കു‌ട്ടിക്കളിയല്ല 440 വീടുകൾ
തെങ്ങിൽനിന്നു വീണു കിടപ്പിലായ ശശിധരന് പ്രത്യാശ പകർന്നു നൽകിയത് വിദ്യാർഥികളുടെ നല്ല മനസാണ്. ചോർന്നൊലിക്കുന്ന കൂരയിൽ ഭക്ഷണവും മരുന്നുമില്ലാതെ ശശിധരൻ. കണ്ണീർ തോരാതെ ഭാര്യ. ഭക്ഷണവും വസ്ത്രവുമില്ലാതെ രണ്ടു മക്കൾ. വീടു പണിത് അടുക്കളയും അടുപ്പും നൽകിയിട്ടു കാര്യമില്ല. അടുപ്പു പുകയാൻ അവിടെ നാഴി അരിയെങ്കിലും വേണം. മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഒരു നിര വിദ്യാർഥികൾ പോക്കറ്റ് മണി ഈ കുടുംബത്തിനായി മാറ്റിവച്ചു. ആഴ്ചതോറും മരുന്നും അരിയുമായി വിദ്യാർഥികളെത്തി. കുട്ടികൾക്കു പുസ്തകവും വസ്ത്രവും വാങ്ങി അവരെ സ്കൂളിലയച്ചതും വിദ്യാർഥികൾ. തീരുന്നില്ല, സ്ഥിരമായൊരു വരുമാനത്തിന് വഴി നാഷണൽ സർവീസ് സ്കീം കണ്ടെത്തി. എൻഎസ്എസിന്‍റെ ഇടപെടലിൽ ശശിധരന്‍റെ ഭാര്യക്ക് സർവകലാശാലയിൽ ജോലി നൽകി.

വേറെയുമുണ്ട് സംഭവങ്ങൾ പാലായിലെ വഴിയോരത്ത് കടത്തിണ്ണയിൽ കിടന്ന കുടുംബത്തെ വിദ്യാർഥിനികൾ ദത്തെടുത്തു വീടു നൽകി. പത്തനംതിട്ട സീതത്തോട്ടിൽ വനത്തിൽ കൂരയില്ലാതെ മഴ നനഞ്ഞു കിടന്ന ആദിവാസികളെ രക്ഷിച്ചതും എൻഎസ്എസാണ്. വനത്തിൽ അവർക്കു വേണ്ടതു കോൺക്രീറ്റ് ഭവനങ്ങളായിരുന്നില്ല. ഈറ്റക്കന്പുകളിൽ കാട്ടോല മേഞ്ഞ പത്തു കൂരകൾ പണിതു നൽകി ആദിവാസി കുടുംബങ്ങളെ സുരക്ഷിതരാക്കി.

ഒപ്പമിരിക്കുന്ന സഹപാഠിക്കു വീടില്ലെന്ന് അറിഞ്ഞ് ഒരു ക്ലാസും കോളജും കൈകോർത്ത് എംജിയിൽ 20 വീടുകളാണ് സഹപാഠികൾക്കായി പണിതു കൊടുത്തത്.

നോട്ട് മി, ബട്ട് യു എന്നതാണ് നാഷണൽ സർവീസ് സ്കീമിന്‍റെ മുദ്രാവാക്യം. എനിക്കല്ല, നിനക്കാണ് എന്ന നിർവചനം അന്വർഥമാക്കി നിർധനർക്കു ഭവന നിർമാണം ദൗത്യമായി ഏറ്റെടുത്തിരിക്കുകയാണ് മഹാത്മജിയുടെ പേരിലുള്ള ഏക സർവകലാശാലയിലെ എൻഎസ്എസ് വോളണ്ടിയർമാർ. മഹാത്മജിയെ അനുസ്മരിച്ച് ഗ്രാമങ്ങളിൽ വിദ്യാർഥികൾ നടപ്പാക്കിവരുന്ന പാർപ്പിട വിപ്ലവം എംജി സർവകലാശാലയ്ക്ക് ഇന്ദിരാഗാന്ധി ദേശീയ പുരസ്കാരം നേടിക്കൊടുത്തു.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജൻമശതാബ്ദിയോടനുബന്ധിച്ച് 1969ലാണ് നാഷണൽ സർവീസ് സ്കീമിന് (എൻഎസ്എസ്) തുടക്കം. കോളജ് വിദ്യാർഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ നാഷണൽ സർവീസ് സ്കീം സാമൂഹികവികസനത്തിൽ ഗണ്യമായ സംഭാവനകൾ അർപ്പിച്ചിച്ചുവരുന്നു. കേന്ദ്ര യുവജന മന്ത്രാലയത്തിനു കീഴിലുള്ള എൻഎസ്എസ് മഹാത്മാ ഗാന്ധി സർവകലാശാലയിൽ ദേശീയ ശ്രദ്ധ നേടിയ ഭവനനിർമാണ പദ്ധതി നടപ്പാക്കിവരുന്നു. ഒരു പതിറ്റാണ്ടിനുള്ളിൽ 440 വീടുകൾ എംജിയിലെ എൻഎസ്എസ് വോളണ്ടിയർമാർ പണിതീർത്തിരിക്കുന്നു.

