നൂറുവട്ടം ഓർമിക്കാൻ ഇന്ദിര
“ഒന്നുകിൽ സ്നേഹിക്കാം, അല്ലെങ്കിൽ വെറുക്കാം. പക്ഷേ, ഒരിക്കലും അവഗണിക്കാനാവില്ല.” ഇന്ത്യയുടെ രാഷ്‌ട്രീയ ചരിത്രത്തിലെ ഏക വനിതാ പ്രധാനമന്ത്രിയായ യശശ്ശരീരയായ ഇന്ദിരാ ഗാന്ധിയെക്കുറിച്ച് ഇത് അന്വർഥമാണ്. അവരുടെ ജീവിത ഘട്ടങ്ങളെ വിശകലനംചെയ്യാൻ ഒരു ചെറിയ കുറിപ്പ് പര്യാപ്്തമല്ല. നിരവധി വിവാദ തീരുമാനങ്ങൾ ഝടുതിയിൽ കൈക്കൊണ്ട, അതിസങ്കീർണ വ്യക്തിത്വത്തിന്‍റെ ഉടമയായ അവർക്ക് കൈമെയ് മറന്നു കൈയടിക്കാനുണ്ടായിരുന്ന കോടിക്കണക്കിന് അനുഭാവികളെപ്പോലെതന്നെ, എതിരാളികളുുമുണ്ടായിരുന്നുവെന്നതാണ് ശ്രദ്ധേയം. അധികാരക്കരുത്തിലും അധികാരരഹിതവേളയിലും ഈ നേതാവിന്‍റെ പ്രൗഢിയെ വിലയിരുത്തുക യുക്തിസഹമാണ്. എന്നാൽ, ഒരു ലേഖനത്തിന്‍റെ ചട്ടക്കൂട്ടിൽനിന്നുകൊണ്ട് അത്തരമൊരു യത്നം നടത്തുമ്പോൾ വിശദമായ പഠനമായി അതിനെ കണക്കാക്കാനാവില്ല. അവസരോചിത നടപടികളിലേക്കു നയിച്ച ഘടകങ്ങളെക്കുറിച്ചോ അന്തിമതീരുമാനത്തിലേക്കു നയിച്ച പ്രക്രിയയെക്കുറിച്ചോ അക്കാലഘട്ടത്തിന്‍റെ പ്രത്യേകതയെക്കുറിച്ചോ കാര്യമായ വിവരങ്ങളൊന്നും കണക്കിലെടുക്കാൻ സാധിക്കില്ലെന്നത് അവിതർക്കിതം. സംഭവങ്ങളിൽനിന്ന് ഏറെ അകലെയാണെന്ന സൗകര്യമുള്ളതിനാൽ വസ്തുനിഷ്ഠാപരമായി വിശകലനം നടത്താൻ ശ്രമിച്ചാലും വിഷയം മാത്രം അടിസ്ഥാനമാക്കിയുള്ള വിവരണമാണെന്ന ആരോപണത്തിനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല.

പ്രിയദർശിനി

ഇന്ദിരാ പ്രിയദർശിനി അല്ലെങ്കിൽ ഇന്ദിരാ പ്രിയദർശിനി ഗാന്ധിയുടെ ജീവചരിത്രത്തിലേക്ക് ഒരു വിഹഗവീക്ഷണം കഴിഞ്ഞിട്ടാവാം പ്രവർത്തനശൈലിയിലേക്കു പ്രവേശിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കുവേണ്ടി സജീവമായി സമരമുന്നണിയിൽ അണിചേർന്നവരുടെ കുടുംബത്തിൽ ജനിച്ച ഇന്ദിരയുടെ കുട്ടിക്കാലം വളരെ ഏകാന്തമായിരുന്നു. ഇളംപ്രായത്തിൽത്തന്നെ ജീവിതത്തെ ഒറ്റയ്ക്ക് നേരിടേണ്ട അവസ്ഥ. പിതാവ് പണ്ഡിറ്റ്ജി സ്വാതന്ത്ര്യസമരത്തിന്‍റെ മുന്നണിപ്പോരാളികളിലൊരാളായിരുന്നതിനാൽ നിരവധി തവണ ജയിൽവാസം അനുഭവിക്കേണ്ടിയും സമരപ്രവർത്തനങ്ങൾക്ക് വീട്ടിൽനിന്നു മാറിനിൽക്കേണ്ടിയും വന്നു. അമ്മ കമലയും സ്വാതന്ത്ര്യസമരത്തിനു മുൻപന്തിയിൽത്തന്നെയുണ്ടായിരുന്നു. രണ്ടു തവണ അവരും അറസ്റ്റിലായി. 1917ലാണ് ഇന്ദിരാ ഗാന്ധിയുടെ ജനനം. ഏഴു വർഷം കഴിഞ്ഞ്, അതായത് 1924ൽ കമല ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും രണ്ടുദിവസം മാത്രമേ കുഞ്ഞ് ജീവിച്ചിരുന്നുള്ളു. ആ സഹോദരൻ ജീവിച്ചിരുന്നെങ്കിൽ ഇന്ദിരയുടെ വിധി എന്താകുമായിരുന്നുവെന്നാണ് പലരും ഇന്ന് സങ്കൽപിക്കുന്നത്!

ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ അമ്മ കമല ക്ഷയരോഗത്തിന് അടിമയായി. സ്വിറ്റ്സർലൻഡിലെ ലുസാനെയിൽ കൊണ്ടുപോയി ചികിത്സിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 1936-ൽ കമല ഇഹലോകവാസം വെടിഞ്ഞു. വളരെ ലളിത ജീവിതം നയിച്ചുവന്നിരുന്ന യാഥാസ്ഥിതിക കുടുംബത്തിലെ അംഗമായിരുന്നു കമല. അതുകൊണ്ടുതന്നെ, പാശ്ചാത്യ സംസ്കാരത്തോട് ചേർന്നുനിന്ന നെഹ്റു കുടുംബത്തിൽ കമലയുടെ ജിവിതം ക്ലേശകരമായിരുന്നുവെന്നതാണ് വാസ്തവം. ഏതായാലും, അമ്മയ്ക്കുണ്ടായ തിക്താനുഭവം ഇന്ദിരാ ഗാന്ധിയുടെ മനസിൽ മായാത്ത മുറിവായി ജീവിതാവസാനംവരെയുണ്ടായിരുന്നു എന്നുവേണം അനുമാനിക്കാൻ. നെഹ്റു കുടുംബാംഗമായ വിജയലക്ഷ്മി പണ്ഡിറ്റിനോട് പിന്നീട് ഇന്ദിരാഗാന്ധി അത്ര സുഖകരമല്ലാത്ത ബന്ധമാണ് പുലർത്തിയിരുന്നത്. ഈ സമീപനം നെഹ്റു കുടുംബത്തിലെ ചില അംഗങ്ങളിൽനിന്നു സ്വന്തം അമ്മയ്ക്കുണ്ടായ കയ്പേറിയ അനുഭവത്തെക്കുറിച്ചുള്ള ചിന്തയുടെ പ്രതിഫലനമായിരുന്നിരിക്കാം എന്നാണ് ചിലരുടെ അഭിപ്രായം.

