ജിഎസ്ടിയിൽ ചില മാറ്റങ്ങൾ
ജിഎസ്ടിയിൽ ചില മാറ്റങ്ങൾ
Sunday, October 15, 2017 10:35 AM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്

ജിഎസ്ടി കൗണ്‍സിലിന്‍റെ 22-ാമത് മീറ്റിംഗിൽ ചരക്കുസേവന നികുതിയിൽ ചില അടിസ്ഥാനമാറ്റങ്ങൾ വരുത്തി. കോന്പോസിഷൻ ടേണോവർ, ചെറുകിട സപ്ലയേഴ്സിനു വേണ്ടിയുള്ള മാറ്റങ്ങൾ, റിവേഴ്സ് ചാർജ് മെക്കാനിസം മൂലമുണ്ടാകുന്ന നികുതികൾ, അഡ്വാൻസ് സ്വീകരിക്കുന്പോഴുള്ള നികുതി, ടിഡിഎസ് - ടിസിഎസ് എന്നിവയിലെ മാറ്റങ്ങൾ, പല നികുതിനിരക്കുകളുടെയും കുറവ് എന്നിവ അവയിൽ പ്രധാനപ്പെട്ടവയാണ്.

കോന്പോസിഷൻ സ്കീം

നിലവിൽ കോന്പോസിഷൻ സ്കീം തെരഞ്ഞെടുക്കുവാനുള്ള പരമാവധി ടേണോവർ 75 ലക്ഷം രൂപയായിരുന്നു. അത് ഒരു കോടി രൂപയിലേക്ക് ഉയർത്തി. എന്നാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പരിധി 50 ലക്ഷം രൂപയിൽനിന്ന് 75 ലക്ഷം രൂപയിലേക്കാണുയർത്തിയത്. ജമ്മു കാഷ്മീരിലും ഉത്തരാഖണ്ഡിലും ഒരു കോടി രൂപ തന്നെയാണ് പരമാവധി പരിധി. കോന്പോസിഷൻ സ്കീം സ്വീകരിക്കുന്നതിനുള്ള അവസാന തീയതി നിലവിലുള്ളവർക്ക് 2017 ഓഗസ്റ്റ് 16ൽനിന്ന് 2018 മാർച്ച് 31 വരെ ദീർഘിപ്പിച്ച് നല്കിയിട്ടുണ്ട്.

കോന്പോസിഷൻ സ്കീം സ്വീകരിച്ചവർ 2017 സെപ്റ്റംബർ മാസം അവസാനിച്ച ത്രൈമാസത്തിലെ ജിഎസ്ടി റിട്ടേണ്‍ ഒക്‌ടോബർ 18നായിരുന്നു ഫയൽ ചെയ്യേണ്ടിയിരുന്നത്. പ്രസ്തുത തീയതി നവംബർ 15 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. ഹോട്ടലുകൾ റെസ്റ്ററന്‍റ് സേവനത്തോടൊപ്പം ഏതെങ്കിലും കിഴിവിനർഹമായ വേറെ സേവനങ്ങൾ നല്കുന്നുണ്ടെങ്കിൽ രജിസ്ട്രേഷൻ എടുക്കുന്നതിനുള്ള പരിധിയിൽ ഈ കിഴിവിലുള്ള സേവനങ്ങളുടെ ടേണോവർ കണക്കുകൂട്ടേണ്ടതില്ല. കോന്പോസിഷൻ സ്കീം സ്വീകരിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ അടുത്ത മാസം തുടക്കം മുതൽ അതിനു പ്രാബല്യമുണ്ടാകും.

