മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. മുറിവോ പോറലോ ഉണ്ടായാൽ പ്രതിരോധ കുത്തിവയ്പ് എടുക്കാം. പേവിഷബാധ തടയാം. മരണം ഒഴിവാക്കാം.

എന്തൊക്കെ ശ്രദ്ധിക്കണം?

പേവിഷ ബാധ ഉണ്ടാകുന്നവരിൽ 40 ശതമാനം ആളുകളും 15 വയസിനു താഴെ പ്രായമുള്ളവരാണെന്നു കണക്കുകൾ.

* മൃഗങ്ങളോടു സൗമ്യമായും സഹാനുഭൂതിയോടെയും പെരുമാറുന്നതിനു കുട്ടികളെ കുട്ടിക്കാലത്തുതന്നെ ശീലിപ്പിക്കുക.

* മൃഗങ്ങളുടെ പെരുമാറ്റരീതികൾ അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക. മൃഗങ്ങളോടൊന്നിച്ചു കളിക്കുന്പോഴും അവയെ ഓമനിക്കുന്പോഴും ശ്രദ്ധ പുലർത്താൻ‌ അവരെ പരിശീലിപ്പിക്കുക.

* കടിയോ മാന്തോ കിട്ടിയാൽ എത്രയും പെട്ടെന്നു മാതാപിതാക്കളെ അറിയിക്കാൻ കുട്ടികളെ ശീലിപ്പിക്കുക

നായ കടിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നായകൾ നല്ല സുഹൃത്തുക്കളാണ്. എന്നാൽ ദേഷ്യം വരുന്പോഴോ ഭയപ്പെടുന്പോഴോ ആണ് കടിക്കുന്നത്.

1. ഉറങ്ങുന്പോഴും ആഹാരം കഴിക്കുന്പോഴും കുട്ടികളെ പരിപാലിക്കുന്പോഴും നായകളെ ശല്യപ്പെടുത്തരുത്.

2. നായ ദേഷ്യപ്പെട്ടിരിക്കുന്പോഴോ ഭയന്നിരിക്കുന്പോഴോ അവയുടെ അടുത്തു പോകരുത്. ദേഷ്യമുള്ളപ്പോൾ നായകളുടെ പല്ലുകൾ പുറത്തുകാണാം. ഭയന്നിരിക്കുന്പോൾ വാൽ കാലിനിടയിലാക്കി ഓടാൻ നോക്കും.


3. നായ അടുത്തുവരികയാണെങ്കിൽ ഓടരുത്. മരംപോലെ അനങ്ങാതെ നിൽക്കുക. താഴെ വീഴുകയാണെങ്കിൽ പന്തുപോലെ ഉരുണ്ട് അനങ്ങാതെ കിടക്കുക.

4. പതുക്കെ ശാന്തമായി മാത്രം നായകളെ സമീപിക്കുക. ഉടമസ്ഥന്‍റെയോ രക്ഷാകർത്താവിന്‍റെയോ അനുവാദത്തോടെ മാത്രം അവയെ തൊടുക. തൊടുന്നതിനു മുന്പായി അവയെ നിങ്ങളുടെ മണം പിടിക്കാൻ അനുവദിക്കുക.

എല്ലാ നായകൾക്കും പ്രതിരോധ കുത്തിവയ്പ്

മനുഷ്യരുടെയും നായകളുടെയും മരണത്തി നിടയാക്കുന്ന ഒരു രോഗമാണ് റാബിസ്. രോഗാണുബാധയുള്ള നായ കടിക്കുകയാണെങ്കിൽ നിങ്ങൾക്കും രോഗബാധയു ണ്ടാകും.

നായ കടിച്ചാൽ ഉടൻ തന്നെ ചികിത്സ തേടുന്നത് നിങ്ങളുടെ ജീവൻ രക്ഷിക്കും. നായ കടിച്ചാൽ മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക. 

എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തി കൃത്യമായ ശാസ്ത്രീയ ചികിത്സ തേടുക. ഡോക്ടറുടെ നിർദേശപ്രകാരം കുത്തിവയ്പ് എടുക്കുക.

പേവിഷ ബാധ അവസാനിപ്പിക്കാൻ എറ്റവും ഉചിതമായ മാർഗം എല്ലാ നായകൾക്കും പ്രതിരോധ കുത്തിവയ്പ് എടുക്കുക എന്ന താണ്.

വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്കു നിർബന്ധമായും പ്രതിരോധ കുത്തിവയ്പ് എടുക്കണം.

വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്