക്ഷയെ മുന്‍നിര്‍ത്തി കോട്ടയം, ആലപ്പുഴ ജലപാതയില്‍ മൂന്നു ബോട്ടു സര്‍വീസുകള്‍ റദ്ദാക്കി. കോട്ടയത്തുനിന്നും ആലപ്പുഴയില്‍നിന്നും ഇന്നലെ മുതല്‍ രണ്ടു സര്‍വീസുകളെയുള്ളൂ. കഴിഞ്ഞദിവസം വെട്ടിക്കാടിനു സമീപം യാത്രാ ബോട്ട് പോളയില്‍ കുരുങ്ങിയിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം 18 യാത്രക്കാര്‍ ഒരു രാത്രി കായലില്‍ മരണഭയത്തില്‍ കഴിഞ്ഞു.

ബോട്ട് പിന്നീട് കെട്ടിവലിക്കുകയായിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇതുവരെ ഇറിഗേഷന്‍ വകുപ്പ് തയാറായിട്ടില്ല. ബോട്ട് സര്‍വീസ് വെട്ടിക്കുറച്ചതോടെ ജലഗതാഗത വകുപ്പിനു വൻ നഷ്‌ടമാണുണ്ടായിരിക്കുന്നത്. യാത്രക്ലേശം ഇരട്ടിയുമായി. കോട്ടയത്തുനിന്നു അഞ്ചു സര്‍വീസുകളുണ്ടായിരുന്നത് രാവിലെ 11.30നും ഉച്ചകഴിഞ്ഞ് ഒന്നിനുമായി ചുരുക്കി. ആലപ്പുഴയില്‍നിന്നും രാവിലെ 7.15നും 9.30നും മാത്രമേ സര്‍വീസുണ്ടാകൂ.