കിടക്കാൻ കൂരയില്ലാത്ത അനാഥരും രോഗികളും ദരിദ്രരുമായ മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവർക്ക് വീടൊരുക്കുകയാണ് വിവിധ കലാലയങ്ങളിലെ വിദ്യാർഥികൾ. കീറ്റപ്പടുതയുടെ കീഴിൽ പാർക്കുന്ന പാവങ്ങൾക്ക് സമ്മാനമായൊരു ഭവനം പണിത് അവരെ സനാഥരാക്കുന്ന ദൗത്യമാണ് എംജിയിലെ എൻഎസ്എസ് കൂട്ടായ്മ ഏറ്റെടുത്തിരിക്കുന്നത്. 2007ൽ അടിത്തറയിട്ട ഭവന പദ്ധതി പത്തു വർഷം കൊണ്ടു പൂർത്തിയാക്കിയിരിക്കുന്നത് 440 വീടുകൾ. സർവകലാശാലയുടെ പരിധിയിൽ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് നൻമയുടെ ഈ കൂടാരങ്ങൾ. ഇക്കൊല്ലംതന്നെ 60 വീടുകൾകൂടി പണിയാൻ വിദ്യാർഥികൾ നാണയ കുടുക്കകൾ നിറയ്ക്കുകയാണ്. രാജ്യത്തെ മറ്റൊരു സർവകലാശാലയ്ക്കും അവകാശപ്പെടാവില്ല ഈ നേട്ടം.

കല്ലും മണ്ണും തടിയും തലയിൽ ചുമന്ന് കുന്നും മലയും കയറി വിദ്യാർഥികൾ രാവും പകലും അധ്വാനിച്ച് വീടു തീർക്കുന്നു. സേവനതൽപരായ വിദ്യാർഥിസമൂഹം അധ്യാപകർക്കൊപ്പം അണിനിരന്നാണ് വീടു പണി നടത്തുന്നത്. ഓരോ വീടിന്‍റെയും പ്ലാൻ ലഭ്യമായ സ്ഥല സാധ്യത നോക്കി വിദ്യാർഥികളാണ് വരയ്ക്കുക. ആശാരിയുടെയും മേസ്തിരിയുടെയും സഹായം മാത്രം മതി ഇവർക്ക്. മണ്ണും സിമന്‍റും കുഴയ്ക്കുന്നതും മണൽ ചുമക്കുന്നതുമൊക്കെ വിദ്യാർഥികൾതന്നെ. പല കോളജുകളും ദശദിന വാർഷിക ക്യാന്പുകൾ വീടുനിർമാണത്തിനു മാറ്റിവയ്ക്കുന്നു.

സ്വന്തം സംഭാവനയ്ക്കൊപ്പം കോളജിലും നാട്ടിലും വിദ്യാർഥികൾ സഹായം തേടിയാണ് ഓരോ വീടും തീർക്കുക. നൻമയുടെ കണ്ണിയിൽ പങ്കുചേരാൻ നല്ല മനസുള്ള പലരും തടിയും കല്ലും കന്പിയും സിമന്‍റുമൊക്കെ സംഭാവനയായി നൽകാറുണ്ട്.

