രാജസ്ഥാനിലെ ഇന്ത്യ
കാലുകുത്തുന്ന ഏതൊരു സഞ്ചാരിയോടും ഗൈഡ് നെഞ്ചുവിരിച്ചു പറയുന്ന സ്ഥിരം വാചകമാണ്, "രാജസ്ഥാൻ: ലാൻഡ് ഓഫ് രാജാസ്.' കീഴടങ്ങി ജീവിക്കുന്നതിനേക്കാൾ വീരസ്വർഗം പൂകുന്നതാണ് നല്ലതെന്ന് ഉദ്ഘോഷിച്ചിരുന്ന രജപുത്തുകളുടെ നാട്ടിൽ ഇന്നു ദാരിദ്ര്യത്തിനു കീഴടങ്ങിയുള്ള പ്രഖ്യാപനമാണു നടക്കുന്നത്. രാജാക്കന്മാരുടെ നാട് ദരിദ്രരുടെ നാടായി പച്ചകുത്തപ്പെട്ടിരിക്കുന്നു. വീടുകളുടെ ഭിത്തികളിലാണ് പച്ചകുത്തൽ.

ദോസ ജില്ലയിൽ റേഷൻ വാങ്ങുന്നവരുടെ വീടുകളുടെ ഭിത്തികളിൽ മുദ്രാവാക്യംപോലെ എഴുതിയിരിക്കുന്നതിങ്ങനെ: "ഞാൻ ദരിദ്രനാണ്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം എനിക്കു റേഷൻ കിട്ടുന്നു.' സംഗതി വിവാദമായിട്ടുണ്ടെങ്കിലും ഗ്രാമീണമേഖലയിൽ വലിയ കുലുക്കമൊന്നുമില്ല. കാരണം ഇത്തരം ചുവരെഴുത്ത് ഇന്ന് ആരംഭിച്ചതല്ല.

രാജസ്ഥാനിലുടനീളം സഞ്ചരിച്ച ഈ ലേഖകൻ, ഉദയ്പൂരിൽനിന്ന് ജോദ്പൂരിലേക്കുള്ള യാത്രയിൽ പിൻഡ് വാര ഗ്രാമത്തിലെ വീടുകളുടെ ഭിത്തികളിൽ "ബിപിഎൽ പരിവാർ' എന്നെഴുതിയിരിക്കുന്നതു കൗതുകത്തോടെ വായിച്ചിരുന്നു. ഓടുമേഞ്ഞ വീടുകൾ. നമ്മുടെ നാട്ടിലെ ഓടുകളിൽനിന്നും പാകുന്ന രീതിയിൽനിന്നും അവയ്ക്കു വ്യത്യാസമുണ്ട്. അത്തരം ഓടുപാകൽ തമിഴ്നാട്ടിൽ ചില സ്ഥലങ്ങളിലും കാണാം. പരന്ന ഓടുകൾ. ഒരു നിര പൊങ്ങിയും അടുത്ത നിര താഴ്ന്നും. ഇടയ്ക്കു രൂപപ്പെടുന്ന പാത്തിപോലുള്ള ചാലിലൂടെ മഴവെള്ളം തടസമില്ലാതെ ഒഴുകിപ്പോകും. രാജസ്ഥാന്‍റെ ചരിത്രത്തിലൂടെ ഏറെ മഴവെള്ളം കലങ്ങി ഒഴുകിപ്പോയിട്ടുണ്ട്. അതിന്‍റെ ഇങ്ങേ തീരത്താണ് പുതിയ ദാരിദ്ര്യപ്രഖ്യാപന വഞ്ചി ഇറക്കിയിരിക്കുന്നത്.