അത്ര ലളിതമല്ലാത്ത ബാല്യം

മിക്കവാറും സമയങ്ങളിൽ മാതാപിതാക്കളുടെ സാന്നിധ്യമില്ലാതെ വളരേണ്ടിവന്ന കൊച്ച് ഇന്ദിരയ്ക്ക് ഒറ്റപ്പെടലിന്‍റെ ദൈന്യതയാണ് കൂട്ടിനുണ്ടായിരുന്നത്. ചെറുപ്പത്തിൽത്തന്നെ എന്തു കാര്യത്തിലും സ്വയം തീരുമാനം എടുക്കേണ്ട സാഹചര്യമായിരുന്നു . ബാല്യത്തിന്‍റെ ലളിത ഭാവങ്ങൾക്കുപരി ഗൗരവമുള്ള വ്യക്തിത്വത്തിലേക്ക് ചുവടുറപ്പിച്ച് മുന്നേറുവാനും ലോകത്തെത്തന്നെ തലയെടുപ്പോടെ വീക്ഷിക്കുവാനും കരുത്താർജിച്ചത് കുടുംബത്തിലെ ഈ അന്തരീക്ഷമായിരുന്നുവെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. ചുറ്റുമുള്ള വ്യക്തികളെ വിലയിരുത്തുവാനും സാഹചര്യങ്ങളെ വിശകലനം ചെയ്യാനുമുള്ള ശേഷി അവർ സ്വായത്തമാക്കി. അലാഹാബാദിലെ ആനന്ദ്ഭവൻ ചുറ്റുവട്ടത്തും പിതാവ് ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായപ്പോൾ തീൻ മൂർത്തി ഭവനിലുമുണ്ടായ, ദേശീയ നേതാക്കളുടെ നിരന്തര നിറസാന്നിധ്യം രാഷ്‌ട്രീയത്തിന്‍റെ ഗതിവിഗതികളും നയരൂപവത്കരണവും അധികാരം കൈയാളുന്നതിനു പയറ്റിയ തന്ത്രങ്ങളുടെ ആഴവും നേരിട്ട് മനസിലാക്കുവാൻ ഇന്ദിരയ്ക്ക് സുവർണാവസരമൊരുക്കി. കോൺഗ്രസ് പ്രസിഡന്‍റും രാജ്യത്തിന്‍റെ പ്രധാനമന്ത്രിയുമായപ്പോൾ അസാധാരണമായ ഭരണപാടവം പ്രകടമാക്കുവാൻ സഹായിച്ചത്, കാര്യമാത്രപ്രസക്തമായ വിഷയങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിന് മുതിർന്ന നേതാക്കൾ നടത്തിയ ആലോചനകളെക്കുറിച്ചും പ്രക്രിയകളെക്കുറിച്ചുമുള്ള പരിചയമാണ്. ഉദ്യോഗസ്ഥരുടെ ഗൂഢ നീക്കങ്ങളെക്കുറിച്ചും പാളയത്തിലെ പടകളെക്കുറിച്ചും ഉന്നതസ്ഥാനീയരായവരുടെയിടയിലെ ഗ്രുപ്പുകളിയെക്കുറിച്ചും അധികാരം പങ്കുവയ്ക്കുന്നതിൽ ജാതി, വർഗ ഘടകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ഇന്ദിരയുടെ മനസിൽ വ്യക്തമായ ചിത്രമുണ്ടായിരുന്നു.

കരുത്തിന്‍റെ യൗവനം

ജനാധിപത്യ വ്യവസ്ഥിതിയോടും ഭരണഘടനയോടും പുലർത്തിയിരുന്ന താത്പര്യം, ഉചിതമായ തീരുമാനങ്ങളിലൂടെ രാജ്യത്തിന്‍റെയും പാർശ്വവത്കരിക്കപ്പെട്ട പട്ടിണിപ്പാവങ്ങളുടെയും ഉന്നമനത്തിനായി പ്രയോഗിക്കപ്പെട്ടുവെന്നത് തർക്കമറ്റ സംഗതിയാണ്. സാധാരണ ജനങ്ങളോടുള്ള അനിതരസാധാരണമായ പ്രതിപത്തിയെക്കുറിച്ച് മനസിലാക്കാൻ ഇന്ദിരയുടെ, കരുത്തുറ്റതെങ്കിലും പലപ്പോഴും വിവാദം വിളിച്ചുവരുത്തിയ തീരുമാനങ്ങളെ ആഴത്തിൽ ഇഴകീറി പരിശോധിച്ചാൽ വ്യക്തമാകും. സഹപ്രവർത്തകരായ മുതിർന്ന നേതാക്കളുടെ രാഷ്‌ട്രീയ നിലപാടുകളോടുള്ള ഏറ്റുമുട്ടലിലൂടെയായിരുന്നു അധികാരത്തിന്‍റെ ഉത്തുംഗ ശൃംഗത്തിലേക്ക് ഈ മഹതി ജ്വലിച്ചുയർന്നത്. പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി അന്തരിച്ചതിനെത്തുടർന്ന്, പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഇന്ദിരാ ഗാന്ധിയെ നിയോഗിക്കുക എന്നതായിരുന്നു സീനിയർ കോൺഗ്രസ് നേതാക്കളുടെ മനസിലുണ്ടായിരുന്ന ചിന്ത.

ഇന്ദിരയേക്കാൾ വളരെയേറെ മുതിർന്ന നേതാവായ മൊറാർജി ദേശായിയെ പിന്തള്ളിയായിരുന്നു ഈ നീക്കം. 1965ൽ താഷ്കെന്‍റിലായിരുന്നു ശാസ്ത്രി അന്തരിച്ചത്. അന്നത്തെ പാക്കിസ്ഥാൻ പ്രസിഡന്‍റ് അയൂബ് ഖാനുമായി താഷ്കെന്‍റ് ഉടമ്പടി ഒപ്പുവച്ച് ഏറെക്കഴിയുംമുമ്പായിരുന്നു അന്ത്യം. രാഷ്‌ട്രീയ പ്രവർത്തനത്തിൽ തുടക്കക്കാരിയായ ഇന്ദിരാ ഗാന്ധിയുടെ പരിചയക്കുറവ് മുതലെടുത്ത് അധികാരം കൈപ്പിടിയിലൊതുക്കാമെന്ന വ്യാമോഹത്തിലായിരുന്നു മുതിർന്ന നേതാക്കൾ. രാഷ്‌ട്രീയ കാരണവന്മാരുടെ ഉള്ളിലിരുപ്പ് കൃത്യമായി മനസിലാക്കിയ ഇന്ദിര, അവരുടെ നീക്കങ്ങളെ അതേ നാണയത്തിൽ തിരിച്ചടിച്ചു.

