ഡൽഹി മദ്യനയക്കേസ്; കവിത 14 ദിവസം ജയിലിൽ റിമാൻഡിൽ
ഡൽഹി മദ്യനയക്കേസ്; കവിത 14 ദിവസം  ജയിലിൽ റിമാൻഡിൽ
Wednesday, March 27, 2024 1:54 AM IST
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്ത ബിആർഎസ് നേതാവ് കെ. കവിതയെ ഏപ്രിൽ ഒന്പതു വരെ കോടതി ജയിലിൽ റിമാൻഡ് ചെയ്തു. മദ്യനയക്കേസിൽ കഴിഞ്ഞ 15നാണ് കവിതയെ ഇഡി അറസ്റ്റ് ചെയ്തത്.

കസ്റ്റഡി കാലാവധി ഒരു തവണ കോടതി നീട്ടി നൽകിയിരുന്നു. വീണ്ടും കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്ന് ഇഡി ആവശ്യപ്പെട്ടെങ്കിലും റോസ് അവന്യു കോടതി ഏപ്രിൽ ഒന്പതു വരെ ഇവരെ തിഹാർ ജയിലിൽ റിമാൻഡ് ചെയ്യുകയായിരുന്നു.

മദ്യനയവുമായി ബന്ധപ്പെട്ട് ആനുകൂല്യം ലഭിക്കാൻ സർക്കാരിനും ജീവനക്കാർക്കും പണം നൽകിയിട്ടുണ്ടെന്നും ആം ആദ്മി പാർട്ടിക്ക് 100 കോടി രൂപ നൽകിയ സംഭവത്തിൽ കവിതയ്ക്കു പങ്കുണ്ടെന്നും ഇഡി ഇന്നലെ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സമൻസ് നൽകിയിട്ടും പലതവണ കവിത ഹാജരായില്ലെന്നും ചോദ്യം ചെയ്യലുമായി അവർ സഹകരിക്കുന്നില്ലെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി.


പ്രായപൂർത്തിയാകാത്ത തന്‍റെ മകന് സ്കൂൾ പരീക്ഷ നടക്കുന്നതിനാൽ ജാമ്യം അനുവദിക്കണമെന്ന് കവിത കോടതിയിൽ ആവശ്യപ്പെട്ടു.തെലുങ്കാന എംഎൽസിയും മുൻ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്‍റെ മകളുമായ കവിതയ്ക്കു ബന്ധമുള്ള സൗത്ത് ഗ്രൂപ്പിൽനിന്ന് ആംആദ്മി പാർട്ടിക്ക് 100 കോടി രൂപ നൽകിയതായാണ് ആരോപണം.

കെട്ടിച്ചമച്ച കേസ്, പുറത്തുവരും: കവിത

തന്‍റെ പേരിലുള്ളത് പണത്തട്ടിപ്പു കേസ് അല്ലെന്നും രാഷ്‌ട്രീയ തട്ടിപ്പുകേസാണെന്നും കവിത കോടതിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഒന്നുകിൽ ബിജെപിക്ക് ഒപ്പം ചേരണമെന്നും അല്ലെങ്കിൽ നരേന്ദ്ര മോദിയുടെ പാർട്ടിക്കു സംഭാവന നൽകണമെന്നും അവർ പറഞ്ഞു.

കെട്ടിച്ചമച്ച കേസാണിത്. ഒരു പ്രതി ബിജെപിയിൽ ചേർന്നു. രണ്ടാം പ്രതിക്ക് ബിജെപി ടിക്കറ്റ്, മൂന്നാമത്തെ പ്രതി പാർട്ടിക്ക് 50 കോടി രൂപ നൽകി. രാഷ്‌ട്രീയ തട്ടിപ്പു കേസാണ്. ഞങ്ങൾ പുറത്തുവരും- കവിത കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.