ഒരു വീട് പണിയുന്പോൾ ഒരു കുടുംബം സുരക്ഷിതമാകുന്നു. ഓരോ വീടിനും കുറഞ്ഞത് മൂന്നു ലക്ഷം രൂപയെങ്കിലും ചെലവഴിക്കുന്നുണ്ട്. രണ്ടോ മൂന്നോ സെന്‍റ് സ്ഥലം സ്വന്തമായുള്ളവരോ ഒൗദാര്യം കിട്ടിവരോ ഒക്കെയാണ് വീടിനായി കാത്തിരിക്കുന്നത്. വിധവകളും അനാഥരുമൊക്കെ കാത്തിരിക്കുന്നവരിലുണ്ട്. ഇവരിൽ നിന്നും നയാ പൈസ വാങ്ങാതെ വീടു പണിക്കുള്ള എല്ലാ ചെലവുകളും വിദ്യാർഥികൾ ഏറ്റെടുക്കുന്നു. അപൂർവമായി തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടുകൾ കിട്ടാറുണ്ട്. ഏറിയാൽ ഒരു മാസം അതിനപ്പുറം വൈകാതെ അടുപ്പും അടുക്കളയും ശൗചാലയവും തീർക്കും. വീടിനു നിറം ചാർത്തുന്നതും വിദ്യാർഥികൾതന്നെ. ഗൃഹപ്രവേശനച്ചടങ്ങും കുട്ടികളുടെ ചെലവിൽ നടത്തും. ഓരോ ഗൃഹപ്രവേശനവും നാടിന്‍റെ ഉത്സവമാക്കി വലിയൊരു സന്ദേശം ആ ദേശത്തിനു സമ്മാനിച്ചാണ് വിദ്യാർഥി സേന മടങ്ങുക. ജാതിമതഭേദമെന്യേ ദരിദ്രരെ സഹായിക്കുക എന്ന വലിയ സന്ദേശമാണ് ഇവർ ഏറ്റെടുത്തിരിക്കുന്നത്.

തനിയെ മണ്ണു കുഴച്ചും ഇഷ്ടികയുണ്ടാക്കിയും സിമന്‍റ് വാങ്ങി ഹോളോ ബ്രിക്സുണ്ടാക്കിയും നിർമിച്ച് നൽകിയ വനിതാ കോളജുകൾ പലതാണ്. ആകാശം മുട്ടുന്ന മലകളും ഇടവഴികളും താണ്ടി ഇടുക്കി കുന്നുകളിൽ മാത്രം അൻപതോളം ഭവനങ്ങൾ എൻഎസ്എസ് തീർത്തു. പന്പയാറും വനവും അതിരിടുന്ന വനാതിർത്തിയിലും കൊച്ചി കായൽത്തുരുത്തിലുമൊക്കെ തീർത്തിരിക്കുന്നു സ്നേഹ വീടുകൾ.

നാഷണൽ സർവീസ് സ്കീം സർവകശാലയുടെ സാന്പത്തിക സഹായമൊന്നും വാങ്ങാതെയാണ് ജനകീയ സഹകരണത്തോടെ ഈ മുന്നേറ്റം. എന്നാൽ സ്മാരകമെന്നോണം നൂറാമത്തെ ഭവനം സർവകലാശാല നിർമിച്ചു നൽകുകയായിരുന്നു. യൂണിവേഴ്സിയിലെ 19,000 എൻഎസ്എസ് വോളണ്ടിയർമാർ ഒരു നേരം ഉപവസിച്ച് ആ തുക ജൂബിലി സ്മാരക ഭവനഫണ്ടിലേക്ക് സംഭാവന നൽകുകയും ചെയ്തു. തെങ്ങിൽനിന്നു വീണു കിടപ്പിലായ ശശിധരന് അതിരന്പുഴ വേദഗിരിയിൽ പണിതു നൽകിയ നൂറാം വീടിന്‍റെ താക്കോൽദാനം നടത്തിയത് അന്നത്തെ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൾ കലാമായിരുന്നു.

