ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിൽ തിരിമറി സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ
ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിൽ തിരിമറി സാധിക്കില്ലെന്ന്  തെരഞ്ഞെടുപ്പു കമ്മീഷൻ
Friday, April 19, 2024 4:03 AM IST
ന്യൂഡൽഹി: ഇലക്‌ട്രോണിക്സ് വോട്ടിംഗ് മെഷീനുകളിൽ തിരിമറി സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ.

ബാലറ്റ് പേപ്പറിലേക്കു മടങ്ങണമെന്ന ഹർജിക്കാരുടെ ആവശ്യം പിന്തിരിപ്പനാണെന്നും തെരഞ്ഞെടുപ്പു കമ്മീഷനുവേണ്ടി ഹാജരായ അഭിഭാഷകൻ സുപ്രീംകോടതിയെ ബോധിപ്പിച്ചു. എല്ലാ ഇലക്‌ട്രോണിക്സ് വോട്ടിംഗ് മെഷീനിലെയും വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന ഹർജിയിൽ സുപ്രീംകോടതിയിൽ നടന്ന വാദത്തിനിടെയായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷൻ നിലപാട് വ‍്യക്തമാക്കിയത്.

വാദത്തിനിടെ, ഇവിഎമ്മിന്‍റെ പ്രത്യേകതകളെക്കുറിച്ച് കോടതിയിൽ ഹാജരായ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരോട് ഡിവിഷഷൻ ബെഞ്ച് ചോദിച്ചു.17 ലക്ഷത്തോളം വിവിപാറ്റ് മെഷീനുകൾ ക്രമീകരിച്ചിട്ടുണ്ട്. ഏതു മെഷീൻ ഏതു മണ്ഡലത്തിലേക്കാണ് പോകുന്നതെന്ന് നിർമാതാക്കൾക്ക് അറിയില്ല.

തെരഞ്ഞെടുപ്പിന് ഏഴു ദിവസം മുന്പ് ഇതു സ്ഥാനാർഥിയുടെ സാന്നിധ്യത്തിൽ പരിശോധിക്കും. കംപ്യൂട്ടറുകളുമായോ ലാപ്ടോപ്പുകളുമായോ ഇവ ബന്ധിപ്പിക്കുന്നില്ല. സോഫ്‌റ്റ്‌വേർ ഇല്ലാത്ത ഒരു പ്രിന്‍റർ മാത്രമാണ് ഇത്. അതിനാൽ തിരിമറി സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.

വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകൾ എണ്ണാൻ ഉദ്ദേശിച്ചു നിർമിച്ചവയല്ലെന്നും വോട്ടർ എതു സ്ഥാനാർഥിക്കാണ് വോട്ട് നൽകിയതെന്ന് ഉറപ്പുവരുത്താൻ വേണ്ടിയാണെന്നും കമ്മീഷൻ വ്യക്തമാക്കി. പോളിംഗ് ഉദ്യോഗസ്ഥൻ പെരുമാറ്റച്ചട്ട ലംഘനം നടത്തിയാൽ 500 രൂപ പിഴ ചുമത്താൻ ജനപ്രാതിനിധ്യ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ അഭിഭാഷകൻ കോടതിയെ അറിയിച്ചു.


തെരഞ്ഞെടുപ്പിനെ അപകീർത്തിപ്പെടുത്താനാണ് വോട്ടെടുപ്പിനു തലേന്ന് ഇത്തരം ഹർജികളുമായി വരുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ട പോളിംഗ് ഇന്ന് ആരംഭിക്കാനിരിക്കെ വിവിപാറ്റ് വിഷയത്തിൽ സുപ്രീംകോടതി ഇടപെടണമെന്ന് ഹർജിക്കാർക്കുവേണ്ടിഹാജരായ അഭിഭാഷകർ ആവശ്യപ്പെട്ടു.

വിവിപാറ്റിൽനിന്നു ലഭിക്കുന്ന സ്ലിപ്പുകൾ നേരിട്ട് ബോക്സിൽ നിക്ഷേപിക്കാൻ വോട്ടർമാരെ അനുവദിക്കണമെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ നിസാം പാഷ ആവശ്യപ്പെട്ടു. വിവിപാറ്റ് വിഷയത്തിൽ ചൊവ്വാഴ്ച സുപ്രീംകോടതി വാദം കേട്ടിരുന്നു. വിവിപാറ്റ് സ്ലിപ്പുകൾ പൂർണമായി എണ്ണാൻ സാധിക്കില്ലെന്ന് അന്ന് കോടതി വാക്കാൽ നിരീക്ഷിച്ചിരുന്നു.

പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കൂടുതൽ വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകൾ എണ്ണമെന്ന് സുപ്രീംകോടതി 2019ൽ ഉത്തരവിട്ടതായി ഹർജിക്കാർ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.