കൂടുതൽ കരുത്തിൽ കൂടുതൽ വേഗം
കൂടുതൽ കരുത്തിൽ കൂടുതൽ വേഗം
Wednesday, April 11, 2018 12:52 AM IST
മധിപുര (ബിഹാർ): ഇന്ത്യയിലെ ആദ്യ അതിവേഗ ഇലക്‌ട്രിക് ട്രെയിൻ എൻജിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. ബിഹാറിലെ റെയിൽവേ ഫാക്ടറിയിൽ നടന്ന ചടങ്ങിൽ 12,000 കുതിരശക്തി(എച്ച്പി)യുള്ള ഇലക്‌ട്രിക് എൻജിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. പത്തു വർഷംമുന്പ് അനുമതി നല്കിയ പദ്ധതിയാണ് ഇപ്പോൾ യാഥാർഥ്യമായത്.

ഇന്ത്യൻ റെയിൽവേയുടെയും ഫ്രഞ്ച് നിർമാണക്കന്പനിയായ ആൽസ്റ്റോമിന്‍റെയും സംയുക്ത പങ്കാളിത്തത്തിൽ മധിപുര ഫാക്ടറിയിലാണ് ഈ എൻജിൻ അസംബിൾ ചെയ്തത്. കരുത്തുറ്റ അതിവേഗ ഇലക്‌ട്രിക് എൻജിൻ ഉദ്ഘാടനം ചെയ്തതിനൊപ്പം ചന്പാരൻ ഹംസഫർ എക്സ്പ്രസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. കാത്തിഹർ-പഴയ ഡൽഹി പാതയിൽ സർവീസ് നടത്തും. ഇതു കൂടാതെ മുസാഫർപുർ-സഗോളി, സഗോളി-വാല്മീകി നഗർ റൂട്ടിൽ പാതയിരട്ടിപ്പിക്കലിന് തറക്കല്ലിടുകയും ചെയ്തു.

മഹാത്മാഗാന്ധിയുടെ ചന്പാരൻ സത്യഗ്രഹത്തിന്‍റെ 100-ാം വാർഷികത്തോടനുബന്ധിച്ച് സ്വച്ച് ഭാരത് സന്ദേശം നല്കി. രണ്ടു കാരണങ്ങളാൽ മധിപുര ഫാക്ടറി പ്രാധാന്യമർഹിക്കുന്നു. ഒന്ന് മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ പ്രശോഭിക്കുന്ന ഉദാഹരണം, രണ്ട് ഈ പ്രദേശത്ത് തൊഴിൽ സൃഷ്ടിക്കുന്ന ഒരു മാധ്യമം-പ്രധാനമന്ത്രി പറഞ്ഞു.

2007ൽ അനുമതി ലഭിച്ച മധിപുര ഫാക്ടറി എട്ടു വർഷമായി പ്രവർത്തനം മുടങ്ങിക്കിടക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വർഷം 110 എൻജിനുകൾ ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് മധിപുര പ്ലാന്‍റിനുള്ളത്. 11 വർഷംകൊണ്ട് 800 എൻജിനുകൾ നിർമിക്കാനാണ് റെയിൽവേയുടെ പദ്ധതി. ഇതിൽ അഞ്ചെണ്ണം അസംബിൾ ചെയ്യുന്പോൾ ശേഷിക്കുന്ന 795 എണ്ണം പൂർണമായും ഇവിടെത്തന്നെ നിർമിക്കും.



* കേന്ദ്രസർക്കാർ-ആൽസ്റ്റോം സഹകരണം. വലിയ വിദേശനിക്ഷേപം.
* 11 വർഷംകൊണ്ട് 800 അതിശക്ത എൻജിനുകൾ നിർമിക്കാൻ 20,000 കോടി രൂപയുടെ പദ്ധതി.
* ശരാശരി ഓരോ എൻജിനും ചെലവാകുന്നത് 25 കോടി രൂപ.
* ഫാക്ടറി നിർമാണം, രണ്ട് അറ്റകുറ്റപ്പണിശാലകൾ (ഉത്തർപ്രദേശിലെ സഹരൺപുരിലും മഹാരാഷ്‌ട്രയിലെ നാഗ്പുരിലും) എന്നിവ നിർമിക്കാനുള്ള 1,300 കോടി രൂപയും പദ്ധതിയിൽ ഉൾപ്പെടും.
* കരാറനുസരിച്ച് ആദ്യ അഞ്ച് എൻജിനുകൾ ഇറക്കുമതി ചെയ്യും. ശേഷിക്കുന്ന 795 എണ്ണം മേക്ക് ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയിൽത്തന്നെ പ്രാദേശികമായി നിർമിക്കും.
* ആദ്യ എൻജിൻ ഇന്ന് ട്രാക്കിൽ ഇറക്കി. ശേഷിക്കുന്ന അഞ്ചെണ്ണം ഈ സാന്പത്തികവർഷംതന്നെ ഓടിത്തുടങ്ങും.
* 2019-20ൽ 35 എൻജിനുകളും 2020-21ൽ 60 എൻജിനുകളും നിർമിക്കാനാണ് തീരുമാനം. തുടർന്നുള്ള ഓരോ വർഷവും 100 എൻജിൻവീതം ഉത്പാദിപ്പിക്കും.
* 12,000 എച്ച്പി കരുത്തുള്ള എൻജിനുകൾ ഇൻസുലേറ്റഡ് ഗേറ്റ് ബൈപോളാർ ട്രാൻസിസ്റ്റർ ആധാരമാക്കിയുള്ള പ്രൊപ്പൽഷൻ ടെക്നോളജി ഉപയോഗിച്ചാണ് നിർമിക്കുന്നത്. നിലവിൽ ഇന്ത്യൻ റെയിൽവേയുള്ള കീഴിലുള്ള ഏറ്റവും ശക്തിയേറിയ എൻജിൻ 6000 എച്ച്പിയുടേതാണ്.
* 12,000 എച്ച്പി കരുത്തുള്ള പുതിയ എൻജിൻ ഉദ്ഘാടനം ചെയ്തതോടെ റഷ്യ, ചൈന, ജർമനി, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളുടെയൊപ്പം ഇന്ത്യയും എണ്ണപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.