രാഷ്‌ട്രപതിയായിരുന്ന ഡോ. സക്കീർ ഹുസൈൻ 1969 മേയിൽ അന്തരിച്ചതിനെത്തുടർന്ന്, പുതിയ സ്ഥാനാർഥിയെ കണ്ടെത്തുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു. പക്ഷേ, ഇക്കാര്യത്തിൽ യോജിച്ച തീരുമാനത്തിലെത്താൻ കഴിയാതെ കോൺഗ്രസിന്‍റെ ഉന്നതാധികാര സമിതി രണ്ടു തട്ടിലായി. തലമുതിർന്ന നേതാക്കൾക്ക് ഡോ. നീലം സഞ്ജീവ റെഡ്ഡിയോടായിരുന്നു താത്പര്യം. എതിർപ്പുണ്ടായിരുന്നെങ്കിലും വ്യക്തമായ പിന്തുണയില്ലാതിരുന്നതിനാൽ ഇന്ദിരയ്ക്ക് സ്വന്തം സ്ഥാനാർഥിയെ ഉയർത്തിക്കാട്ടാനായില്ല. ഈ സാഹചര്യത്തിൽ മറ്റുള്ളവരുടെ താത്പര്യത്തിന് തലകുലുക്കുകയേ നിർവാഹമുണ്ടായിരുന്നുള്ളു. എന്നാൽ റെഡ്ഡിയുടെ സ്ഥാനാർഥിത്വത്തോടുള്ള ശക്തമായ വിയോജിപ്പ് അവസരം കിട്ടിയപ്പോൾ അവർ പ്രകടിപ്പിച്ചു. ചുരുക്കിപ്പറഞ്ഞാൽ, അന്നത്തെ ഉപരാഷ്‌ട്രപതിയായിരുന്ന വി.വി. ഗിരിയെ സ്ഥാനാർഥിയാക്കണമെന്ന തന്‍റെ നിശ്ചയം, പ്രതിപക്ഷത്തിന്‍റെ പിന്തുണയോടെ അവർ മുന്നോട്ടുവച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ വിഭജനത്തിലാണ് ഈ തീരുമാനം കലാശിച്ചത്. കൂട്ടായ നേതൃത്വശൈലിയുടെയും സമവായത്തിലൂടെ തീരുമാനങ്ങളെടുക്കുന്നതിന്‍റെയും ഉൾപ്പാർട്ടി ജനാധിപത്യത്തിന്‍റെയും അന്ത്യത്തിന് അത് നാന്ദികുറിച്ചു.

അധികാരത്തിൽ

അധികാരത്തിലെത്തിയ ഇന്ദിരാ ഗാന്ധിയുടേത് ഇടതുപക്ഷ പിന്തുണയോടെയുള്ള ന്യൂനപക്ഷ സർക്കാരായിരുന്നു. സാമൂഹിക പുരോഗതിക്കായുള്ള നയരൂപീകരണത്തിലൂടെ അധികാരത്തിൽ പിടിമുറുക്കിയ അവർ, കുറിക്കുകൊള്ളുന്ന മുദ്രാവാക്യത്തിലൂടെ മുന്നേറ്റം തുടർന്നു. “ വോ കഹത്തേ ഹൈ, ഇന്ദിര ഹഠാവോ, ഇന്ദിര കഹത്തേ ഹൈ, ഗരീബി ഹഠാവോ ” - ദാരിദ്ര്യനിർമാർജനത്തിനായി നിലകൊള്ളുന്ന നേതാവെന്ന പരിവേഷം ഈ മുദ്രാവാക്യത്തിൽ എടുത്തുകാട്ടുന്നു. തന്നെ മാറ്റിനിർത്തുകയെന്ന് മറ്റുള്ളവർ മുറവിളികൂട്ടുമ്പോൾ ദാരിദ്ര്യത്തെ മാറ്റിനിർത്തുകയെന്നതാണ് തന്‍റെ ആത്യന്തിക ലക്ഷ്യമെന്ന പ്രഖ്യാപനം ജനമനസുകളിൽ ഇന്ദിരയ്ക്ക് ആഴത്തിലുള്ള സ്ഥാനം ഉറപ്പാക്കി. ബാങ്കുകളുടെയും ഇൻഷ്വറൻസ് മേഖലയുടെയും കൽക്കരി വ്യവസായത്തിന്‍റെയും ദേശസാത്കരണം പോലെയുള്ള ജനപ്രിയ നടപടികളും ഇന്ദിരയുടെ ഭരണ നൈപുണ്യത്തിന്‍റെ മാറ്റുകൂട്ടി. ഇതിനുപിന്നാലെയായിരുന്നു പാക്കിസ്ഥാനുമായുള്ള നിർണായക യുദ്ധം. ബംഗ്ലാദേശ് അഭയാർഥി പ്രശ്നത്തിന്‍റെ പേരിലുണ്ടായ യുദ്ധത്തിൽ പാക്കിസ്ഥാനെ ഇന്ത്യ നിലംപരിശാക്കി. ഏറെവൈകാതെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വന്പൻ ഭൂരിപക്ഷം നേടിയ ഇന്ദിരാ ഗാന്ധിയുടെ മുന്നേറ്റത്തിൽ വയോധികരായ എതിരാളികൾ നിഷ്പ്രഭരായി.

അതിർത്തിരാജ്യമായിരുന്ന സിക്കിമിനെ ഇന്ത്യയോടു ചേർത്തതായിരുന്നു ഈ വനിതാനേതാവിന്‍റെ, ദീർഘവീക്ഷണത്തോടെയുളള മറ്റൊരു ധീര നടപടി. പക്ഷേ, അടിയന്തരാവസ്ഥ പ്രഖ്യാപനം തിരിച്ചടിയായി. ചെറിയൊരു കാലയളവിലെ ജനതാപാർട്ടി ഭരണത്തിനുശേഷം 1980-ൽ കരുത്താർജിച്ചു ഭരണത്തിൽ തിരിച്ചെത്തിയ അവർ പഞ്ചാബ് പ്രശ്നം കൈകാര്യം ചെയ്തത് ഏറെ വിമർശനങ്ങൾക്കിടയാക്കി.


