ക്രൂഡ് വില 50 ഡോളർ കടന്നു
ക്രൂഡ് വില 50 ഡോളർ കടന്നു
Wednesday, November 30, 2016 1:25 PM IST
ജനീവ: ക്രൂഡ് ഓയിൽ ഉത്പാദനം കുറയ്ക്കാൻ ഒപെക് (പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന) തീരുമാനിക്കും എന്നുറപ്പായതോടെ വില വീപ്പയ്ക്ക് 50 ഡോളർ കടന്നു. ബ്രെന്റ് ഇനം ഇന്നലെ ഉച്ചയോടെ എട്ടുശതമാനം കുതിച്ച് 50.4 ഡോളറായി. ഡബ്ല്യുടിഐ ഇനവും 49 ഡോളറിലെത്തി.

ഒപെക് രാജ്യത്ത് പ്രതിദിനം മൊത്തം 11 ലക്ഷം വീപ്പ ഉത്പാദനം കുറയ്ക്കാനാണു നീക്കം. നേരത്തേ 12 ലക്ഷം ആയിരുന്നു പറഞ്ഞത്. റഷ്യ നാലുലക്ഷവും മറ്റു രാജ്യങ്ങൾ മൊത്തം രണ്ടു ലക്ഷവും വീപ്പ കണ്ട് ഉത്പാദനം കുറയ്ക്കണം. ഈ ധാരണ സ്വീകരിക്കാപ്പെട്ടാൽ ക്രമേണ ക്രൂഡ് ഓയിൽ വില 60 ഡോളറിൽ എത്തുമെന്നാണു കണക്കുകൂട്ടൽ. ധാരണ ഉണ്ടായില്ലെങ്കിൽ 40 ഡോളറിനു താഴോട്ടു വില വീഴും. അ വസാന നിമിഷവും കരാർ ഉണ്ടാകാതിരിക്കാനുള്ള സാധ്യത അവരു തള്ളിക്കളയുന്നില്ല. ഇറാൻ ഉത്പാദനം കുറയ്ക്കാതെയുള്ള ധാരണയാണ് ചർച്ചയിലുള്ളത്. വിൽപന കുറയ്ക്കുകയാണ് ഉദ്ദേശിക്കുന്നത്. റഷ്യയുമായുള്ള ധാരണയ്ക്ക് ഇറാൻ വഹിച്ച വലിയ പങ്ക് പരിഗണിച്ചാണ് ഇറാനെ അധികം ബുദ്ധിമുട്ടിക്കാത്തത്. ഇറാന്റെ എണ്ണ മന്ത്രി ബിജാൻ നാംദാർ സംഗാനെ ചർച്ചയുടെ പുരോഗതിയിൽ സംതൃപ്തി പ്രകടിപ്പിച്ചു.


ഒപെക് രാജ്യങ്ങളുടെ മൊത്തം ക്രൂഡ് ഉത്പാദനം 336 ലക്ഷം വീപ്പയിൽനിന്നും 325 ലക്ഷം വീപ്പയാക്കാനുള്ള അൽജീരിയയുടെ സ ന്ധിനിർദേശമാണ് ഒടുവിൽ സ്വീകാ ര്യമായി അംഗരാജ്യങ്ങൾ കണ്ടത്. 14 അംഗങ്ങളാണ് ഒപെകിയിൽ ഉള്ളത്. ഉത്പാദനം കുറയ്ക്കാൻ ധാരണ ഉണ്ടാവുക തന്നെ ചെയ്യുമെന്നു സൗദി എണ്ണ മന്ത്രി ഖാലിദ് അൽ ഫാലിഹ് അവസാന വട്ട ചർച്ചയ്ക്കു മുമ്പ് പറഞ്ഞു. ഏറ്റവും വലിയ ഉത്പാദകരായ സൗദിയാണ് ഉത്പാദനം ഏറ്റവുമധികം കുറയ്ക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.