സച്ചിനും എത്തി
സച്ചിനും എത്തി
Monday, March 30, 2015 12:02 AM IST
മെല്‍ബണ്‍: ലോകകപ്പ് ഫൈനല്‍ കാണാന്‍ എംസിജിയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും. ഐസിസി ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ പത്നിയും മുംബൈ ഇന്ത്യന്‍സ് ഉടമയുമായ നിത അംബാനിക്കൊപ്പമാണ് വിവിഐപി ബോക്സിലെത്തിയത്. മത്സരശേഷം മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് ജയിംസ് ഫോക്നര്‍ക്കും മാന്‍ ഓഫ് ദ സീരീസ് അവാര്‍ഡ് മിച്ചല്‍ സ്റാര്‍ക്കിനും നല്‍കിയത് സച്ചിനായിരുന്നു. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ പേര് വായിച്ചപ്പോള്‍ ആരാധകരുടെ ഭാഗത്തുനിന്ന് വലിയ കരഘോഷമായിരുന്നു. മറ്റേതു കളിക്കാരനും ലഭിച്ചതിനേക്കാള്‍ വലിയ കൈയടിയാണ് സച്ചിന് എംസിജി നല്‍കിയത്. മത്സരം കാണാന്‍ നിരവധി ഇന്ത്യക്കാരും എത്തിയിരുന്നു.

അതേസമയം, കിരീടം നല്‍കിയ ഐസിസി ചെയര്‍മാന്‍ എന്‍. ശ്രീനിവാസനെ കാണികള്‍ കൂവിയത് കല്ലുകടിയായി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റിക്കാര്‍ഡ് ഇന്നും തകര്‍ക്കപ്പെടാതെ നില്‍ക്കുകയാണ്. 1992ല്‍ ഓസ്ട്രേലിയയില്‍ത്തന്നെയായിരുന്നു സച്ചിന്റെ ലോകകപ്പ് അരങ്ങേറ്റവും. ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം കാണാനും സച്ചിന്‍ ഓസ്ട്രേലിയയിലെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.