മഴ അകന്പടി

മൗണ്ട് അബുവിൽനിന്ന് ഉദയ്പൂരിലേക്കുള്ള യാത്ര മഴയുടെ അകന്പടിയോടെ ആയിരുന്നു. രാജസ്ഥാനിൽ കാലംതെറ്റി മഴയാണ്. പാടങ്ങളിൽ തകര നിറഞ്ഞിരിക്കുന്നു. എങ്കിലും തകരയേക്കാൾ കൂടുതൽ മുൾച്ചെടികൾതന്നെ. തമിഴ്നാട്ടിൽ വ്യാപകമായി കാണുന്ന ഇനത്തിലുള്ളവ.

കനത്ത മഴമൂലം ദേശീയപാതയിൽ പലയിടത്തും ഗതാഗതം തടസപ്പെട്ടിരുന്നതിനാൽ മറ്റൊരു വഴിയിലൂടെയാണ് ജോദ്പൂരിലേക്കു പോയത്.

തന്മൂലം ഉദയ്പൂർ-ജോദ്പൂർ യാത്രയ്ക്കു വേണ്ട ദൂരം 250 നു പകരം 400 കിലോമീറ്ററായി. യാത്രയുടെ ദൈർഘ്യം കൂടിയെങ്കിലും മഴക്കാലം മരുഭൂമിയുടെ മെയ്യിൽ വരയ്ക്കുന്ന വർണചിത്രങ്ങൾ കാണാൻ അവസരമൊരുങ്ങി. വിവിധതരം ചെടികളും വള്ളികളും പ്രാണികളും ചിത്രശലഭങ്ങളുമായി മരുഭൂമിയിൽ വസന്തം വിരുന്നുവരുന്നു.

പാടങ്ങൾ പുഴകളായിരിക്കുന്നു. മൂന്നിടത്ത് വാഹനങ്ങൾ മറിഞ്ഞുകിടക്കുന്നതു കണ്ടു. ക്രെയിൻ സർവീസുകൾ അവയെ എടുത്തുയർത്താൻ ശ്രമിക്കുന്നു. സഞ്ചാരിക്കു മഴ കൗതുകമാവുന്പോൾ കാലംതെറ്റിവന്ന പെരുമഴ രാജസ്ഥാനിലെ കർഷകരുടെ ജീവിതം അപകടത്തിൽപ്പെട്ട വാഹനംപോലെ തരിപ്പണമാക്കിയിരിക്കുന്നു. കൃഷിനശിച്ചതിനാൽ കടംകയറി ഈ വർഷം ഇതുവരെ 12 കർഷകർ ആത്മഹത്യ ചെയ്തു.

ദോസ ജില്ലയിൽനിന്നുള്ള ഗജേന്ദ്രസിംഗ് എന്ന കർഷകൻ ഡൽഹിയിൽ ആം ആദ്മി പാർട്ടി നടത്തിയ റാലിക്കിടയിൽ തൂങ്ങിമരിച്ചത് ദേശീയതലത്തിൽ വൻവിവാദമായിരുന്നു. വികസനപ്രവർത്തനങ്ങൾക്കായി കൃഷിഭൂമി വാങ്ങുന്നത് എളുപ്പത്തിലാക്കിയ മോദി ഗവണ്‍മെന്‍റിന്‍റെ നടപടിയിൽ പ്രതിഷേധിച്ചു നടത്തിയതായിരുന്നു റാലി. കൃഷിനാശം സംഭവിച്ചിരുന്നെങ്കിലും ആത്മഹത്യചെയ്യേണ്ട വിധത്തിൽ പരിതാപകരമായിരുന്നില്ല ഗജേന്ദ്രസിംഗിന്‍റെ സാന്പത്തിക സ്ഥിതിയെന്നാണ് അടുത്ത ബന്ധുക്കൾ പറഞ്ഞത്.

എങ്കിൽ, എന്തുകൊണ്ട്, സിംഗ് അതിനാടകീയമായ രീതിയിൽ തന്‍റെ ജീവൻ ബലികഴിച്ചു? മരുഭൂമിക്കു വരുന്ന ദ്രുതമാറ്റങ്ങൾപോലെയാണ് ഇവിടത്തെ മനുഷ്യരുടെ മനസും. മണൽക്കൂനയിലെ യാത്രപോലെ മനസിലാക്കുക ദുഷ്കരം.

