യുവതി മരിച്ച സംഭവം: ഭര്‍ത്താവിന് അനുകൂലമായി പോസ്റ്റിട്ട സിപിഎം അനുഭാവിയുടെ കാര്‍ തകര്‍ത്തു
Monday, May 6, 2024 11:45 PM IST
അമ്പലപ്പുഴ: പ്രസവാനന്തര ചികിത്സയ്ക്കിടെ യുവതി മരിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ഭര്‍ത്താവിന് അനുകൂലമായി സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട സിപിഎം അനുഭാവിയുടെ കാര്‍ കല്ലെറിഞ്ഞു തകര്‍ത്തു.

പുറക്കാട് പഞ്ചായത്ത് നാലാം വാര്‍ഡ് കരൂര്‍ ആഞ്ഞിലിപ്പറമ്പ് വീട്ടില്‍ മനു ലാലിന്‍റെ കാറാണ് കഴിഞ്ഞ രാത്രിയില്‍ തകര്‍ത്തത്. നാലാം വാര്‍ഡ് തൈവേലിക്കകം ഷിബിന (31) മരിച്ച സംഭവത്തില്‍ സിപിഎം നേതാവ് കൂടിയായ ഭര്‍ത്താവ് അന്‍സാറിന് അനുകൂലമായി കഴിഞ്ഞദിവസം മനുലാല്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു.

ഇതിനെത്തുടര്‍ന്നാണ് മനു ലാലിന്‍റെ കാര്‍ തകര്‍ത്തത്. ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കാന്‍ ഇദ്ദേഹം തയാറായിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 1.50 നാണ് ഷിബിന ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. പ്രസവാനന്തരം ആരോഗ്യസ്ഥിതി വഷളായ ഷിബിന 33 ദിവസമാണ് ഇവിടെ ചികിത്സയില്‍ കഴിഞ്ഞത്. ചികിത്സാപ്പിഴവാണ് ഷിബിനയുടെ മരണത്തിനു കാരണമെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയില്‍ ബഹളം കൂട്ടിയിരുന്നു. ഇതിനെത്തുടര്‍ന്ന് പ്രത്യേക സംഘം അന്വേഷണം നടത്തിയെങ്കിലും ചികിത്സാപ്പിഴവില്ലെന്ന കണ്ടെത്തലാണ് റിപ്പോര്‍ട്ടിലുള്ളത്.