Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായിരിക്കണമെന്നു മാത്രം.
ഇന്നത്തെ കാലത്തു സ്മാർട്ട്ഫോണും അതുവഴിയായി വാട്ട്സാപ് എന്ന ആപ്പും ഉപയോഗിക്കാത്തവർ നമ്മുടെ നാട്ടിൽ വിരളമായിരിക്കും. ലോകവ്യാപകമായി 270 കോടി ആളുകൾ ഈ ആപ് ഉപയോഗിക്കുന്നതായി 2023ലെ കണക്കുകൾ സൂചിപ്പിക്കുന്നു.
ഇതിൽ മുൻപന്തിയിൽ നിൽക്കുന്നതാകട്ടെ ഇന്ത്യക്കാരും. അന്‍പതു കോടിയോളം പേർ ഇന്ത്യയിൽ വാട്ട്സാപ് ഉപയോഗിക്കുന്നുണ്ടത്രെ. പലരെ സംബന്ധിച്ചും സന്ദേശങ്ങൾ അയയ്ക്കാനുള്ള ഒരു പ്രധാന മാർഗമാണിത്.
വാട്ട്സാപ് ആരംഭിച്ച കംപ്യൂട്ടർ ജീനിയസായ ജാൻ കൂമിന് ഇപ്പോൾ പതിനഞ്ചിലേറെ ബില്യൻ ഡോളറിന്റെ ആസ്തിയുണ്ട്. എന്നാൽ, പണമുണ്ടാക്കാനുള്ള ഒരു മാർഗമായിട്ടല്ല അദ്ദേഹം ഈ ആപ് ആവിഷ്കരിച്ചത്. തന്റെ ജന്മദേശത്തേക്ക് എളുപ്പത്തിൽ സന്ദേശം അയയ്ക്കാനുള്ള ശ്രമത്തിന്റെ ഫലമായാണ് ഈ ആപ്പിനു ജന്മം നൽകാൻ കൂമിനു സാധിച്ചത്.
യുക്രെയിൻ കഥ
1976 ഫെബ്രുവരി 24നു യുക്രെയിന്റെ തലസ്ഥാനമായ കീവിലായിരുന്നു ജാൻ കൂമിന്റെ ജനനം. അക്കാലത്ത് യുക്രെയിൻ സോവിയറ്റ് യൂണിയന്റെ കീഴിലായിരുന്നു. കമ്യൂണിസ്റ്റ് ഭരണത്തിൻകീഴിൽ വളർന്ന കൂമിന്റെ ജീവിതം ദുരിതപൂർണമായിരുന്നു.
1991ൽ സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിൽനിന്നു യുക്രെയ്ൻ സ്വതന്ത്രമായപ്പോൾ കൂമിന്റെ മാതാപിതാക്കൾ അമേരിക്കയിലേക്കു കുടിയേറാൻ ആലോചിച്ചു. അങ്ങനെയാണു പിറ്റേ വർഷം കൂമും കൂമിന്റെ അമ്മയും വല്യമ്മയുംകൂടി അമേരിക്കയിലെത്തിയത്.
അമേരിക്കയിലെത്തിയപ്പോൾ കലിഫോർണിയയിലാണ് അവർ താമസം തുടങ്ങിയത്. കൂമിന്റെ പിതാവ് അമേരിക്കയിലേക്കു വരാൻ പ്ലാനിട്ടിരുന്നെങ്കിലും അവിടെ എത്തുന്നതിനു മുൻപ് 1997ൽ യുക്രെയ്നിൽവച്ചു മരിച്ചു. ഇക്കാലത്തൊക്കെ യുക്രെയിനുമായി ബന്ധപ്പെടാൻ ചെലവു കുറഞ്ഞ സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ഫേസ്ബുക്ക് നിഷേധിച്ച ജോലി<\b>
സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ കൂം ജോലി ചെയ്യാൻ തുടങ്ങി. ഇതിനിടയിൽ പല കംപ്യൂട്ടർ പ്രോഗ്രാമുകളും സ്വയം പഠിച്ചു. പന്ത്രണ്ടാം ക്ലാസ് പൂർത്തിയായപ്പോൾ കോളജിൽ ചേർന്നു. അപ്പോൾ ഏണസ്റ്റ് ആൻഡ് യംഗ് എന്ന സെക്യൂരിറ്റി കന്പനിയിൽ ജോലിയും ചെയ്യുന്നുണ്ടായിരുന്നു. അധികം വൈകാതെ കൂമിനു യാഹു കന്പനിയിൽ ജോലി ലഭിച്ചു. അടുത്ത ഒന്‍പതു വർഷം കൂം അവിടെ ജോലിചെയ്തു.
