കാട് മൂടി റോഡുകൾ
Tuesday, May 7, 2024 10:45 PM IST
ഹരിപ്പാട്: വളരെ തിരക്കുള്ള റോഡില്‍ കുറ്റിക്കാടുകള്‍ വളര്‍ന്നിറങ്ങി അപകടം തുടര്‍ക്കഥയായിട്ടും പൊതുമരാമത്തിന് നിസംഗത. വീയപുരത്തുകൂടി കടന്നു പോകുന്ന എടത്വ റോഡിലും മാന്നാര്‍, നിരണം, തേവേരി റോഡുകളിലുമാണ് കുറ്റിക്കാടുകള്‍ വളര്‍ന്നിറങ്ങി റോഡ് അപകടക്കെ ണിയായത്.

ഹരിപ്പാട് മാധവ ജംഗ്ഷന്‍ മുതല്‍ വീയപുരം ഇരതോടു വരെ ശബരീപാത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴുകോടി രൂപയ്ക്ക് പണികഴിപ്പിച്ചതാണ്. ഇരുവശങ്ങളിലും ഓടയും അതുപോലെ കോണ്‍ക്രീറ്റും ചെയ്യണമെന്ന്  എസ്റ്റിമേറ്റില്‍ ഉണ്ടായിരുന്നുയെങ്കിലും ചിലയിടങ്ങളില്‍ ഓട നിര്‍മിച്ചതല്ലാതെ വശങ്ങളില്‍ കോണ്‍ക്രീറ്റ് നടത്തിയിട്ടില്ലെന്ന് ആക്ഷേപം നിലനില്‍ക്കുന്നു.

കുറ്റിക്കാടുകള്‍ വെട്ടിമാറ്റേണ്ടത് പൊതുമരാമത്തിന്‍റെ ചുമതലയാണ്. നാളിതുവരെ പൊതുമരാമത്ത് കുറ്റിക്കാടുകള്‍ വെട്ടിമാറ്റിയിട്ടില്ല. ഹരിപ്പാട്, എടത്വ, തിരുവല്ല, മാന്നാര്‍ എന്നീ പൊതുമരാമത്തിന്‍റെ പരിധിയിലാണ് വീയപുരം പഞ്ചായത്ത്. പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവര്‍ത്തകരും റോഡ് ശുചീകരണത്തിന്‍റെ ഭാഗമായി കുറ്റികാടുകള്‍ വെട്ടിമാറ്റാറുണ്ട്.

എന്നാല്‍, ഈ വക പ്രവൃത്തികള്‍ക്ക്  ഫണ്ട് ഉണ്ടായിട്ടും വിനിയിഗിച്ച്  അപകടരഹിത  യാത്ര ഒരുക്കാന്‍  ബന്ധപ്പെട്ടവര്‍ തയാറാകണമെന്നാവശ്യം ശക്തമാകുകയാണ്.