ഐപിഎല്‍ പ്രമേയത്തിലുള്ള വിവാഹ ക്ഷണപത്രിക; വൈറല്‍
Friday, April 19, 2024 11:18 AM IST
നാട് ഐപിഎല്‍ പൂരത്തിലാണല്ലൊ. ക്രിക്കറ്റ് പ്രേമികള്‍ ഈ കളിയെ മറ്റൊരു തലത്തില്‍ എത്തിച്ചിരിക്കുന്നു. പലരും പല രീതിയിലാണ് തങ്ങളുടെ ഇഷ്ട ടീമിനോടുള്ള ആരാധന വെളിവാക്കുന്നത്.

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള രണ്ട് ടീമുകളാണ് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും. ഇപ്പോഴിതാ സിഎസ്‌കെ ആരാധകരായ രണ്ടുപേരുടെ കല്യാണം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.

സിഎസ്‌കെ ആരാധകരായ ഗിഫ്റ്റ്ലീന്‍ പെര്‍സിയും മാര്‍ട്ടിന്‍ റോബര്‍ട്ടും തങ്ങളുടെ വിവാഹ ക്ഷണത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ (സിഎസ്‌കെ) നിറങ്ങള്‍ ഉപയോഗിച്ച് അതേ മാതൃകയിലാണ് തയാറാക്കിയത്. മാത്രമല്ല ക്രിക്കറ്റുമായി ബന്ധപ്പെട്ട വാക്കുകളും ഉപയോഗിച്ചു.

സിഎസ്‌കെയുടെ ഐക്കോണിക് ലോഗോ ആയ സിംഹത്തിലായിട്ടാണ് വധുവിന്‍റെയും വരന്‍റെയും പേരെഴുതിയത്. ഈ കല്യാണക്കുറി വൈകാതെ വൈറലായി മാറി. മാത്രമല്ല ഇവരുടെ വിവാഹത്തിന് നവദമ്പതികള്‍ അവരുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ട്രോഫി പോലുള്ള കട്ട്-ഔട്ട് പോസ്റ്ററുമായി പോസ് ചെയ്യുകയുമുണ്ടായി. ഇതും വൈറലായി മാറി.

നിരവധി കമന്‍റു‌കള്‍ ലഭിച്ചു. "മനോഹരമായ കൂട്ടുകെട്ടിനും ഇന്നിംഗ്സിനും കൂടുതല്‍ വിസിലുകള്‍ പിന്തുടരും' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.