കിണറിനുള്ളിൽ വീണ കുട്ടിയാനയെ രക്ഷിക്കാൻ ശ്രമിച്ച അമ്മയാനക്ക് വൈദ്യുതാഘാതമേറ്റു:ഇരുവർക്കും തുണയായി ഗ്രാമവാസികൾ
Tuesday, February 20, 2018 11:21 AM IST
വിസ്തൃതി കുറഞ്ഞ കിണറിനുള്ളിൽ വീണ കുട്ടിയാനയെ പ്രദേശവാസികൾ രക്ഷപെടുത്തുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയായിൽ വൈറലാകുന്നു. തായ്‌ലൻഡിലെ കയിംഗ് ഹാംഗ് മയോയിലെ ചാന്ദാബുരി പ്രവശ്യയിലാണ് ഏവരെയും കണ്ണീരണിയിച്ച സംഭവം അരങ്ങേറിയത്.ഏകദേശം നാൽപ്പത് ആനകളാണ് റബ്ബർ പ്ലാന്‍റേഷനായി പ്രവർത്തിക്കുന്ന ഇവിടെ ഭക്ഷണം തേടി എത്തിയത്. തുടർന്ന് ഈ കുട്ടത്തിലെ ഒരു കുട്ടിയാന കിണറിനുള്ളിൽ വീഴുകയായിരുന്നു.

കുട്ടിയെ കിണറിനുള്ളിൽ നിന്നും രക്ഷിക്കുവാൻ ശ്രമിക്കുന്നതിനിടെ അമ്മയാനക്ക് വൈദ്യുതാഘാതമേൽക്കുകയും ചെയ്തിരുന്നു.തുടർന്ന് വൈദ്യുത ബന്ധം വേർപെടുത്തിയതിനു ശേഷമാണ് മണ്ണുമാന്തി യന്ത്രത്തിന്‍റെ സഹായത്തോടെ ഒരു വയസുള്ള കുട്ടിയാനയെ കിണറിനുള്ളിൽ നിന്നും പുറത്തെത്തിച്ചത്. ഏകദേശം അരമണിക്കൂർ നേരത്തെ പരിശ്രമത്തിനു ശേഷം രക്ഷപെട്ട കുട്ടിയാന അമ്മയാനയ്ക്കൊപ്പം കാട്ടിലേക്കു മടങ്ങുകയായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.