ജോദ്പൂരിൽനിന്ന് ജെയ്സൽമറിലേക്കുള്ള സഞ്ചാരപഥത്തിൽ ഇരുവശവും മണൽക്കാടുകളാണ്. രാജസ്ഥാനിൽ കഴിഞ്ഞ 10 വർഷത്തിൽ ഏറ്റവും കൂടുതൽ മഴലഭിച്ച ദിനങ്ങളിലും ജെയ്സൽമാറിൽ മഴയില്ല! തരിശുഭൂമികളിൽ ആടുകൾ മേയുന്നു. മുൾച്ചെടികൾ തിന്ന് ആടുകൾക്കു വളരാം.

ആടുജീവിതങ്ങൾ



ജെയ്സൽമാറിൽനിന്ന് ബിക്കാനീറിലേക്കു പോകുന്പോൾ ഇരുവശവും നോക്കെത്താ ദൂരത്തോളം മരുഭൂമിയാണ്. പൊരിവെയിലത്ത് ആടുകളെനോക്കി കുത്തിയിരിക്കുന്ന ഇടയസ്ത്രീകൾ. അവർ മേയ്ക്കുന്ന ആടുകളുടെയും അവരുടെയും ജീവിതങ്ങൾ തമ്മിൽ വലിയ വ്യത്യാസമില്ലെന്ന് ഒറ്റക്കാഴ്ചയിൽ വായിച്ചെടുക്കാം. ഒരുമാതിരി ആടുജീവിതങ്ങൾ.

ഇത്തിരിപ്പോന്ന ആട് കുറ്റിച്ചെടികൾ തിന്നു വളരുന്പോൾ ഒത്തിരിപ്പോന്ന ഒട്ടകം കുറ്റിച്ചെടികൾ മാത്രമല്ല പുല്ലും തിന്നുന്നു. പുല്ല് തിന്ന് അയവിറക്കുന്ന ഒട്ടകത്തെ കണ്ടുനില്ക്കുക രസകരമാണ്. അതിനേക്കാൾ കൗതുകം നിറഞ്ഞതാണ് ഒട്ടകത്തെക്കൊണ്ട് നിലം ഉഴുകുന്നത്.

ഒട്ടകവും സായ്റാമും

നാഗൂറിൽവച്ചാണ് കർഷകനായ സായ്റാമിനെ കണ്ടതും സംസാരിച്ചതും. അയാളുടെ പാടത്ത് ബാജ്റ വളരുന്നു. മുംഗ് ഇടവിളയായുണ്ട്. കുറച്ചുവർഷം മുന്പുവരെ സായ്റാം ഒട്ടകത്തെക്കൊണ്ട് നിലം ഉഴുതിരുന്നു. ഒട്ടകത്തിന്‍റെ പിൻഭാഗത്താണ് കലപ്പ പിടിപ്പിക്കുന്നത്. ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ നടക്കുന്ന ഒട്ടകത്തിന്‍റെ പിറകിൽ കലപ്പ പിടിച്ചു നടക്കുന്ന മനുഷ്യൻ വല്ലാത്തൊരു ഫലിതമാണ്. പാടത്തിനിടയിൽ നില്ക്കുന്ന ഉയരത്തിലുള്ള മരങ്ങളിൽനിന്ന് കഴുത്തുനീട്ടി ഇലകടിച്ചു തിന്നുന്ന ഒട്ടകം മറ്റേതോ ഗ്രഹത്തിൽനിന്നു വന്ന ജീവിയാണെന്നു തോന്നും.

