അതിശൈത്യത്തിലൊരു മാംഗല്യം; സംഗതി ഇന്ത്യയിലാണ്
Thursday, February 29, 2024 3:43 PM IST
വിവാഹത്തിനായി ആളുകള്‍ വേറിട്ട ഇടങ്ങള്‍ തെരഞ്ഞെടുക്കാറുണ്ട്. പലരും, ജയ്പുര്‍, ഉദയ്പുര്‍, കേരളം, ജോധ്പുര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഏതെങ്കിലും ഒരിടമാകും തെരഞ്ഞെടുക്കുക. ചിലര്‍ രാജ്യത്തിന് പുറത്തും വിവാഹവേദിയൊരുക്കും.

സമൂഹ മാധ്യമങ്ങളുടെ കാലത്ത് ഇത്തരം വിവാഹങ്ങളും ഇടങ്ങളും വൈറലാകാറുണ്ട്. ഇപ്പോഴിതാ മൈനസ് 25 ഡിഗ്രി സെല്‍ഷ്യസില്‍ നടന്ന ഒരു വിവാഹം നെറ്റിസണില്‍ ചര്‍ച്ചയാകുന്നു. ഗുജറാത്തില്‍ നിന്നുള്ള ദമ്പതികളാണ് ഹിമാചല്‍ പ്രദേശിലെ മഞ്ഞുമൂടിയ സ്പിതി താഴ്വരയില്‍ വച്ച് വിവാഹിതരായത്.

എച്ച്പി ഗവണ്‍മെന്‍റിലെ ഉദ്യോഗസ്ഥനായ അജയ് ബന്‍യാല്‍ ആയിരുന്നു വരന്‍. ഇദ്ദേഹത്തിന്‍റെ വധുവിന് ഹിമാലയത്തില്‍വച്ച് വിവാഹം കഴിക്കണമെന്ന അതിതീവ്ര ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ ഇതത്ര എളുപ്പമല്ലായിരുന്നു. മൈനസ് താപനിലയില്‍ പവലിയന്‍ തയാറാക്കുന്നത് ഇവന്‍റ് പ്ലാനര്‍മാര്‍ക്കും സംഘാടകര്‍ക്കും ക്ലേശകരമായിരുന്നു.

എന്നാൽ സ്പിതി ജില്ലയിലെ മുരാംഗ് വില്ലേജില്‍ ഇവര്‍ വേദിയൊരുക്കി. വീഡിയോ ദൃശ്യങ്ങളില്‍ മഞ്ഞുമൂടിയ ഇടത്തേക്ക് ഒരു മഹീന്ദ്ര ഥാറില്‍ വധു വന്നിറങ്ങുന്നു. ആവേശഭരിതയായ വധു ഫോട്ടോഗ്രാഫുകള്‍ക്ക് പോസ് ചെയ്യന്നു. ശേഷം വിവാഹച്ചടങ്ങുകള്‍. ദമ്പതികളുടെ ചില ബന്ധുക്കളും ചടങ്ങില്‍ പങ്കെടുക്കുന്നു.

യുവതിയുടെ മോഹം പൂവണിഞ്ഞെങ്കിലും നെറ്റിസണില്‍ പലര്‍ക്കും അതത്ര ദഹിച്ചില്ല. "ഇത്തരം പ്രകൃതിരമണീയമായ ഇടങ്ങള്‍ മനുഷ്യര്‍ അലങ്കോലമാക്കുന്നത് നന്നല്ല. ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് മടങ്ങുമ്പോള്‍ ചവറുകള്‍ അവിടെ അവശേഷിപ്പിക്കരുത്' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.