കൊല്ലം എസ്എൻ കോളജിലെ ചരിത്ര വിഭാഗം പ്രഫസറായിരിക്കെ ഡോ. കെ ബാബുക്കുട്ടൻ 2007ൽ എംജി സർവകലാശാലയിൽ നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസറായി ചുമതലയേറ്റതോടെഅദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് വീടുപണി വോളണ്ടിയർമാർ ദൗത്യമായി ഏറ്റെടുത്തത്. 10 വീടുകൾ എന്ന ലക്ഷ്യത്തോടെയായിരുന്നു തുടക്കം.
അന്നത്തെ വൈസ് ചാൻസലർ ഡോ. ജാൻസി ജയിംസും പിആർഒ ജി ശ്രീകുമാറും ഈ പദ്ധതിയുടെ വിപുലീകരണത്തിന് ഒപ്പം ചേർന്നു. എല്ലാ കോളജുകളും സഹകരണം ഉറപ്പാക്കിയതോടെ എംജിയിലെ വീടുപണി ദേശീയ ശ്രദ്ധ നേടുകയും മറ്റു പല സർവകലാശാലകളും പദ്ധതി കടമെടുക്കുകയും ചെയ്തിരിക്കുന്നു.

കാൽ ലക്ഷത്തോളം വിദ്യാർഥികൾ വിവിധ കോളജുകളിലായി പാർപ്പിട വിപ്ലവത്തിൽ അധ്വാനികളായി മാറി. വിദ്യാർഥികളുടെ നല്ല മനസിനെ അധ്യാപകരും കൈയയച്ചു സഹായിച്ചു. ഇന്ദിരാഗാന്ധി ദേശീയ പുരസ്കാരം എംജി സർവകലാശാലയ്ക്കു സ്വന്തമായതിനു പിന്നിൽ ഡോ. സാബുക്കുട്ടന്‍റെ നേതൃത്വവും എൻഎസ്എസ് സേനയുടെ പാർപ്പിട വിപ്ലവവുമായിരുന്നു ശ്രദ്ധേയമായ ഘടകം.

ഒരു കോളജ് ഒരു വീടു പണിയുക എന്ന തീരുമാനം ലക്ഷ്യത്തിനപ്പുറം കടന്നു. പതിനഞ്ചു വീടുകൾ വരെ പണിതുനൽകിയ കോളജുകളുണ്ട്. ഡോ. സാബുക്കുട്ടൻ വിദ്യാർഥികൾക്കു നൽകിയ ആവേശം ഇദ്ദേഹം പുതിയ കർമമണ്ഡലത്തിലേക്ക് മടങ്ങിയിട്ടും യുവമനസുകളിൽ ശമിച്ചിട്ടില്ല. നാഷണൽ സർവീസ് സ്കീം സംസ്ഥാനതല ലെയ്സണ്‍ ഓഫീസറാണ് ഇപ്പോൾ ഡോ. സാബുക്കുട്ടൻ. കോട്ടയം ചാമംപതാൽ കുളത്തകത്ത് കുടുംബാംഗം. ഒരാഴ്ചയ്ക്കുള്ളിൽ അതായത് ഏഴാം ദിവസത്തിനുള്ളിൽ പണി തീർക്കാനാകുമോ ഒരു വീട്. വിദ്യാർഥി സേന അണിനിരന്നാൽ അതും സാധിക്കും. തൃപ്പൂണിത്തുറ ഗവണ്‍മെന്‍റ് ആയുർവേദ കോളജിലെ വിദ്യാർഥികളാണ് ഇങ്ങനെയൊരു വിസ്മയം കെട്ടിപ്പൊക്കിയത്. മുണ്ടക്കയം പനയ്ക്കച്ചിറ മലയോരഗ്രാമത്തിൽ സൗജന്യ ആയുർവേദ ചികിത്സാ ക്യാന്പ് നടത്താനെത്തിയ വേളയിലാണ് പരമദരിദ്രമായ ഒരു കുടുംബത്തിന് വീട് വയ്ക്കാൻ തീരുമാനിച്ചത്. നാട്ടുകാരും ഒത്തുചേർന്നതോടെ ഏഴാം ദിനം രണ്ടു മുറിയും അടുക്കളയും തിണ്ണയുമുള്ള വീട് ഷീറ്റു മേഞ്ഞു പണിതു നൽകി. രാവും പകലും മെഡിക്കൽ വിദ്യാർഥികൾ ജോലി ചെയ്തു. എട്ടാം പ്രഭാതത്തിൽ വീടിന്‍റെ താക്കോൽ സമ്മാനിച്ചാണ് ഇവർ ചോറ്റാനിക്കരയിലേക്ക് മടങ്ങിയത്.

റെജി ജോസഫ്