ഒരു കാര്യം പറയാതെ വയ്യ. നേട്ടത്തിന്‍റെ നെറുകയിലും കോട്ടത്തിന്‍റെ ആഴത്തിലും സ്വന്തനിലയിൽ സ്വീകരിച്ച നിലപാടുകളും തീരുമാനങ്ങളും വ്യക്തിപരമായ ചങ്കുറപ്പോടെയായിരുന്നുവെന്നത്. ജീവിക്കുക അല്ലെങ്കിൽ മരിക്കുക എന്നു പറയുന്നതുപോലെ.

കോൺഗ്രസിന്‍റെ നേതൃത്വം ഏറ്റെടുത്തതും പാക്കിസ്ഥാനിൽനിന്ന് ബംഗ്ലാദേശിനെ അടർത്തിമാറ്റിയതും അയൽരാജ്യമായ സിക്കിമിനെ ഇന്ത്യയുടെ ഭാഗമാക്കിയതും വിശകലനംചെയ്താൽ ഏതൊരാൾക്കും മനസിലാക്കാം ഇന്ത്യയെ നയിക്കാൻ യുക്തയാണെന്ന് അടിവരയിട്ടുപറയുന്ന, ഇന്ദിരാഗാന്ധിയെന്ന ഭരണതന്ത്രജ്ഞയുടെ ചങ്കൂറപ്പ്. പ്രതിസന്ധിയുടെ നടുവിൽ നേട്ടവും കോട്ടവും സംഭവിക്കുന്നു - േനട്ടം ഇന്ദിരാ ഗാന്ധിയെന്ന വ്യക്തിക്കും കോട്ടം എതിരാളികൾക്കുമാണെന്നു മാത്രം. ഇന്ദിരയെന്ന നേതാവിന്‍റെ രാജ്യസ്നേഹത്തെ ചോദ്യംചെയ്യാൻ ആരും തയാറാവില്ല. എന്നാൽ, ജനാധിപത്യ പ്രക്രിയകളെയും സ്ഥാപനങ്ങളെയും ദുർബലമാക്കിയതിനെ പലരും ചോദ്യംചെയ്യുമെന്നുറപ്പ്.

നേതൃനിരയി്ൽ വയോധികർക്കുണ്ടായിരുന്ന സ്വാധീനം ഒഴിവാക്കുന്നതിനു സ്വീകരിച്ച നടപടികളിലൂടെ കോൺഗ്രസ് പാർട്ടിയിൽ മാത്രമല്ല, മറ്റു രാഷ്‌ട്രീയപാർട്ടികളിലും ജനാധിപത്യത്തിനും കൂട്ടായ നേതൃത്വശൈലിക്കും ഇടിവുതട്ടി. കാലക്രമേണ അവ അപ്രത്യക്ഷമാവുകയും ചെയ്തു. പാർട്ടിക്കുമേലേ സ്വന്തം വ്യക്തിത്വം മഹത്വവൽക്കരിച്ച് , താൻപോരിമ പ്രകടിപ്പിച്ചുകൊണ്ട് വോട്ടു സമ്പാദിച്ച ഇന്ദിരയുടെ തനതുശൈലി മറ്റു രാഷ്‌ട്രീയ പാർട്ടികളും മാതൃകയാക്കി. പാർട്ടികൾ പലതായി പിളർന്നുവെന്നതായിരുന്നു ഈ നപടിയുടെ ആത്യന്തിക ഫലം. ഒറ്റനമ്പർ നേതൃത്വവുമായി തുരുതുരാ പാർട്ടികൾ ജനിച്ചു. അതുപോലെതന്നെ ഭരണകേന്ദ്രങ്ങളും. ഇത്തരത്തിലുള്ള ഈർക്കിലിപാർട്ടികളുടെ നേതാക്കളിൽ ഭൂരിപക്ഷവും വോട്ട് വാരിക്കുട്ടുന്നതിനും അധികാരം പങ്കുപറ്റുന്നതിനും എളുപ്പവഴിയെന്നനിലയിൽ ജാതിയുടെ പുറങ്കുപ്പായമണിഞ്ഞാണ് രംഗത്തെത്തിയിരുന്നത്. ഇത്തരത്തിൽ നേതാക്കളുുടെ സ്വന്തക്കാർ ഭരണാധികാരികളായപ്പോൾ. ഇന്ത്യൻ ജനാധിപത്യത്തിൽ അർബുദബാധയുടെ തുടക്കമായിരുന്നു അത്.

അടിയന്തരാവസ്ഥ

കേന്ദ്രമന്ത്രിസഭ അംഗീകരിക്കുംമുമ്പുതന്നെ, അടിയന്തരാവസ്ഥ നടപ്പാക്കാനുള്ള തീരുമാനം, ഇത്തരത്തിൽ ഏകാധിപത്യ ശൈലിയുടെ പ്രതിഫലനമായിരുന്നു. റായ് ബറേലിയിൽനിന്ന് ഇന്ദിരാ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടത് റദ്ദാക്കിക്കൊണ്ടുള്ള അലഹബാദ് ഹൈക്കോടതിവിധിയിൽനിന്നു രക്ഷപ്പെടുന്നതിനായിരുന്നു അതെന്ന് വ്യക്തം. എന്തൊക്കെ വാദങ്ങൾ നിരത്തി പ്രതിരോധിച്ചാലും, അധികാരത്തിൽ തുടരുകയെന്നതു മാത്രമായിരുന്നു ആ തിരുമാനത്തിന്‍റെ ലക്ഷ്യമെന്നതാണ് യാഥാർഥ്യം. അതിനായി പൗരാവകാശവും പത്രപ്രവർത്തന സ്വാന്ത്ര്യവും നിഷേധിച്ചുകൊണ്ട് സാധാരണക്കാരുടെമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്ത് ഏകാധിപത്യഭരണം അസാധ്യമാണെന്ന് മനസിലാക്കിയ ഇന്ദിരാഗാന്ധി ഒരു വർഷംകഴിഞ്ഞപ്പോൾ പൊതുതെരഞ്ഞെടുപ്പിന് കച്ചമുറുക്കി.

