പൊതുശൗചാലയം കാഴ്ചവസ്തുവാകുന്നു
Wednesday, May 15, 2024 11:14 PM IST
അമ്പലപ്പുഴ: പൊതു ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച പൊതുശൗചാലയം കാഴ്ചവസ്തുവാകുന്നു. തകഴി പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനു പുറകിൽ 8 ലക്ഷം രൂപ ചെലവിൽ നിർമിച്ച ശൗചാലയത്തിനാണ് ഈ ദുരവസ്ഥ. മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിൽ ഉൾപ്പെടുത്തി നിർമിച്ച വഴിയോര വിശ്രമ കേന്ദ്രവും പൊതു ശൗചാലയവും കഴിഞ്ഞ രണ്ടുവർഷമായി പൊതുജനങ്ങൾക്കു തുറന്നു കൊടുക്കാതെ ജീവനക്കാർ സ്വകാര്യമായി സൂക്ഷിച്ചിരിക്കുകയാണ്.

ഇതുമൂലം പഞ്ചായത്ത് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധി പേർ ബുദ്ധിമുട്ടുകയാണ്. ടേക്ക് എ ബ്രേക്ക് പദ്ധതിയിലുൾപ്പെടുത്തി കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് ഇതിന്‍റെ നിർമാണത്തിനു തുടക്കം കുറിച്ചത്.

ഉദ്ഘാടനം നടന്ന് രണ്ടു വർഷം പിന്നിട്ടിട്ടും പൊതുജനങ്ങൾക്ക് ഇത് തുറന്നുകൊടുത്തിട്ടില്ല. വിശ്രമകേന്ദ്രം മാലിന്യക്കൂമ്പാരമായി മാറി.

ഇത് അടിയന്തരമായി പൊതുജനങ്ങൾക്ക് ഉപയോഗ പ്രദമാകുന്ന രീതിയിൽ വിട്ടുനൽകിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ തകഴി പഞ്ചായത്ത് പടിക്കൽ നടത്തുമെന്ന് തകഴി വികസനസമിതി പ്രസിഡന്‍റ് കരുമാടി മോഹനൻ, സെക്രട്ടറി ബൈജു നാറാണത്ത്, ദേശീയ മനുഷ്യാവകാശ സമിതി ജില്ലാ ഭാരവാഹി ചമ്പക്കുളം രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.