ജോലിയിൽ വിരസത തോന്നിയ കൂം തന്റെ അടുത്ത സുഹൃത്തായ ബ്രയൻ ആകണുമൊത്ത് ഒരു സൗത്ത് അമേരിക്കൻ പര്യടനത്തിനു പോയി. ഒരു വർഷം നീണ്ടുനിന്ന ആ പര്യടനത്തിനു ശേഷം തിരികെ എത്തിയപ്പോൾ അവർ രണ്ടുപേരും ഫേസ്ബുക്ക് കന്പനിയിൽ ജോലിക്ക് അപേക്ഷിച്ചു. എന്നാൽ, അവരെ അവിടെ ജോലിക്കെടുത്തില്ല.
വാട്ട്സാപ് വിസ്മയം<\b>
ആ സാഹചര്യത്തിലാണ് വാട്ട്സാപ് എന്ന ആപ് കൂം രൂപകല്പന ചെയ്തത്. മുപ്പത്തിമൂന്നാം വയസിൽ വാട്ട്സാപ് ഇൻ കോർപറേറ്റഡ് എന്ന കന്പനി രജിസ്റ്റർ ചെയ്തപ്പോൾ അതിന്റെ പങ്കാളിയായി ആകണെയും കൂം കൂടെക്കൂട്ടി. 2009 നവംബറിൽ ആരംഭിച്ച ഈ കന്പനി അതിവേഗം വളർന്നു. 2014 ആരംഭത്തിൽ ഫേസ്ബുക്കിന്റെ സ്ഥാപകനായ മാർക്ക് സുക്കർബർഗ് ഈ കന്പനിയിൽ നോട്ടമിട്ടു. അതേത്തുടർന്നു 19 ബില്യണ്‍ ഡോളറിന് കൂം തന്റെ കന്പനി ഫേസ്ബുക്കിനു വിറ്റു.
ഉടമസ്ഥാവകാശം കൈമാറിയിട്ടും 2018 വരെ അദ്ദേഹം വാട്ട്സാപ് കന്പനിയിൽ പ്രവർത്തിച്ചു. അതും അദ്ദേഹം ആരംഭിച്ച ഒരു ചെറിയ ഓഫീസിൽ ഇരുന്നുകൊണ്ടായിരുന്നു. അതിവേഗം വലിയ പണക്കാരനായി മാറിയിട്ടും കടന്നുപോയ വഴികൾ അദ്ദേഹം മറന്നില്ല. വലിയ കൊട്ടാരത്തിലേക്ക് താമസം മാറ്റിയുമില്ല. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഇപ്പോഴും ആദ്യകാലത്തുണ്ടായിരുന്നവർ തന്നെയാണത്രെ.
പണത്തിനു വേണ്ടിയല്ല
പൊതുസമൂഹം അദ്ദേഹത്തെ വിജയിയായ ഒരു വ്യവസായ സംരംഭകനായിട്ടാണു കാണുന്നത്. എന്നാൽ, ആളുകൾക്ക് ഉപകാരപ്രദമായ പ്രോഡക്ടുകൾ ഉണ്ടാക്കുന്ന ഒരാളായി മാത്രമേ അദ്ദേഹം സ്വയം കാണുന്നുള്ളു. വാട്ട്സാപ് തുടങ്ങുന്പോൾ അതുപയോഗിക്കുന്നവരുടെ സ്വകാര്യതയ്ക്കു ഭംഗം വരരുതെന്ന് അദ്ദേഹത്തിനു നിർബന്ധമായിരുന്നു. ഫേസ്ബുക്ക് വാട്ട്സാപ്പിനെ വിലയ്ക്കെടുത്തതിനു ശേഷം മാത്രമായിരുന്നു ഈ നയത്തിനു മാറ്റം വന്നത്.