ബംഗ്ലാദേശ് അഭയാർഥി വിഷയത്തിന്‍റെ പേരിൽ നടന്ന ഇന്തോ-പാക് യുദ്ധത്തിൽ ഇന്ത്യയുടെ താത്പര്യങ്ങൾ സംരക്ഷിക്കുകയെന്നതായിരുന്നു ഇന്ദിരയുടെ കർക്കശമായ നിലപാട്. നൂറുകണക്കിനു കിലോമീറ്ററുകൾ അകലെനിന്ന് വളരെ ക്ലേശകരമായ ഒരു പ്രദേശം പാക്കിസ്ഥാൻ ഭരിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ താത്പര്യങ്ങൾ കൂടുതൾ സംരക്ഷിക്കപ്പെടുമായിരുന്നു എന്നു ചിന്തിക്കുന്നവരുണ്ട്. അങ്ങനെയായിരുന്നുവെങ്കിൽ ഇസ്‌ലാമാബാദിന് കനത്ത സാമ്പത്തിക, രാഷ്‌ട്രീയ സമ്മർദത്തിനു സ്ഥിരമായി വഴങ്ങേണ്ടിവരുമായിരുന്നുവെന്നാണ് ഇക്കൂട്ടരുടെ വാദം. പക്ഷേ, യുദ്ധത്തിൽ സഹായിക്കാനൊരുങ്ങിയ അമേരിക്കയുെടെ ഏഴ് നാവിക വ്യൂഹത്തെ വേണ്ടെന്നുവച്ചത് അവരുടെ നിശ്ചയദാർഢ്യുവും തന്‍റേടവുമാണ് തെളിയിച്ചത്. ലോകരാജ്യങ്ങൾ ഇന്ത്യയുടെ നേതൃത്വത്തെ വീക്ഷിച്ചത് അർഹമായ ബഹുമാനത്തോടെയാണ്. നടപടിയെക്കുറിച്ച് എതിരഭിപ്രായം ഉണ്ടെങ്കിലും ഇല്ലെങ്കിലും രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, ഒരു സ്വതന്ത്രരാജ്യത്തെ രണ്ടായി വെട്ടിമുറിക്കാൻ കഴിഞ്ഞത് ഇന്ത്യക്കു മാത്രമാണ്. എന്നാൽ, പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ഉർവശീശാപം ഉപകാരം എന്നതുപോലെയായി. അകലെയുണ്ടായിരുന്ന ബംഗ്ലാദേശ് ഭരിച്ചിരുന്നപ്പോൾ നേരിടേണ്ടിവന്ന രാഷ്‌ട്രീയ, സാമ്പത്തിക പ്രശ്നങ്ങൾ ഒഴിവായതോടെ പാക്കിസ്ഥാന് ശക്തിയാർജിച്ചു. സിക്കിമിന്‍റെ കാര്യത്തിലാണെങ്കിലും ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം. പക്ഷേ, ഇന്ത്യയുടെ സുരക്ഷയ്ക്ക് സിക്കിമിനെ ഇന്ത്യയോട് ചേർക്കേണ്ടത് അനിവാര്യമാണെന്ന വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താൻ ഇന്ദിരാ ഗാന്ധിക്കു കഴിഞ്ഞു.

മരണവുമായി വിഘടനവാദം

അധികാരത്തിലേക്ക് അവർ തിരിച്ചുവന്നത് വ്യക്തമാക്കുന്നത് ജനാധിപത്യത്തിന്‍റെയും പൗരസ്വാതന്ത്ര്യത്തിന്‍റെയും കരുത്താണ്. പക്ഷേ, അവർക്ക് നേരിടേണ്ടിവന്ന ഏറ്റവുംവലിയ പ്രശ്നം പഞ്ചാബ് വിഘടനവാദമായിരുന്നു. തീർച്ചയായും ഈ പ്രശ്നം സിക്ക് വിഘടനവാദികൾക്ക് കളമൊരുക്കിനൽകിയതിനു പകരംകിട്ടിയ തിക്താനുഭവമാണ്. സന്ത് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിൽ സുവർണക്ഷേത്ര സമുച്ചയത്തിൽ തമ്പടിച്ച സിക്ക് ഭീകരർ വൻതോതിൽ മാരകായുധങ്ങൾ വാരിക്കൂട്ടി. യുവാക്കളെ യോദ്ധാക്കളാക്കുവാൻ പട്ടാളക്കാരെ എന്നപോലെ പരിശീലിപ്പിക്കുവാൻ തുടങ്ങുകയും ചെയ്തു. ഭിന്ദ്രൻവാലയെ വരുതിക്കുനിർത്തുവാൻ പല സുവർണാവസരങ്ങളും ലഭിച്ചിട്ടും കാര്യമായൊന്നും ചെയ്തില്ല. ഇതോടെ പഞ്ചാബിൽ പൊതുവേ ശക്തിയാർജിച്ച സിക്ക് ഭീകരവാദം ഹരിയാനയിലേക്കും സമീപ മേഖലകളിലേക്കും വ്യാപിച്ചു. ഇതോടെ, ഭീകരപ്രവർത്തനം അടിച്ചമർത്തുന്നതിന് സൈനിക നടപടി അനിവാര്യമായിത്തീർന്നു. സ്വജീവൻ തുലാസിലാകുമെന്നറിഞ്ഞിട്ടും സിക്ക് ഭീകരർക്കെതിരേ കർശന നടപടിയെടുക്കാൻതന്നെ പിന്നീട് ഇന്ദിരാ ഗാന്ധി തീരുമാനിച്ചു. നടപടിയെ ന്യായീകരിച്ച് എതാനും പൊതുയോഗങ്ങളിൽ അവർ വിശദീകരണം നൽകുകുകയും ചെയ്തിരുന്നു.

സ്വന്തനിലയിലെടുത്ത കടുത്ത തീരുമാനങ്ങളും അചഞ്ചലമായ നിലപാടുകളുമാണ് വ്യക്തിപരമായി ഇന്ദിരാ ഗന്ധിയെ പ്രശ്നച്ചുഴിയിൽ അകപ്പെടാൻ ഇടയാക്കിയത്. നെഹ്റു കുടുംബവാഴ്ച നിലനിറുത്തണമെന്ന ചിന്തയും പലപ്പോഴും അവരെ കുഴപ്പങ്ങളിൽ ചാടിച്ചു. എന്നാൽ, ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിലും നയരൂപീകരണത്തിലും വൈദേശിക കടന്നുകയറ്റം ചെറുക്കുന്നതിനും രാജ്യതാത്പര്യം പരിപൂർണമായി സംരക്ഷിക്കുന്നതിനും നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ചുവെന്നത് അനിഷേധ്യമാണ്. അവർ ഇന്ത്യൻ മണ്ണിൽ ചോരവാർന്നു ജീവൻ വെടിഞ്ഞത് തിർച്ചയായും രാജ്യത്തിനുവേണ്ടിയായിരുന്നു, ജനങ്ങളുടെ നന്മയ്ക്കുവേണ്ടിയായിരുന്നു.

