കേരള ഹാന്‍ഡ്‌ലൂം മാര്‍ക്ക് വസ്ത്രങ്ങളൊരുക്കാൻ നിഫ്റ്റ്
കേരള ഹാന്‍ഡ്‌ലൂം മാര്‍ക്ക്  വസ്ത്രങ്ങളൊരുക്കാൻ നിഫ്റ്റ്
Saturday, August 11, 2018 10:50 PM IST
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ ഏല്‍പ്പിച്ച"കേരള ഹാന്‍ഡ്‌ലൂം മാര്‍ക്ക്' എന്ന പുതിയ ബ്രാൻഡിനായുള്ള പ്രവർത്തനം നിഫ്റ്റിൽ ആരംഭിച്ചു. കേരളത്തിലെ പ്രശസ്തിയാർജിച്ച സാരികൾ ഒരു കുടക്കീഴിൽ "കേരള ഹാന്‍ഡ്‌ലൂം മാര്‍ക്ക്' എന്ന രീതിയിൽ പുറത്തിറക്കും. ഈ പദ്ധതി രണ്ടര വർഷത്തിനകം പൂർത്തീകരിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണെന്ന് ഡയറക്‌ടർ ഡോ. ഇളങ്കോവൻ പറഞ്ഞു.

നിഫ്റ്റ് "കേരള ഹാന്‍ഡ്‌ലൂം മാര്‍ക്കി'ൽ 70 ഉത്പന്നങ്ങളാണ് പുറത്തിറക്കുക. സർക്കാർ റിബേറ്റിൽ മാത്രം വില്പന നേടുന്നതിനുപകരം ഗുണവും ആകർഷകവുമായ ഉത്പന്നങ്ങൾ നിർമിച്ച് വില്പന നടത്തുകയാണ് ലക്ഷ്യം. കൈത്തറി വസ്ത്രങ്ങള്‍ ഉപയോഗിക്കുന്ന സ്ഥിരം ഉപയോക്താക്കളെ കൂടാതെ പുതിയ തലമുറയെ കൂടി ഇതിലേക്ക് ആകര്‍ഷിക്കാനുള്ള നീക്കങ്ങള്‍ നിഫ്റ്റ് നടത്തുന്നുണ്ട്. ഇ-കൊമേഴ്‌സിന് സാധ്യത കൂടുതലായതിനാല്‍ കണ്ണൂര്‍ ജില്ലയിലെ 17 വീവേഴ്‌സ് സൊസൈറ്റികളുടെ പിന്തുണയോടെ അവരുടെ ഉത്പന്നങ്ങള്‍ ആമസോണിലൂടെ വിറ്റഴിക്കാനുള്ള നീക്കങ്ങളും നിഫ്റ്റ് നടത്തുന്നുണ്ടെന്നും ഡോ. ഇളങ്കോവന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.