കേന്ദ്ര സർക്കാർ യന്ത്രോപകരണ നയം പാസാക്കി
Wednesday, May 25, 2016 11:54 AM IST
ന്യൂഡൽഹി: പത്തു വർഷത്തിനുള്ളിൽ 2.1 കോടി തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ യന്ത്രോപകരണ നിർമാണ നയം പാസാക്കി.

ആഗോളതലത്തിൽ തന്നെ യന്ത്രോത്പാദന രംഗത്ത് മുൻ നിര രാജ്യമാകുകയാണ് നയം പാസാക്കിയതുവഴി ലക്ഷ്യമിടുന്നത്. 2.3 ലക്ഷം കോടിയാണ് നിലവിൽ രാജ്യത്തെ യന്ത്രോത്പാദനം. എന്നാൽ, 2025ഓടെ ഇത് 7.5 ലക്ഷം കോടി ആയി ഉയർത്താനാണ് സർക്കാർ പദ്ധതിയിടുന്നത്.

രാജ്യത്തെ യന്ത്രോത്പാദന ഹബ് ആക്കി മാറ്റുക വഴി തൊഴിലവസരങ്ങളിൽ വൻ വർധനയുണ്ടാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.


2015ഓടെ ഈ മേഖലയിൽ നേരിട്ടുള്ള തൊഴിൽ അവസരങ്ങൾ 15 ലക്ഷം എന്നത് 50 ലക്ഷം ആയും നേരിട്ടല്ലാത്ത തൊഴിലവസരം 70 ലക്ഷത്തിൽനിന്നു 2.1 കോടി ആയും ഉയർത്തുകയാണ് ഉദ്യേശ്യം.

ഇന്ത്യയിൽ ആവശ്യമായ യന്ത്രങ്ങളുടെ 80 ശതമാനവും പ്രാദേശികമായി വികസിപ്പിച്ചെടുക്കാനും യന്ത്രങ്ങളുടെ കയറ്റുമതി 27 ശതമാനത്തിൽനിന്നു 40 ശതമാനമായി ഉയർത്താനും പുതിയ നയം സഹായകമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.