ഒരു കാര്യം പറയാതെ വയ്യ. നേട്ടത്തിന്‍റെ നെറുകയിലും കോട്ടത്തിന്‍റെ ആഴത്തിലും സ്വന്തനിലയിൽ സ്വീകരിച്ച നിലപാടുകളും തീരുമാനങ്ങളും വ്യക്തിപരമായ ചങ്കുറപ്പോടെയായിരുന്നുവെന്നത്. ജീവിക്കുക അല്ലെങ്കിൽ മരിക്കുക എന്നു പറയുന്നതുപോലെ.

കോൺഗ്രസിന്‍റെ നേതൃത്വം ഏറ്റെടുത്തതും പാക്കിസ്ഥാനിൽനിന്ന് ബംഗ്ലാദേശിനെ അടർത്തിമാറ്റിയതും അയൽരാജ്യമായ സിക്കിമിനെ ഇന്ത്യയുടെ ഭാഗമാക്കിയതും വിശകലനംചെയ്താൽ ഏതൊരാൾക്കും മനസിലാക്കാം ഇന്ത്യയെ നയിക്കാൻ യുക്തയാണെന്ന് അടിവരയിട്ടുപറയുന്ന, ഇന്ദിരാഗാന്ധിയെന്ന ഭരണതന്ത്രജ്ഞയുടെ ചങ്കൂറപ്പ്. പ്രതിസന്ധിയുടെ നടുവിൽ നേട്ടവും കോട്ടവും സംഭവിക്കുന്നു - േനട്ടം ഇന്ദിരാ ഗാന്ധിയെന്ന വ്യക്തിക്കും കോട്ടം എതിരാളികൾക്കുമാണെന്നു മാത്രം. ഇന്ദിരയെന്ന നേതാവിന്‍റെ രാജ്യസ്നേഹത്തെ ചോദ്യംചെയ്യാൻ ആരും തയാറാവില്ല. എന്നാൽ, ജനാധിപത്യ പ്രക്രിയകളെയും സ്ഥാപനങ്ങളെയും ദുർബലമാക്കിയതിനെ പലരും ചോദ്യംചെയ്യുമെന്നുറപ്പ്.

നേതൃനിരയി്ൽ വയോധികർക്കുണ്ടായിരുന്ന സ്വാധീനം ഒഴിവാക്കുന്നതിനു സ്വീകരിച്ച നടപടികളിലൂടെ കോൺഗ്രസ് പാർട്ടിയിൽ മാത്രമല്ല, മറ്റു രാഷ്‌ട്രീയപാർട്ടികളിലും ജനാധിപത്യത്തിനും കൂട്ടായ നേതൃത്വശൈലിക്കും ഇടിവുതട്ടി. കാലക്രമേണ അവ അപ്രത്യക്ഷമാവുകയും ചെയ്തു. പാർട്ടിക്കുമേലേ സ്വന്തം വ്യക്തിത്വം മഹത്വവൽക്കരിച്ച് , താൻപോരിമ പ്രകടിപ്പിച്ചുകൊണ്ട് വോട്ടു സമ്പാദിച്ച ഇന്ദിരയുടെ തനതുശൈലി മറ്റു രാഷ്‌ട്രീയ പാർട്ടികളും മാതൃകയാക്കി. പാർട്ടികൾ പലതായി പിളർന്നുവെന്നതായിരുന്നു ഈ നപടിയുടെ ആത്യന്തിക ഫലം. ഒറ്റനമ്പർ നേതൃത്വവുമായി തുരുതുരാ പാർട്ടികൾ ജനിച്ചു. അതുപോലെതന്നെ ഭരണകേന്ദ്രങ്ങളും. ഇത്തരത്തിലുള്ള ഈർക്കിലിപാർട്ടികളുടെ നേതാക്കളിൽ ഭൂരിപക്ഷവും വോട്ട് വാരിക്കുട്ടുന്നതിനും അധികാരം പങ്കുപറ്റുന്നതിനും എളുപ്പവഴിയെന്നനിലയിൽ ജാതിയുടെ പുറങ്കുപ്പായമണിഞ്ഞാണ് രംഗത്തെത്തിയിരുന്നത്. ഇത്തരത്തിൽ നേതാക്കളുുടെ സ്വന്തക്കാർ ഭരണാധികാരികളായപ്പോൾ. ഇന്ത്യൻ ജനാധിപത്യത്തിൽ അർബുദബാധയുടെ തുടക്കമായിരുന്നു അത്.

അടിയന്തരാവസ്ഥ

കേന്ദ്രമന്ത്രിസഭ അംഗീകരിക്കുംമുമ്പുതന്നെ, അടിയന്തരാവസ്ഥ നടപ്പാക്കാനുള്ള തീരുമാനം, ഈ ഏകാധിപത്യ ശൈലിയുടെ പ്രതിഫലനമായിരുന്നു. റായ് ബറേലിയിൽനിന്ന് ഇന്ദിരാ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടത് റദ്ദാക്കിക്കൊണ്ടുള്ള അലാഹാബാദ് ഹൈക്കോടതിവിധിയിൽനിന്നു രക്ഷപ്പെടുന്നതിനായിരുന്നു അതെന്ന് വ്യക്തം. എന്തൊക്കെ വാദങ്ങൾ നിരത്തി പ്രതിരോധിച്ചാലും, അധികാരത്തിൽ തുടരുകയെന്നതു മാത്രമായിരുന്നു ആ തീരുമാനത്തിന്‍റെ ലക്ഷ്യമെന്നതാണ് യാഥാർഥ്യം. അതിനായി പൗരാവകാശവും പത്രപ്രവർത്തന സ്വാതന്ത്ര്യവും നിഷേധിച്ചുകൊണ്ട് സാധാരണക്കാരുടെമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്ത് ഏകാധിപത്യഭരണം അസാധ്യമാണെന്ന് മനസിലാക്കിയ ഇന്ദിരാഗാന്ധി ഒന്നര വർഷംകഴിഞ്ഞപ്പോൾ പൊതുതെരഞ്ഞെടുപ്പിന് കച്ചമുറുക്കി. ബംഗ്ലാദേശ് അഭയാർഥി വിഷയത്തിന്‍റെ പേരിൽ നടന്ന ഇന്തോ-പാക് യുദ്ധത്തിൽ ഇന്ത്യയുടെ താത്പര്യങ്ങൾ സംരക്ഷിക്കുകയെന്നതായിരുന്നു ഇന്ദിരയുടെ കർക്കശമായ നിലപാട്.