കേരളത്തിലെത്തുന്ന സഞ്ചാരികൾക്ക് ആന കൗതുകകാഴ്ചയാകുന്നതുപോലെയാണ് രാജസ്ഥാനിൽ ഒട്ടകവും. യാത്രക്കാരെ കാത്തിരിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരെപ്പോലെ ഒട്ടകവുമായി സഞ്ചാരികളെ കാത്തുനില്ക്കുന്നവർ ഏറെയാണ്. തുടക്കത്തിലുള്ള കൗതുകം കഴിഞ്ഞാൽ അത്ര സുഖകരമല്ല ഒട്ടകപ്പുറത്തെ സവാരി. നമ്മുടെ നാട്ടിൽ ഓട്ടോറിക്ഷകൾ വാങ്ങി ദിവസവാടകയ്ക്ക് ഓടിക്കാൻ കൊടുക്കുന്നവരെപ്പോലെ ഒട്ടകങ്ങളെ വാടകയ്ക്കു കൊടുക്കുന്നവർ രാജസ്ഥാനിലുണ്ട്. ഒരു ഒട്ടകത്തിന് 50 രൂപയാണ് ദിവസവാടക. ടൂറിസ്റ്റുകളെ ഒത്തുകിട്ടിയാൽ ദിവസം 1500 രൂപവരെ സന്പാദിക്കാൻ കഴിയും.

നമ്മുടെ നാട്ടിലെ ആനപ്പാപ്പാന്മാരെപ്പോലെ ഈ ഒട്ടകപ്പാപ്പാന്മാരും ഒട്ടകത്തെ പീഡിപ്പിക്കുന്നതിൽ വലിയ തെറ്റ് കാണാത്തവരാണ്. പിള്ളേരുസെറ്റാണ് ഇക്കാര്യത്തിൽ മുന്നിൽ. ഭീമാകാരനായ ഒട്ടകത്തെ അവർ കൊച്ചുകുട്ടിയെപ്പോലെ കളിപ്പിക്കുന്നത് കാണാൻ രസമാണെങ്കിലും അതു പീഡനമാണോ പ്രീണനമാണോയെന്നു മനസിലാവാത്തതിന്‍റെ ശങ്ക സഞ്ചാരിയുടെ മനസിൽ ഉദിക്കും. പീഡിപ്പിക്കുന്നവൻ മാത്രമല്ല കണ്ടുനില്ക്കുന്നയാളും പ്രതിയായാലോ...

രാജസ്ഥാന്‍റെ ആസ്ഥാനമൃഗമാണ് ഒട്ടകം. മഴക്കാലം ഒട്ടകങ്ങൾക്ക് ഇണചേരലിന്‍റെ ആഹ്ലാദവേളയാണ്. തങ്ങളോടൊപ്പമുള്ള പെണ്‍ഒട്ടകങ്ങളെ സംരക്ഷിക്കാനും വിട്ടുകൊടുക്കാതിരിക്കാനും ആണ്‍ഒട്ടകങ്ങൾ ശക്തിപ്രയോഗത്തിനു തയാറാകുന്നു. മഴക്കാലം കാലംതെറ്റി നീളുന്പോൾ, ഒട്ടകങ്ങൾ പ്രണയഭരിതരായി വിരാജിക്കുന്പോൾ അവരുടെ യജമാനന്മാരായ കർഷകർ കൃഷിനാശത്തെക്കുറിച്ച് വേവലാതിപ്പെട്ട് നെഞ്ചകം നെരിപ്പോടാക്കുന്നു.