വാട്ട്സാപ്പിനു തുടക്കമിടുന്ന സമയത്തു കൂം പണക്കാരനായിരുന്നില്ല. പണമുണ്ടാക്കാൻ വേണ്ടിയായിരുന്നില്ല അദ്ദേഹം വാട്ട്സാപ് ആരംഭിച്ചതും. എന്നാൽ, വാട്ട്സാപ് ആരംഭിച്ചതുമൂലം അദ്ദേഹം പണക്കാരനായി എന്നു മാത്രം.
പണം വരുന്പോൾ പലരുടെയും സ്വഭാവം മാറും. ആ സ്വഭാവമാറ്റം കൂടുതൽ കൂടുതൽ പണം സന്പാദിക്കുന്നതിലേക്കായിരിക്കും അവരെ നയിക്കുക. അതിനിടയിൽ ജീവിതത്തിലെ പല നല്ല മൂല്യങ്ങളും മറന്നുപോകും. എന്നാൽ, കൂമിനെ സംബന്ധിച്ചിടത്തോളം അങ്ങനെ ഇതുവരെ സംഭവിച്ചിട്ടില്ല.
പണം സമ്പാദിക്കാം പക്ഷേ...
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായിരിക്കണമെന്നു മാത്രം. അവിടെയാണു പലർക്കും വീഴ്ച സംഭവിക്കുന്നത്. അതുപോലെ വീഴ്ച സംഭവിക്കുന്ന മറ്റൊരു മേഖലയാണ് പണത്തോടുള്ള ആർത്തി. ഈ ആർത്തിയുള്ളവർക്ക് എത്ര സന്പാദിച്ചാലും മതിവരില്ല. എന്നു മാത്രമല്ല, അവരുടെ ജീവിതത്തിൽ മറ്റൊന്നിനും സ്ഥാനമുണ്ടാവുകയില്ല.
നാമാരും വലിയ പണക്കാരായിരിക്കുകയില്ല. ഒരു പക്ഷേ, ജീവിക്കാൻ ക്ലേശിക്കുന്നവരുമാകാം. എങ്കിൽപോലും നമ്മളും പണത്തോടുള്ള ആർത്തിക്ക് അടിമകളായി മാറാം. അങ്ങനെ വരുന്പോൾ നമ്മുടെ ജീവിതത്തിനു താളം തെറ്റുകതന്നെ ചെയ്യും.
കുടുംബബന്ധങ്ങൾ ഉലയും. കുടുംബത്തിലെയും വ്യക്തിജീവിതത്തിലെയുമൊക്കെ സമാധാനം നഷ്ടമാകും. അതുണ്ടാകാതിരിക്കണമെങ്കിൽ പണത്തിന് അതർഹിക്കുന്ന സ്ഥാനം മാത്രമേ കൊടുക്കാവൂ. ഇക്കാര്യത്തിൽ അതിരുവിട്ടാൽ നമ്മുടെ ജീവിതം താറുമാറാകും, സംശയം വേണ്ട.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ<\b>
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
Latest News
ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കർ ആക്രമിച്ച് ഹൂതി വിമതർ
ആപ്പിലായി ഇപി; കൺവീനർ സ്ഥാനം തെറിച്ചേക്കും?
കോൺഗ്രസിനു പരാജയ ഭീതിയെന്ന് കെ.കെ. ഷൈലജ
ഇറാൻ പിടിച്ചെടുത്ത കപ്പൽ വിട്ടയച്ചേക്കും; ജീവനക്കാർക്ക് എംബസിയുമായി ബന്ധപ്പെടാൻ അനുമതി
ട്രെയല്‍ റണ്‍; ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണ്‍ മുഴങ്ങും
Latest News
ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കർ ആക്രമിച്ച് ഹൂതി വിമതർ
ആപ്പിലായി ഇപി; കൺവീനർ സ്ഥാനം തെറിച്ചേക്കും?
കോൺഗ്രസിനു പരാജയ ഭീതിയെന്ന് കെ.കെ. ഷൈലജ
ഇറാൻ പിടിച്ചെടുത്ത കപ്പൽ വിട്ടയച്ചേക്കും; ജീവനക്കാർക്ക് എംബസിയുമായി ബന്ധപ്പെടാൻ അനുമതി
ട്രെയല്‍ റണ്‍; ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണ്‍ മുഴങ്ങും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top