കറൻസി കടത്ത്: ജെറ്റ് എയർവേസിന്‍റെ കൂടുതൽ ജീവനക്കാരിലേക്ക് അന്വേഷണം
കറൻസി കടത്ത്: ജെറ്റ് എയർവേസിന്‍റെ കൂടുതൽ  ജീവനക്കാരിലേക്ക് അന്വേഷണം
Monday, January 15, 2018 12:54 AM IST
ന്യൂഡൽഹി: കറൻസി കടത്ത് കേസിൽ ജെറ്റ് എയർവേസ് ജീവനക്കാരി പിടിയിലായതിനെത്തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നു. ജെറ്റ് എയർവേസിന്‍റെ കൂടുതൽ ജീവനക്കാർ കറൻസി കടത്തൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരത്തെത്തുടർന്നാണ് തീരുമാനം. മൂന്നു കോടി രൂപ മൂല്യം വരുന്ന വിദേശ കറൻസി ഹോങ്കോംഗിലേക്കു കടത്തുന്നതിനിടെയാണ് ജെറ്റ് എയർവേസ് ജീവനക്കാരി അറസ്റ്റിലായത്. ഇതോടെ വിദേശ ഹവാല ഇടപാടുകളിൽ ജെറ്റ് എയർവേസിലെ ജീവനക്കാരുടെ പങ്കും വെളിപ്പെട്ടു.

എൻഫോഴ്സ്മെന്‍റ് ഏജൻസികളുടെ അന്വേഷണത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയാൽ ജീവനക്കാർക്കെതിരേ നടപടിയെടുക്കുമെന്ന് ജെറ്റ് എയർവേസ് അറിയിച്ചു. ഈ മാസം എട്ടിന് 4,80,200 ഡോളറുമായാണ് (3.25 കോടി രൂപ) ഫ്ലൈറ്റ് അറ്റൻഡന്‍റായ ദേവേഷി കുൽഷ്രേഷ്ത പിടിയിലായത്. പിന്നാലെ ടൂർ ഓപ്പറേറ്ററായ അമിത് മൽഹോത്രയും പിടിയിലായി. ഹവാല റാക്കറ്റിലെ കണ്ണിയാണ് ഇയാളെന്ന് ഡിആർഐ അറിയിച്ചു. ഡൽഹിയിലെ ഇടപാടുകാരിൽനിന്നു ശേഖരിക്കുന്ന കറൻസികൾ എ‍യർ ഹോസ്റ്റസുമാർ വഴി വിദേശരാജ്യങ്ങളിലേക്കു കടത്തുകയാണു ചെയ്യുന്നത്.


ഈ തുക ഉപയോഗിച്ച് വിദേശരാജ്യങ്ങളിൽനിന്ന് സ്വർണം വാങ്ങിയശേഷം അത് നിയമപരമായി തിരിച്ച് ഇന്ത്യയിലെത്തിക്കുകയാണു ചെയ്തുവന്നിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ആറു മാസമായി ദേവേഷിയെ ഉപയോഗിച്ച് മൽഹോത്ര ഇത്തരത്തിൽ കള്ളക്കടത്ത് നടത്തിവരികയായിരുന്നു. കൂടുതൽ ജീവനക്കാരെ അന്വേഷണത്തിന്‍റെ ഭാഗമായി ഡിആർഐ ചോദ്യം ചെയ്യും. ദേവേഷിയും മൽഹോത്രയും ഇപ്പോൾ ജുഡീഷൽ കസ്റ്റഡിയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.