വെളുത്തുള്ളിക്ക് വിലയിടിഞ്ഞതുമൂലം രാജസ്ഥാനിലെ ഹദൗട്ടി മേഖലയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ ജീവനൊടുക്കിയത് അഞ്ചു കർഷകരാണ്! കഴിഞ്ഞ വർഷം ക്വിന്‍റലിന് 5000 മുതൽ 7000 രൂപവരെ വിലയുണ്ടായിരുന്ന വെളുത്തുള്ളിക്ക് ഈ വർഷം വില 2000 രൂപയിൽ താഴെയാണ്! മഴയ്ക്കുമുന്പേ വെളുത്തുള്ളിയുടെ വിളവെടുപ്പ് കഴിഞ്ഞതിനാൽ വിളനാശം സംഭവിച്ചില്ല. ഹദൗട്ടി മേഖലയിൽ മാത്രം 10 ലക്ഷം മെട്രിക് ടണ്‍ വെളുത്തുള്ളി വിളവെടുത്തു. കനത്ത വിളവാണ് വിലയിടിവിനു കാരണമായതത്രെ. മഴ കനത്താലും വിളവ് കനത്താലും കർഷകനു കണ്ണീർ മാത്രം.

കർഷകരുടെ കണ്ണീർ ശേഖരിച്ച് സ്ഫടിക ഭരണിയിൽ നിറച്ചു പ്രദർശിപ്പിച്ചാൽ കാണാൻ ആളുകളുണ്ടാവുമോ? വിചിത്രമായ ഈ ചോദ്യം മനസിൽ ഉണർന്നത് ഉദയ്പൂർ സിറ്റി പാലസിൽ പ്രദർശിപ്പിച്ചിട്ടുള്ള രാജകീയ വസ്തുക്കളിൽ ഉൾപ്പെട്ട, രാജാവിന്‍റെ ക്ലോസറ്റിനു മുന്നിൽ നില്ക്കുന്പോഴാണ്. ആ കക്കൂസിന്‍റെ ഫോട്ടോ എടുക്കുന്ന വിദേശസഞ്ചാരികളെ കണ്ടു. അവരുടെ കൗതുകത്തിന് ആധാരമായതെന്താവാം? ഇന്ത്യയിലെ രാജാവ് പണ്ട് പറന്പിലല്ല ക്ലോസറ്റിലാണ് പണി പഠിച്ചിരുന്നതെന്ന അറിവാണോ? കൊട്ടാരത്തിൽ പതിച്ചിരിക്കുന്ന ഇറ്റാലിയൻ ടൈൽസ് അക്കാലത്ത് അപൂർവവും വിലയേറിയതുമായിരുന്നു. ഇന്ന് അവയേക്കാൾ കേമമായതും വിലകൂടിയതും ഇന്ത്യയിലെ ധനാഢ്യർ അവരുടെ കക്കൂസ് മുറികളിൽ പതിക്കുന്നു. സൂക്ഷ്മതയുടെ സൗന്ദര്യമല്ല അന്പരപ്പിക്കുന്ന വലിപ്പമുള്ള കോട്ടകളുടെയും കൊട്ടാരങ്ങളുടെയും സ്ഥൂലതയുടെ പ്രൗഢിയാണ് രാജസ്ഥാനിൽ ശ്രദ്ധേയമാകുന്നത്.

പോളിയോ ബാധിച്ച രാജാവ്

ഉദയ്പൂർ രാജവംശത്തിലെ പോളിയോ ബാധിച്ച ഒരു രാജാവ് മഹാകേമനായിരുന്നു. 600-ൽപരം ഭാര്യമാരുണ്ടായിരുന്നു അദ്ദേഹത്തിന്. അത് വൃഥാസ്ഥൂലമായ ഒരു സന്പാദ്യമായിരുന്നില്ല. ഓരോ രാത്രിയിലും കിടപ്പറസഖി ആരാണെന്ന് അറിയിക്കാൻ വെറ്റിലയിൽ സുഗന്ധം തളിച്ച് കൊടുത്തുവിടും. അതുമായി വരുന്നവളാണ് അന്നത്തെ അന്തിക്കൂട്ട്.
രാജസ്ഥാനിലെ സ്ത്രീപുരുഷന്മാരുടെ സൗന്ദര്യത്തെപ്പറ്റി പ്രമുഖ ചിത്രകാരനായ എ. രാമചന്ദ്രന്‍റെ ശ്രദ്ധേയങ്ങളായ നിരീക്ഷണങ്ങളുണ്ട്. രാജസ്ഥാനിലെ ഹ്രസ്വമായ കാലവർഷംപോലെയാണ് കൗമാരപ്രായത്തിലെത്തിയ ഭീലുകൾ.

