മാലിന്യം തള്ളിയത് കാമറയ്ക്കു മുന്നിൽ; ചലിക്കാത്ത കാമറപോലെ അധികൃതരും
Sunday, May 5, 2024 10:58 PM IST
പൂച്ചാക്കൽ: നിരീക്ഷണ കാമറയുടെ മുന്നിൽതന്നെ മാലിന്യം തള്ളിയത് കാമറപോലെ കണ്ടിട്ടും ചലിക്കാതിരിക്കുകയാണ് അധികൃതരെന്ന് ആക്ഷേപം. എന്തു ചെയ്യണമെന്നറിയാതെ മൂക്കുപൊത്തി നാട്ടുകാരും.

ചേർത്തല- അരൂക്കുറ്റി റോഡിൽ മാക്കേക്കവല ശുദ്ധജല വിതരണ കേന്ദ്രത്തിനു സമീപമാണ് കഴിഞ്ഞ ദിവസം മാലിന്യം തള്ളിയത്. സമീപത്തെ കടയോടു ചേർന്നുള്ള സ്ഥലത്ത് ഉപയോഗശൂന്യമായ കരിക്കിൻതൊണ്ടും ഹോട്ടൽ മാലിന്യവുമാണ് തള്ളിയിരിക്കുന്നത്. അന്നുതന്നെ മാക്കേക്കവലയ്ക്കടുത്തുള്ള ഗ്യാസ് വിതരണ കേന്ദ്രത്തിനു സമീപം കക്കൂസ് മാലിന്യവും തള്ളി.

പ്രദേശത്ത് വർഷങ്ങളായി മാലിന്യം തള്ളുന്നത് പതിവായിരുന്നു. ഇതേത്തുടർന്ന് ഇവിടെ പഞ്ചായത്ത് സ്വകാര്യ വ്യക്തിയുടെ സഹകരണത്തോടെ കാമറ സ്ഥാപിച്ചു. അതാവട്ടെ സ്ഥാപിച്ച അന്നു മുതൽ ഇന്നുവരെ പ്രവർത്തിക്കുന്നുമില്ല. ഇത് അറിയാവുന്ന ആൾക്കാരാണ് ഇവിടെ മാലിന്യം തള്ളുന്നതെന്നു നാട്ടുകാ ർ പറയുന്നു.

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടായിട്ടും യാതൊരു നടപടിയും ഇതുവരെ അധികൃതർ സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കാമറ പ്രവർത്തിപ്പിക്കാത്തതിനാൽ രാത്രികാലത്ത് മാലിന്യം തള്ളുന്നവരെ പിടികൂടാൻ സ്ക്വാഡ് രൂപീ കരിക്കാനുള്ള ഒരുക്കത്തിലാന്ന് നാട്ടുകാർ.