നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറിഞ്ഞിരിക്കണം. നിസംഗതയും ഉദാസീനതയുമാണ് ജീവിതത്തിന്‍റെ മുഖമുദ്രകളെങ്കിൽ ദൈവവചനത്തിലും ദൈവിക പഠനങ്ങളിലുമൊന്നും നമുക്കു ഒരു താത്പര്യവും ഉണ്ടാകില്ല.

സാഹിത്യകാരൻ, പണ്ഡിതൻ, അല്മായ ആംഗ്ലിക്കൻ ദൈവശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശോഭിച്ചയാളാണ് സി.എസ്. ലൂവിസ് (1898-1963). മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവായ അദ്ദേഹത്തിന്‍റെ കൃതികൾ നിരവധി ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. നോർത്തേൺ അയർലൻഡിലെ ബൽഫാസ്റ്റിൽ ജനിച്ച അദ്ദേഹം ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെയും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെയും ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്‍റിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ലൂവിസ് രചിച്ച കൃതികളിൽ ഏറ്റവും പ്രസിദ്ധമായത് "ദ ക്രോണിക്കിൾസ് ഓഫ് നാർണിയ' എന്ന നോവൽ പരന്പരയാണ്. നാടകമായും സിനിമയായും അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഈ നോവൽ പരന്പര ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ലൂവിസ് രചിച്ച കൃതികളിൽ ഏറെ പ്രസിദ്ധമായ മറ്റൊരെണ്ണമാണ് "ദ സ്ക്രൂടെയ്പ് ലെറ്റേഴ്സ്.'

രണ്ടു പിശാചുക്കൾ

മുപ്പത്തിയൊന്നു കത്തുകളടങ്ങുന്ന ഈ ഗ്രന്ഥം ആദ്യം പ്രസിദ്ധീകൃതമായത് ആംഗ്ലിക്കൻ വാരികയായ "ദി ഗാർഡിയനി'ലൂടെയായിരുന്നു. 1941ൽ ആയിരുന്നു ഇത്. പിന്നീട് ഈ കത്തുകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ പുസ്തകത്തിന്‍റെ തുടർച്ച എന്നവണ്ണം "സ്ക്രൂടെയ്പ് പ്രൊപ്പോസസ് എ ടോസ്റ്റ്' എന്ന പേരിൽ 1959ൽ ലൂവീസ് ഒരു ലേഖനം പ്രസിദ്ധീകരിച്ചു.
"സ്ക്രൂടെയ്പ് ലെറ്റേഴ്സി'ന്‍റെ പ്രസിദ്ധി മുതലെടുത്തു വിവിധ എഴുത്തുകാർ ഈ പുസ്തകത്തിന്‍റെ തുടർച്ച എന്ന രീതിയിലുള്ള വിവിധ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലൂവിസിന്‍റെ ഈ ബെസ്റ്റ് സെല്ലറിനെ ആധാരമാക്കിയുള്ള ബ്രോഡ്‌വേ ഷോയും പുറത്തിറങ്ങിയിരുന്നു.

"സ്ക്രൂടെയ്പ് ലെറ്റേഴ്സ്' അവതരിപ്പിക്കുന്നതു പ്രധാനമായും രണ്ടു കഥാപാത്രങ്ങളെയാണ്. സ്ക്രൂടെയ്പ് എന്ന പിശാചും വേംവുഡ് എന്ന കുട്ടിപ്പിശാചുമാണ് ആ കഥാപാത്രങ്ങൾ.
നരകത്തിലെ അധികാരശ്രേണിയിൽ ചെറുതല്ലാത്ത ഒരു സ്ഥാനമാണ് സ്ക്രൂടെയ്പ്പിനുള്ളത്. ഈ പിശാചിന്‍റെ പ്രധാന ജോലിയാകട്ടെ വേംവുഡ് എന്ന കുട്ടിപ്പിശാചിനെ പൈശാചിക തന്ത്രങ്ങൾ പഠിപ്പിക്കുക എന്നുള്ളതും.

ദൈവവചനവും ദൈവിക പഠനങ്ങളുമെല്ലാം വിസ്മരിച്ചുകൊണ്ടു ജീവിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുകയാണ് സ്ക്രൂടെയ്പിന്‍റെ ജോലി. ഇതാണ് വേംവുഡ് എന്ന കുട്ടിപ്പിശാചിനെ ഈ സീനിയർ പിശാച് പഠിപ്പിക്കുന്നതും. വേംവുഡ്സിനെ ഏല്പിച്ചിരിക്കുന്ന പ്രധാന ജോലി "ദ പേഷ്യന്‍റ്' എന്നൊരാളെ പ്രലോഭിപ്പിക്കാനും വലയിൽ വീഴ്ത്താനുമാണ്. അതിനുള്ള വഴി സീനിയർ പിശാച് പറഞ്ഞു കൊടുക്കുന്നുമുണ്ട്.