ചെറുകിടക്കാർക്കുവേണ്ടി

20 ലക്ഷം രൂപയിൽ താഴെ മാത്രം വിറ്റുവരവുള്ള സേവനദാതാക്കൾക്ക് അന്തർ സംസ്ഥാന സേവനങ്ങൾ ഉണ്ടെങ്കിൽക്കൂടി രജിസ്ട്രേഷൻ ആവശ്യമില്ല. ഒന്നരക്കോടി രൂപ വരെ വാർഷിക വിറ്റുവരവുള്ളവർക്ക് ഒക്‌ടോബർ മുതൽ ത്രൈമാസ റിട്ടേണുകൾ സമർപ്പിച്ചാൽ മതി. ജിഎസ്ടിആർ-1,2,3 എന്നീ മൂന്നു റിട്ടേണുകളും ക്വാർട്ടർലി ആയി ഫയൽ ചെയ്ത് നികുതി അടച്ചാൽ മതി. എന്നാൽ, ഒക്‌ടോബർ വരെ നിലവിലെ സിസ്റ്റം അനുസരിച്ച് ഫയൽ ചെയ്യണം. ത്രൈമാസ റിട്ടേണുകളുടെ സമർപ്പണത്തിനുള്ള നിർദിഷ്ട തീയതികൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, എല്ലാ നികുതിദായകരും ജിഎസ്ടിആർ 3 ബി എല്ലാ മാസവും (ഡിസംബർ വരെ) ഫയൽ ചെയ്യേണ്ടതുണ്ട്. രജിസ്ട്രേഷൻ ഇല്ലാത്ത ചെറുകിട സപ്ലയേഴ്സിന് ഗുഡ്സ് ട്രാൻസ്പോർട്ട് ഏജൻസി നല്കുന്ന സേവനങ്ങൾക്ക് നികുതിയിൽനിന്ന് ഒഴിവുണ്ട്.


റിവേഴ്സ് ചാർജ് മെക്കാനിസം

സിജിഎസ്ടി നിയമം വകുപ്പ് 9(4)ഉം ഐജിഎസ്ടി നിയമം വകുപ്പ് 5(4)ഉം അനുസരിച്ച് രജിസ്ട്രേഷനുള്ള സപ്ലയർമാർ രജിസ്ട്രേഷൻ ഇല്ലാത്തവരിൽനിന്നു സ്വീകരിക്കുന്ന ചരക്കുകൾക്കും സേവനങ്ങൾക്കും റിവേഴ്സ് ചാർജ് മെക്കാനിസം മൂലം നികുതി അടയ്ക്കേണ്ടിയിരുന്നത് 2018 മാർച്ച് 31 വരെ നിർത്തലാക്കിയിട്ടുണ്ട്.

അഡ്വാൻസുകളിന്മേലുള്ള ജിഎസ്ടി

നിലവിലുള്ള ജിഎസ്ടി നിയമം അനുസരിച്ച് ചരക്കുകളോ സേവനങ്ങളോ സ്വീകരിക്കുന്നതിനുവേണ്ടി നല്കപ്പെടുന്ന അഡ്വാൻസ് തുകകൾക്ക് ജിഎസ്ടി ഈടാക്കണമായിരുന്നു. ബില്ലിന്‍റെ ഫൈനൽ സെറ്റിൽമെന്‍റ് സമയം വരെ ഇതിന് ക്രെഡിറ്റ് ലഭ്യമാക്കാൻ സാധിക്കില്ല. എന്നാൽ, ഒന്നരക്കോടി രൂപ വരെ വിറ്റുവരവുള്ള വിതരണക്കാർ ഇനി മുതൽ അഡ്വാൻസ് തുകകൾക്ക് ജിഎസ്ടി നല്കേണ്ടതില്ല.

ടിഡിഎസ്, ടിസിഎസ്

ഇവ പ്രാബല്യത്തിലാകുന്നത് 2018 മാർച്ച് 31 വരെ നീട്ടിവച്ചിട്ടുണ്ട്.

ജിഎസ്ടി നിരക്കിൽ കുറവുകൾ

കൂടാതെ ഒട്ടനവധി ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി നിരക്കുകളിൽ കുറവുകളും വരുത്തിയിട്ടുണ്ട്. ചപ്പാത്തിക്കും ബ്രാൻഡ് ചെയ്യാത്ത ആയുർവേദ മരുന്നുകൾക്കും വിവിധ ആക്രി സാധനങ്ങൾക്കും 12 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനത്തിലേക്ക് കുറവു വരുത്തിയിട്ടുണ്ട്. ഡ്യൂട്ടി ക്രെഡിറ്റ് സ്ലിപ്പുകൾക്ക് നിലവിലുണ്ടായിരുന്ന അഞ്ചു ശതമാനം നിരക്ക് എടുത്തുകളഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.