വൈ മാളിലെ ലാഭം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കി എം.എ. യൂസഫലി
വൈ മാളിലെ ലാഭം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കി എം.എ. യൂസഫലി
Thursday, March 14, 2024 1:16 AM IST
കൊച്ചി: തൃപ്രയാര്‍ വൈ മാളിലെ ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ മുഴുവന്‍ ലാഭവും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി.

തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിന് പത്തു ലക്ഷം രൂപ, തൃപ്രയാര്‍ സെന്‍റ് ജൂഡ് പള്ളിക്ക് മൂന്നു ലക്ഷം, നാട്ടിക ആരിക്കിരി ഭഗവതി ക്ഷേത്രത്തിന് മൂന്നു ലക്ഷം രൂപ എന്നിങ്ങനെ ചെക്കുകള്‍ വിതരണം ചെയ്തു.

ആരാധനാലയങ്ങളുടെ നവീകരണത്തിനും പ്രവര്‍ത്തനത്തിനുമായാണ് ഈ തുക കൈമാറിയത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ നിര്‍ദേശപ്രകാരം വൈ ഫൗണ്ടേഷന്‍റെ നേതൃത്വത്തിലാണ് ചെക്ക് കൈമാറിയത്.


തൃപ്രയാര്‍ ദേവസ്വം മാനേജര്‍ എ.പി. സുരേഷ് കുമാര്‍, നാട്ടിക ആരിക്കിരി ഭഗവതി ക്ഷേത്രം പ്രസിഡന്‍റ് എന്‍.പി. അഘോഷ്, തൃപ്രയാര്‍ സെന്‍റ് ജൂഡ് പള്ളി വികാരി ഫാ. പോള്‍ കള്ളിക്കാടന്‍ എന്നിവര്‍ക്ക് വൈ ഫൗണ്ടേഷന്‍ മാനേജര്‍ ഇക്ബാല്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിക്കുവേണ്ടി ചെക്കുകള്‍ കൈമാറി.

വൈ മാള്‍ മാനേജര്‍ അരുണ്‍ ദാസ്, ഫിനാന്‍സ് മാനേജര്‍ മിര്‍സ ഹബീബ്, മാള്‍ ഓപ്പറേഷന്‍സ് മാനേജര്‍ റഷീദ്, സെക്യൂരിറ്റി മാനേജര്‍ വിജയന്‍, ഫ്ലോര്‍ മാനേജര്‍ വിനോജ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.