കനത്ത ചൂടിൽ ഹാജർ കുറഞ്ഞു; ക്ലാസ്മുറി സ്വിമ്മിംഗ്‍പൂളാക്കി..!
Saturday, May 4, 2024 12:23 PM IST
വേനൽ നീളുന്തോറും കടുത്ത ചൂടിൽ വെന്തുരുകുകയാണു രാജ്യമെങ്ങും ജനങ്ങൾ. ഉത്തർപ്രദേശിലും സ്ഥിതി വ്യത്യസ്തമല്ല. അസഹനീയമായ ചൂടിൽ കുട്ടികളെ സ്കൂളിൽ വിടാൻ മാതാപിതാക്കൾ തയാറാകുന്നില്ല.

വിദ്യാർഥികൾ‌ ക്ലാസിൽ വരാതായതോടെ വ്യത്യസ്തമായ മാർഗം സ്വീകരിച്ചിരിക്കുകയാണ് യുപിയിലെ ഒരു സ്കൂൾ. കനൗജ് ജില്ലയിൽ ഒരു സർക്കാർ പ്രൈമറി സ്‌കൂളിലെ ക്ലാസ് മുറി നീന്തൽക്കുളമാക്കി മാറ്റിയിരിക്കുകയാണ് അധികൃതർ.

എക്സിൽ പ്രചരിച്ച ഇതിന്‍റെ വീഡിയോയിൽ യൂണിഫോമിൽ വെള്ളത്തിൽ കളിക്കുകയും നീന്തുകയും ചെയ്യുന്ന വിദ്യാർഥികളെ കാണാം.

ചൂടുസമയമായതിനാലും വിളവെടുപ്പ് കാലമായതിനാലും യുപിയിലെ മിക്ക സ്കൂളുകളിലും ഹാജർനില കുറവാണ്. ഇതിനു പരിഹാരം കാണാനായിട്ടാണു ക്ലാസ്‍മുറി പൂളാക്കി മാറ്റിയതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.

കൊടും ചൂടിൽ ഇതൊരു നല്ല കാര്യമാണെന്നു ചിലർ അഭിപ്രായപ്പെട്ടപ്പോൾ, സ്കൂളും പഠിത്തവുമെല്ലാം തമാശയായി മാറിയോ എന്നു മറ്റുചിലർ വിമർശിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.