കാറ്റിലും മഴയിലും വ്യാപക കൃഷിനാശം
Tuesday, April 23, 2024 7:23 AM IST
പുൽപ്പള്ളി: മേഖലയിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങൾ. നിരവധി വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.

കനത്ത കാറ്റിൽ വ്യാപകമായ കൃഷി നാശമാണ് വിവിധ പ്രദേശങ്ങളിലുണ്ടായത്. പുൽപ്പള്ളി, മുള്ളൻകൊല്ലി താന്നിത്തെരുവ്, ആനപ്പാറ, ഷെഡ്, പാടിച്ചിറ, മരക്കടവ് തുടങ്ങിയ പ്രദേശങ്ങളിലാണ് കനത്ത കാറ്റിൽ മരങ്ങളും തെങ്ങുകളും കടപുഴകി നാശനഷ്ടമുണ്ടായത്. ഈ മേഖലയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു ഷീറ്റ് ഇട്ട മേൽക്കുരകളും കനത്ത കാറ്റിൽ തകർന്നു.

മുള്ളൻകൊല്ലി കുടിയത്ത് സിബിയുടെ രണ്ടായിരത്തോളം വാഴകൾ കനത്ത കാറ്റിൽ നശിച്ചു. മഴയോടൊപ്പം ശക്തമായ ഇടിമിന്നലിൽ നിരവധി വീടുകളിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങളും തകരാറിലായി. പ്രദേശത്തെ നിരവധി കർഷകരുടെ തെങ്ങ്, കമുക്, വാഴ ഉൾപ്പെടെയുള്ള കാർഷിക വിളകളും മരങ്ങൾ, റബ്ബർ മരങ്ങൾ ഉൾപ്പടെ ശക്തമായ കാറ്റിൽ നശിച്ചു.

രണ്ട് ദിവസമായി തുടർച്ചയായി ഉണ്ടാകുന്ന വേനൽ മഴയോടൊപ്പം ഉണ്ടായ കാറ്റിലും ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്. ഇതിന് പുറമെ മരങ്ങൾ കടപുഴകി നിരവധി പോസ്റ്റുകളും തകർന്നതോടെ മുള്ളൻകൊല്ലി മേഖലയിൽ വൈദ്യുതി ബന്ധം നിലച്ച അവസ്ഥയാണ്. ലക്ഷങ്ങളുടെ നാശനഷമാണ് കഐസ്ഇബിയ്ക്ക് ഉണ്ടായിട്ടുള്ളത്. റവന്യു വകുപ്പും കൃഷി വകുപ്പും സ്ഥലം സന്ദർശിച്ച് നാശനഷ്ടം തിട്ടപ്പെടുത്തിയ ശേഷമേ നാശനഷ്ടം എത്രയെന്ന് പറയാനാകു.


തവിഞ്ഞാലിൽ വൻ കൃഷിനാശം


മാനന്തവാടി: കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റിലും മഴയിലും തവിഞ്ഞാൽ 44 പ്രദേശത്തെ അഞ്ചിലധികം കർഷകരുടെ ആയിരക്കണക്കിന് വാഴകൾ നിലംപൊത്തി.

മഴയോടൊപ്പം വീശിയടിച്ചെ കൊടുംകാറ്റിലാണ് വഴകൾ നിലം പൊത്തിയത്. ഊരകോട്ടിൽ സലീമിന്‍റെ ആയിരത്തിലധികം വാഴകൾ നിലംപൊത്തി. തൊട്ടടുത്തു തന്നെയുള്ള പുല്ലാട്ട് സന്തോഷ്, പോലക്കാടൻ സെയ്തലവി എന്നിവരുടെ ആയിരക്കണക്കിന് വാഴകളും കഴിഞ്ഞ ദിവസത്തെ കാറ്റിൽ നിലംപൊത്തി. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൃഷി ഓഫീസറും വാർഡ് മെന്പറും സ്ഥലം സന്ദർശിച്ചു. സർക്കാരിന്‍റെ നഷ്ടപരിഹാരത്തിലാണ് കർഷകരുടെ ആകെയുള്ള പ്രതീക്ഷ.

കൃഷിനാശമുണ്ടായ പ്രദേശം സിപിഎം സംഘം സന്ദർശിച്ചു

പുൽപ്പള്ളി: കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും കൃഷി നാശമുണ്ടായ പ്രദേശങ്ങൾ സിപിഎം സംഘം സന്ദർശിച്ചു.

സിപിഎം ഏരിയ സെക്രട്ടറി എം.എസ്. സുരേഷ് ബാബു, എ.കെ. ചന്ദ്രബാബു, പി.എ. മുഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൃഷി നാശമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചത്. മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളിൽ നിരവധി കർഷകരുടെ കാർഷിക വിളകൾ വ്യപകമായി നശിച്ചു. അടിയന്തരമായി കൃഷി വകുപ്പും റവന്യു വകുപ്പും കൃഷി നാശമുണ്ടായ കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തണമെന്നും സംഘം ആവശ്യപ്പെട്ടു.