ആയിരക്കണക്കിനു കിലോമീറ്ററുകൾ അകലെനിന്ന് വളരെ ക്ലേശകരമായ ഒരു പ്രദേശം പാക്കിസ്ഥാൻ ഭരിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ താത്പര്യങ്ങൾ കൂടുതൽ സംരക്ഷിക്കപ്പെടുമായിരുന്നു എന്നു ചിന്തിക്കുന്നവരുണ്ട്. അങ്ങനെയായിരുന്നുവെങ്കിൽ ഇസ്‌ലാമാബാദിന് കനത്ത സാമ്പത്തിക, രാഷ്‌ട്രീയ സമ്മർദത്തിനു സ്ഥിരമായി വഴങ്ങേണ്ടിവരുമായിരുന്നുവെന്നാണ് ഇക്കൂട്ടരുടെ വാദം. പക്ഷേ, അമേരിക്കയുടെ ഏഴാം നാവികപ്പടയുടെ ഭീഷണിപോലുംഅവഗണിച്ച് യുദ്ധം നയിച്ചതിലൂടെ അവരുടെ നിശ്ചയദാർഢ്യവും തന്‍റേടവുമാണ് തെളിഞ്ഞത്. ലോകരാജ്യങ്ങൾ ഇന്ത്യയുടെ നേതൃത്വത്തെ വീക്ഷിച്ചത് അർഹമായ ബഹുമാനത്തോടെയാണ്. നടപടിയെക്കുറിച്ച് എതിരഭിപ്രായം ഉണ്ടെങ്കിലും ഇല്ലെങ്കിലും രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, ഒരു സ്വതന്ത്രരാജ്യത്തെ രണ്ടായി വെട്ടിമുറിക്കാൻ കഴിഞ്ഞത് ഇന്ത്യക്കു മാത്രമാണ്. എന്നാൽ, പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ഉർവശീശാപം ഉപകാരം എന്നതുപോലെയായി. അകലെയുണ്ടായിരുന്ന ബംഗ്ലാദേശ് ഭരിച്ചിരുന്നപ്പോൾ നേരിടേണ്ടിവന്ന രാഷ്‌ട്രീയ, സാമ്പത്തിക പ്രശ്നങ്ങൾ ഒഴിവായതോടെ പാക്കിസ്ഥാന് ശക്തിയാർജിച്ചു. സിക്കിമിന്‍റെ കാര്യത്തിലാണെങ്കിലും ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം. പക്ഷേ, ഇന്ത്യയുടെ സുരക്ഷയ്ക്ക് സിക്കിമിനെ ഇന്ത്യയോട് ചേർക്കേണ്ടത് അനിവാര്യമാണെന്ന വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താൻ ഇന്ദിരാ ഗാന്ധിക്കു കഴിഞ്ഞു.

മരണവുമായി വിഘടനവാദം

അധികാരത്തിലേക്ക് അവർ തിരിച്ചുവന്നത് വ്യക്തമാക്കുന്നത് ജനാധിപത്യത്തിന്‍റെയും പൗരസ്വാതന്ത്ര്യത്തിന്‍റെയും കരുത്താണ്. പക്ഷേ, അവർക്ക് നേരിടേണ്ടിവന്ന ഏറ്റവുംവലിയ പ്രശ്നം പഞ്ചാബ് വിഘടനവാദമായിരുന്നു. തീർച്ചയായും ഈ പ്രശ്നം സിക്ക് വിഘടനവാദികൾക്ക് കളമൊരുക്കിനൽകിയതിനു പകരംകിട്ടിയ തിക്താനുഭവമാണ്. സന്ത് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിൽ സുവർണക്ഷേത്ര സമുച്ചയത്തിൽ തമ്പടിച്ച സിക്ക് ഭീകരർ വൻതോതിൽ മാരകായുധങ്ങൾ വാരിക്കൂട്ടി. യുവാക്കളെ യോദ്ധാക്കളാക്കുവാൻ പട്ടാളക്കാരെ എന്നപോലെ പരിശീലിപ്പിക്കുവാൻ തുടങ്ങുകയും ചെയ്തു. ഭിന്ദ്രൻവാലയെ വരുതിക്കുനിർത്തുവാൻ പല സുവർണാവസരങ്ങളും ലഭിച്ചിട്ടും കാര്യമായൊന്നും ചെയ്തില്ല. ഇതോടെ പഞ്ചാബിൽ പൊതുവേ ശക്തിയാർജിച്ച സിക്ക് ഭീകരവാദം ഹരിയാനയിലേക്കും സമീപ മേഖലകളിലേക്കും വ്യാപിച്ചു. ഇതോടെ, ഭീകരപ്രവർത്തനം അടിച്ചമർത്തുന്നതിന് സൈനിക നടപടി അനിവാര്യമായിത്തീർന്നു. സ്വജീവൻ തുലാസിലാകുമെന്നറിഞ്ഞിട്ടും സിക്ക് ഭീകരർക്കെതിരേ കർശന നടപടിയെടുക്കാൻതന്നെ പിന്നീട് ഇന്ദിരാ ഗാന്ധി തീരുമാനിച്ചു. നടപടിയെ ന്യായീകരിച്ച് ഏതാനും പൊതുയോഗങ്ങളിൽ അവർ വിശദീകരണം നൽകുകുകയും ചെയ്തിരുന്നു.

സ്വന്തനിലയിലെടുത്ത കടുത്ത തീരുമാനങ്ങളും അചഞ്ചലമായ നിലപാടുകളുമാണ് വ്യക്തിപരമായി ഇന്ദിരാ ഗന്ധിയെ പ്രശ്നച്ചുഴിയിൽ അകപ്പെടാൻ ഇടയാക്കിയത്. നെഹ്റു കുടുംബവാഴ്ച നിലനിറുത്തണമെന്ന ചിന്തയും പലപ്പോഴും അവരെ കുഴപ്പങ്ങളിൽ ചാടിച്ചു. എന്നാൽ, ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിലും നയരൂപീകരണത്തിലും വൈദേശിക കടന്നുകയറ്റം ചെറുക്കുന്നതിനും രാജ്യതാത്പര്യം പരിപൂർണമായി സംരക്ഷിക്കുന്നതിനും നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ചുവെന്നത് അനിഷേധ്യമാണ്. അവർ ഇന്ത്യൻ മണ്ണിൽ ചോരവാർന്നു ജീവൻ വെടിഞ്ഞത് തിർച്ചയായും രാജ്യത്തിനുവേണ്ടിയായിരുന്നു, ജനങ്ങളുടെ നന്മയ്ക്കുവേണ്ടിയായിരുന്നു.

