“കോണ്‍ഗ്രസിനെതിരേ പ്രചാരണം ശക്തമാക്കണം”; സ്ഥാനാർഥികൾക്കു കത്തയച്ച് മോദി
“കോണ്‍ഗ്രസിനെതിരേ  പ്രചാരണം ശക്തമാക്കണം”; സ്ഥാനാർഥികൾക്കു കത്തയച്ച് മോദി
Wednesday, May 1, 2024 1:34 AM IST
ന്യൂഡൽഹി: കോണ്‍ഗ്രസിനെതിരേ പ്രചാരണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം ഘട്ടത്തിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥികൾക്ക് കത്തെഴുതി. അപകടകരമായ ആശയങ്ങളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നതായി വോട്ടർമാരെ ബോധവത്കരിക്കണമെന്ന് മോദി കത്തിൽ പരാമർശിക്കുന്നു.

എസ്‌സി, എസ്ടി ഒബിസി വിഭാഗങ്ങൾക്ക് സംവരണം ഉണ്ടെങ്കിലും അത് കോണ്‍ഗ്രസിന്‍റെ വോട്ട് ബാങ്കുകൾക്ക് നൽകുകയാണ് അവർ ചെയ്യുന്നതെന്ന് മോദി കത്തിൽ ആരോപിച്ചു. കോണ്‍ഗ്രസിന്‍റെയും ഇന്ത്യ സഖ്യത്തിന്‍റെയും വിഭജനവും വിവേചനപരവുമായ ഉദ്ദേശ‍്യങ്ങൾക്കെതിരേ വോട്ടർമാരെ ബോധവത്കരിക്കണമെന്നും മോദി സ്ഥാനാർഥികളോട് ആഹ്വാനം ചെയ്തു.

കേന്ദ്ര ആരോഗ്യമന്ത്രിയും ഗുജറാത്ത് പോർബന്തറിലെ ബിജെപി സ്ഥാനാർഥിയുമായ മൻസുഖ് മാണ്ഡവ്യയാണ് പ്രധാനമന്ത്രിയുടെ പ്രചോദനാത്മകമായ വാക്കുകൾക്ക് നന്ദി എന്ന തലക്കെട്ടോടെ മോദിയുടെ കത്ത് എക്സിലൂടെ പങ്കുവച്ചത്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പത്രികയ്ക്കെതിരേ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ നേരത്തേ വിവാദമായിരുന്നു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സ്വകാര്യസ്വത്തും ഭൂമിയും കെട്ടുതാലിയുംവരെ കൂടുതൽ കുട്ടികളുള്ളവരും നുഴഞ്ഞുകയറ്റക്കാരുമായ മുസ്‌ലിംകൾക്ക് വിതരണം ചെയ്യുമെന്നാണ് പ്രധാനമന്ത്രി രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗിച്ചത്.

ഇതിനെതിരേ പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. തുടർന്ന് ഇതിൽ വിശദീകരണം ആവശ്യപ്പെട്ട് കമ്മീഷൻ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയ്ക്ക് നോട്ടീസ് അയച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.