നിർജീവ അക്കൗണ്ടുകളിൽ കിടക്കുന്നത് 8,865 കോടി
നിർജീവ അക്കൗണ്ടുകളിൽ  കിടക്കുന്നത് 8,865 കോടി
Sunday, January 14, 2018 12:07 AM IST
മുംബൈ: വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന ബാങ്ക് അക്കൗണ്ടുകളിലായി ഉള്ളത് 8,800 കോടിയിൽപരം രൂപ. 2005-ൽ 917.5 കോടി രൂപ ഉണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ ഇത്രയും തുക.

2016 ഡിസംബറിലെ കണക്കാണു റിസർവ് ബാങ്ക് ഇപ്പോൾ ക്രോഡീകരിച്ചു പുറത്തുവിട്ടത്. 2.63 കോടി അക്കൗണ്ടുകളിലായി 8,864.6 കോടി രൂപ കിടപ്പുണ്ട്. കാലാവധി ആയിട്ടും അവകാശികൾ വരാത്ത സ്ഥിരനിക്ഷേപങ്ങൾ, പ്രവർത്തിപ്പിക്കാത്ത സേവിംഗ്സ് അക്കൗണ്ടുകൾ എന്നിവയിലുള്ള തുകയാണിത്.

ഇങ്ങനെ 10 വർഷമായി പ്രവർത്തിക്കാത്ത അക്കൗണ്ടുകളുടെ വിവരം ബാങ്കുകൾ വെബ്സൈറ്റിൽ പ്രദർശിപ്പിക്കണമെന്നു റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. അക്കൗണ്ട് ഉടമയുടെ പേരും മേൽവിലാസവും അതിൽ വേണം.


പത്തു വർഷം നിർജീവമായ അക്കൗണ്ടുകൾ ശാഖകളിൽനിന്നു ഹെഡ് ഓഫീസിലേക്കു മാറ്റുകയാണ് പതിവ്. ഓരോ വർഷവും ഇവ സംബന്ധിച്ച വിവരങ്ങൾ റിസർവ് ബാങ്കിനു കൈമാറണം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 47 ലക്ഷം അക്കൗണ്ടുകളിലായി 1,036 കോടി രൂപ ആരും അവകാശപ്പെടാതെ കിടപ്പുണ്ട്. കനറാ ബാങ്കിൽ 995 കോടിയും പഞ്ചാബ് നാഷണൽ ബാങ്കിൽ 829 കോടിയും രൂപ ഇത്തരത്തിലുണ്ട്.

പലിശ കിട്ടും

നിർജീവമായും അവകാശികൾ എത്താതെയും കിടക്കുന്ന അക്കൗണ്ടുകളിലും പലിശ കിട്ടും. സേവിംഗ്സ് അക്കൗണ്ടുകളിൽ നിശ്ചിത കാലയളവിൽ പലിശ കൂട്ടിച്ചേർക്കും. കാലാവധിയായശേഷം സ്ഥിരനിക്ഷേപങ്ങൾക്കു സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങളുടെ നിരക്കിലേ പലിശ കൂട്ടൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.