കരുതലുള്ള അമ്മമനസ്
ഇന്ദിരാ ഗാന്ധി ആതിഥേയ ആകുമ്പോൾ ഉല്ലാസവതിയാണ്. ഭക്ഷണം വിളമ്പിനൽകാനും ഒപ്പമിരുന്ന് ഭക്ഷിക്കാനും അതിഥിയുടെ ഇഷ്ടമനുസരിച്ച് പെരുമാറാനും അറിയാവുന്ന പൂമുഖപ്പടിയിലെ പൂന്തിങ്കൾപോലെയുള്ള കുലീനയായ വീട്ടമ്മ. ഒരിക്കൽ ഏതാനും മാധ്യമപ്രവർത്തകരെ അവർ ഡിന്നറിന് ക്ഷണിച്ചു. അതിഥികളുടെ സ്വദേശത്ത് പ്രചാരത്തിലുള്ള വ്യത്യസ്ത വിഭവങ്ങൾ ഒരുക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. എല്ലാവരും ഭക്ഷണമേശയ്ക്കു ചുറ്റും എത്തിയപ്പോൾ ഒരോ വിഭവത്തെക്കുറിച്ചും ഒന്നൊന്നായി വിശദീകരിക്കാൻ തുടങ്ങി. പെട്ടെന്നാണ് എന്തോ മറന്നതുപോലെ ഇന്ദിരാ ഗാന്ധി അവിടെനിന്ന ് എഴുന്നേറ്റത്. അത് മറ്റൊന്നുമായിരുന്നില്ല, തയാറാക്കിയ ഒരു വിഭവം എടുത്തുവയ്ക്കാൻ മറന്നുപോയതാണ്.

“ഓ! നിങ്ങളുടെ നാട്ടീന്ന് ഞാനിവിടെ ഒരു അടിപൊളി വിഭവം എത്തിച്ചിട്ടുണ്ട് കേട്ടോ. ആന്ധ്രക്കാരുടെ നല്ല എരിവുള്ള അച്ചാർ.”- തെക്കേഇന്ത്യക്കാരനായ പത്രപ്രവർത്തനെക്കണ്ടപ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്. അതാണ് ഇന്ദിരാ ഗാന്ധി.

ഭരണരംഗത്ത് ഉരുക്കുവനിതയുടെ പരിവേഷമുണ്ടെങ്കിലും കരുതലുള്ള, സ്നേഹമുള്ള, അമ്മമനസുള്ള അതിഥിസൽക്കാരപ്രിയയായ സാധാരണ ഇന്ത്യക്കാരി.

അന്ന് സംഭവിച്ചത്

പിറ്റ്സ് 2 എ വിമാനാപകടത്തിൽ മകൻ സഞ്ജയ് ഗാന്ധി അന്തരിച്ച ദിവസം ഇന്ദിരാ ഗാന്ധിയുടെ ഭവനത്തിലെത്തിയവർക്ക്, അതീവദുഃഖത്തിലും ആതിഥ്യമര്യാദ പുലർത്താൻ അവർ പ്രകടിപ്പിച്ച താത്പര്യം അദ്ഭുതമായി. പ്രതിപക്ഷ നേതാവായിരുന്ന ചന്ദ്രശേഖറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം കഴിഞ്ഞു തിരികെ പോകാൻ ഒരുങ്ങുമ്പോൾ ചന്ദ്രശേഖറുടെ ചെരിപ്പ് കണ്ടില്ല. ഇക്കാര്യം അറിഞ്ഞപ്പോൾ ഇന്ദിരാഗാന്ധിയും ചെരിപ്പ് തെരയാൻ തുടങ്ങി. ഇതു കണ്ട ചന്ദ്രശേഖറും ഒപ്പമുണ്ടായിരുന്നവരും അദ്ഭുതപ്പെട്ടു. ചെരിപ്പ് കണ്ടെത്തുംവരെ അവർക്കൊപ്പം ഇന്ദിരാ ഗന്ധിയുണ്ടായിരുന്നു. കരുത്തിന്‍റെ പര്യായമായ ജനനേതാവിന്‍റെ മറ്റൊരു മുഖം.

വിമർശകർക്കും സമീപസ്ഥ

ഒരു വിഭാഗം മാധ്യമപ്രവർത്തകർ വിമർശകരായിരുന്നെങ്കിലും അതിനെ വൈരാഗ്യത്തോടെ കണ്ടിരുന്ന വ്യക്തിയായിരുന്നില്ല ഇന്ദിരാ ഗാന്ധി. ഒരിക്കൽപോലും മാധ്യമങ്ങളെ അവർ അകറ്റിനിർത്തിയില്ല. മാധ്യമപ്രവർത്തകരുടെ നിലപാട് നോക്കിയായിരുന്നില്ല, വിദേശസന്ദർശനത്തിന് പോകുമ്പോൾ പത്രപ്രവർത്തകരെ ഒപ്പംകൂട്ടിയിരുന്നത്. അറുപതുകളുടെ അവസാനം ഒരു വിദേശ സന്ദർശനാവസരത്തിൽ മാധ്യമപ്രവർത്തകർക്ക് വിദേശകറൻസിയിൽ നൽകുമ്പോൾ ദിനബത്ത തീരെ കുറവാണെന്ന് ഇന്ദിരാ ഗാന്ധി മനസിലാക്കി. ഉടൻതന്നെ അവിടത്തെ നയതന്ത്രപ്രതിനിധിയെ വിളിച്ച് മാധ്യമപ്രവർത്തകർക്ക് ഉച്ചഭക്ഷണവും ഡിന്നറും നൽകണമെന്ന് നിർദേശിച്ചു. രാവിലത്തെ ഭക്ഷണം താമസിക്കുന്ന ഹോട്ടലിന്‍റെ വകയായിരുന്നു. വിദേശ സന്ദർശനാവസരങ്ങളിൽ വിമാനത്തിൽ വാർത്താലേഖകരുടെ അടുത്തെത്തി സംസാരിക്കുവാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഭരണാധികാരിയെന്ന ഗർവോടെ വായതുറക്കാത്ത പ്രധാനമന്ത്രിയല്ല, സരളമായി സംസാരിക്കുന്ന അതിഥിക്ഷേമം ഏറ്റവും പ്രാധാന്യത്തോടെ പരിഗണിക്കുന്ന ഒരു സാധാരണ കുടുംബിനിയുടെ ഭാവം. നിശ്ചിത ഇടവേളകളിൽ മാധ്യമങ്ങളെ കാണുന്നതിന് അവർ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

കെ. ഗോപാലകൃഷ്ണൻ