കാരണം, ബാല്യത്തിൽനിന്നും അവർ മെലിഞ്ഞ് സുന്ദരികളായ യുവതികളായും കരുത്തുറ്റ യുവാക്കളായും വളരെപ്പെട്ടെന്നു പരിണമിക്കുന്നു. നൂറുകണക്കിനു ഗോപികമാരെയും കൃഷ്ണന്മാരെയുംപോലെ അവർ ആ മേളയിൽ പാട്ടുപാടി ഉല്ലസിച്ച് നടക്കും. എന്നാൽ, കഷ്ടമെന്നു പറയട്ടെ, വളരെ കുറഞ്ഞ കാലംകൊണ്ടുതന്നെ ഒന്നുരണ്ടു കുഞ്ഞുങ്ങളുണ്ടായി ക്കഴിയുന്പോഴേക്കും ചെറുപ്പക്കാരായ ഈ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മധ്യവയസ്കരായ സ്ത്രീപുരുഷന്മാരായി മാറുന്നു. എണ്‍പതുകളുടെ ഒടുവിൽ ഞാൻ സ്കെച്ചുചെയ്ത സുന്ദരികളായ പെണ്‍കുട്ടികളെ ഇപ്പോഴെനിക്ക് തിരിച്ചറിയാനാവില്ല. കാരണം, ജീവിതത്തിന്‍റെ കടുത്ത യാഥാർഥ്യങ്ങൾ അവരെ അകാലവാർധക്യത്തിൽ എത്തിച്ചിരിക്കുന്നു. വളരെ കുറഞ്ഞ കാലംകൊണ്ടുതന്നെ പൂവിട്ട് വാടിക്കൊഴിയുന്ന ഈ ഉർവശിമാരെയാണ് ഞാൻ വരയ്ക്കുന്നത്. അവരിൽ ഞാൻ ക്ലാസിക്കൽ ഇന്ത്യൻ കലയുടെ അനശ്വര സൗന്ദര്യവും ലാവണ്യവും ദർശിക്കുന്നു. കാലവർഷത്തിന്‍റെ പച്ചപ്പാർന്ന ഈ കൊച്ചുശകലത്തിലാണ് എന്‍റെ ആണ്‍നോട്ടം ആണിയടിച്ചു നിർത്തിയിരിക്കുന്നത്.

രാജസ്ഥാനിൽ മരുഭൂമിയുടെ ഉത്സവം അരങ്ങേറുന്നത് ജനുവരിയിലോ ഫെബ്രുവരിയിലോ മൂന്നു ദിവസമായിട്ടാണ്. അതിൽ പ്രധാനപ്പെട്ട ഇനമാണ് മീശമത്സരം. പല രീതിയിലും ആകൃതിയിലും ക്ഷാത്രവീര്യത്തോടെ അവതരിപ്പിക്കപ്പെടുന്ന മീശകൾ രജപുത്ത് ചരിത്രത്തിലെ ധീരോദാത്ത നായകന്മാരുടെ ഓർമകൾ ഉണർത്താൻ പര്യാപ്തമാണ്. എന്നാൽ, ഓർമകളിലെ പ്രതാപങ്ങളല്ല, വർത്തമാനകാലത്തെ കർഷക ആത്മഹത്യയും ദാരിദ്ര്യവും കാലംതെറ്റിയ മഴയും മറ്റുമാണ് അവരുടെ മുന്നിലെ വേദനിപ്പിക്കുന്ന യാഥാർഥ്യങ്ങൾ.

മാണി പയസ്