1700 വര്‍ഷം പഴക്കമുള്ള മുട്ട..! അത്ഭുതപ്പെട്ടു ഗവേഷകര്‍
Friday, February 16, 2024 12:45 PM IST
1700 വര്‍ഷത്തോളം പഴക്കമുള്ള മുട്ടകളുടെ ശേഖരം കണ്ടെത്തിയതിന്‍റെ ത്രില്ലിലാണു യുകെയിലെ പുരാവസ്തു ഗവേഷകർ. നാലു മുട്ടകളിൽ പൊട്ടാതെ ലഭിച്ച ഒരു മുട്ടയ്ക്കുള്ളിലെ ജലാംശം വറ്റിയിരുന്നില്ലെന്നതു ഗവേഷകലോകത്തെയാകെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

മുട്ടകൾക്കൊപ്പം മൺപാത്ര പാത്രങ്ങൾ, തുകൽ ചെരിപ്പുകൾ, നെയ്ത കൊട്ട, മൃഗങ്ങളുടെ അസ്ഥികൾ തുടങ്ങിയ വസ്തുക്കളും കണ്ടെത്തി.

ബക്കിംഗ്ഹാംഷെയറിൽ എയ്‌ലസ്‌ബറിയുടെ വടക്കുപടിഞ്ഞാറുള്ള ബെറിഫീൽഡിൽനിന്നാണു മുട്ടശേഖരം കിട്ടിയത്. 1.5 ഇഞ്ച് വീതിയുള്ള മുട്ടകൾ വെള്ളം നിറഞ്ഞ ഒരു കുഴിയിലായിരുന്നു. മൈക്രോ സിടി സ്കാൻ പരിശോധനയിലൂടെയാണു മുട്ടയുടെ ഉള്ളിൽ ദ്രാവകം ഉള്ളതായി ഗവേഷകര്‍ സ്ഥിരീകരിച്ചത്.

പുള്ളികളുള്ള മുട്ടയ്ക്കുള്ളിൽ കണ്ടെത്തിയ ദ്രാവകം മഞ്ഞക്കരു, ആൽബുമിൻ എന്നിവയുടെ മിശ്രിതമാണെന്നാണു കരുതുന്നത്. മുട്ടകളുടെ കണ്ടെത്തലിനു പ്രധാന പങ്ക് വഹിച്ച പുരാവസ്തു ഗവേഷകനായ ഡാന ഗുഡ്ബേൺബ്രൗൺ മുട്ടയുടെ തുടർപഠനത്തിലാണ്.

കണ്ടെത്തിയ മുട്ടകൾ ഏതു പക്ഷിയുടേതാണെന്നു തിരിച്ചറിയാനും നൂറ്റാണ്ടുകൾക്കുമുമ്പു ജീവിച്ചിരുന്ന ആ പക്ഷികളെക്കുറിച്ചു കൂടുതലറിയാനും മുട്ടയ്ക്കുള്ളിലെ ദ്രാവകം പരിശോധിച്ചാൽ സാധിച്ചേക്കും.

മുട്ടയ്ക്ക് റോമാക്കാരുടെ ഇംഗ്ലണ്ട് ആക്രമണ കാലത്തോളം പഴക്കമുണ്ടെന്നും ഇതു റോമില്‍നിന്നു കൊണ്ടുവന്ന കോഴിമുട്ടകളാണെന്നും ചിലര്‍ വാദിക്കുന്നുണ്ടെങ്കിലും ഗവേഷകര്‍ ഇത് അംഗീകരിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.