അതെന്താണെന്നോ? ആളുകളെ നിസംഗരായി മാറ്റുക എന്നുള്ളതാണത്. അതായത്, ഒരു കാര്യത്തെക്കുറിച്ചും താത്പര്യമില്ലാത്തവരായി മാറ്റുക എന്നർഥം. സീനിയർ പിശാച് കുട്ടിപ്പിശാചിനോടായി പറയുന്നു: "മറ്റുള്ളവരെ മോശക്കാരായി മാറ്റുന്നതിൽ ഞാൻ ശ്രദ്ധിച്ചുകൊള്ളാം. നിന്‍റെ ജോലി ഉദാസീനരായ ആളുകളെ എനിക്ക് നേടിത്തരിക എന്നുള്ളതാണ്.'

എളുപ്പവഴി

പേഷ്യന്‍റ് എന്ന ആളിനെ സംബന്ധിച്ചിടത്തോളം കുട്ടിപ്പിശാചിനു ചെയ്യാനുള്ളത് അയാളെ ഒരു നല്ല കാര്യത്തെക്കുറിച്ചും ചിന്തിക്കാൻ അനുവദിക്കാതിരിക്കുക എന്നതാണ്. അതിനുവേണ്ടി അപ്രധാന കാര്യങ്ങൾ എപ്പോഴും അയാളെ ഓർമിപ്പിച്ചുകൊണ്ടിരിക്കണമെന്നു സീനിയർ പിശാച് ഉപദേശിക്കുന്നുണ്ട്.

പിശാചിന്‍റെ ബുദ്ധി കൊള്ളാം, അല്ലേ? നിസംഗതയും ഉത്തരവാദിത്വരാഹിത്യവും പ്രോത്സാഹിപ്പിച്ചാൽ ഏതു മനുഷ്യനെയും കെണിയിൽ വീഴ്ത്താനാകും എന്നാണ് പിശാചിന്‍റെ വിശ്വാസം. തന്മൂലം, ആളുകളെ അതിവേഗം വലിയ തെറ്റിലേക്കു വലിച്ചുവീഴ്ത്താൻ ശ്രമിക്കേണ്ട എന്നാണ് സീനിയർ പിശാച് വേംവുഡ്സിനെ ഉപദേശിക്കുന്നത്.

സീനിയർ പിശാച് കുട്ടിപ്പിശാചിനോടു പറയുന്നു: "നരകത്തിൽ കൊണ്ടുപോകാനുള്ള എളുപ്പവഴി സാവധാനം പോകുന്ന വഴിയാണ്. വലിയ ഒച്ചയും ബഹളവുമൊന്നും വയ്ക്കാതെ തന്ത്രപൂർവം സാവധാനം കൊണ്ടുപോവുക. അപ്പോൾ അവർ അറിയാതെതന്നെ നരകത്തിൽ എത്തിയിരിക്കും.'

എന്തിനാണ് "ദ സ്ക്രൂടെയ്പ് ലെറ്റേഴ്സ്' എന്ന കൃതിയിലൂടെ പിശാചിന്‍റെ തന്ത്രങ്ങൾ ലൂവിസ് നമ്മുടെ മുന്പിൽ അവതരിപ്പിക്കുന്നത്. നമ്മൾ അവന്‍റെ ചതിക്കുഴിയിൽ വീഴാതിരിക്കാനുള്ള ഒരു ഓർമപ്പെടുത്തലാണത്. കാരണം, നമ്മുടെ നിസംഗതയും ഉദാസീനതയുമൊന്നും വലിയ വിപത്തിലേക്കു നമ്മെ നയിക്കുകയില്ല എന്നായിരിക്കാം നാം പലപ്പോഴും ചിന്തിക്കുക. എന്നാൽ, വാസ്തവം അങ്ങനെയല്ല.

തിന്മയിലേക്കുള്ള വഴി പലപ്പോഴും തെറ്റായ വഴിയാണെന്നു നമുക്കു തോന്നിയെന്നു വരികയില്ല. തന്മൂലം, ആ വഴിയെ പോകുന്നതിൽ വലിയ അപാകതയൊന്നും നാം കാണില്ല. എന്നാൽ, ആ വഴി നമ്മെ എത്തിക്കുന്നത് സന്പൂർണനാശത്തിലേക്കായിരിക്കും എന്നതിൽ സംശയം വേണ്ട. അതുകൊണ്ടുതന്നെ, നിസംഗതയും ഉദാസീനതയും നാം വെടിഞ്ഞേ മതിയാകൂ. അതോടൊപ്പം സഞ്ചരിക്കുന്ന വഴികളെക്കുറിച്ചു നല്ല അറിവും അവബോധവും ഉണ്ടാവുകയും വേണം. അപ്പോൾ തെറ്റായ വഴികളിൽനിന്നു പിന്തിരിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും നാം ശ്രദ്ധിക്കും.

തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറിഞ്ഞിരിക്കണം. നിസംഗതയും ഉദാസീനതയുമാണ് ജീവിതത്തിന്‍റെ മുഖമുദ്രകളെങ്കിൽ ദൈവവചനത്തിലും ദൈവിക പഠനങ്ങളിലുമൊന്നും നമുക്കു ഒരു താത്പര്യവും ഉണ്ടാകില്ല. തന്മൂലമാണ്, നിസംഗതയും ഉദാസീനതയും വെടിഞ്ഞു പിശാചിന്‍റെ കുടലതന്ത്രങ്ങളിൽനിന്നു രക്ഷപ്പെടാൻ ലൂവിസ് നമ്മെ ഉപദേശിക്കുന്നത്.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