നവീൻ ജിൻഡാലിനെതിരേ കോൺഗ്രസ് ; കൂടുമാറ്റം ഇഡി, സിബിഐ ഭയം മൂലമെന്ന്
നവീൻ ജിൻഡാലിനെതിരേ കോൺഗ്രസ് ; കൂടുമാറ്റം ഇഡി, സിബിഐ  ഭയം മൂലമെന്ന്
Tuesday, March 26, 2024 3:08 AM IST
ന്യൂഡൽഹി: പത്തു വർഷമായി ഹരിയാനയിലെ കുരുക്ഷേത്രയിൽനിന്നുള്ള എംപിയായിരുന്നശേഷം രാജിവച്ച് ബിജെപിയിൽ ചേരുകയും വീണ്ടും സീറ്റ് തരപ്പെടുത്തുകയും ചെയ്ത വ്യവസായ പ്രമുഖൻ നവീൻ ജിൻഡാലിനെതിരേ കോൺഗ്രസ് രംഗത്ത്.

തന്‍റെമേലുള്ള ആരോപണങ്ങളിൽനിന്നു രക്ഷപ്പെടാനാണ് അദ്ദേഹത്തിന്‍റെ കൂടുമാറ്റമെന്നും പത്തു വർഷമായി പാർട്ടിക്ക് ഒരു സംഭാവനയും ചെയ്യാത്തയാൾ താൻ രാജിവയ്ക്കുന്നുവെന്ന് പറയുന്നത് വലിയ തമാശയാണെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു.

ജാർഖണ്ഡിൽ കൽക്കരിപ്പാടം അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ സിബിഐ ജിൻഡാലിനെതിരേ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനുപുറമേ കൽക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയും അന്വേഷണം നടത്തിവന്നിരുന്നു. ഈ ആരോപണങ്ങൾ ഉന്നയിച്ച് ജിൻഡാലിനെതിരേ ബിജെപി പലകുറി രംഗത്തെത്തിയിട്ടുള്ളതുമാണ്.


എന്നാൽ, പെട്ടെന്നൊരു സുപ്രഭാതത്തിൽ നവീൻ ജിൻഡാൽ കോൺഗ്രസിൽനിന്നു രാജിവച്ച് ബിജെപിയിൽ ചേരുന്നതും മണിക്കൂറുകൾക്കുള്ളിൽ ബിജെപി പുറത്തിറക്കിയ സ്ഥാനാർഥിപ്പട്ടികയിൽ ഇടംപിടിക്കുന്നതുമാണ് കാണാനായത്.

കോൺഗ്രസിലായിരിക്കെ രണ്ടുതവണ മത്സരിച്ചു ജയിച്ച ഹരിയാനയിലെ കുരുക്ഷേത്രയിൽത്തന്നെയാണ് ബിജെപിയും ടിക്കറ്റ് നൽകിയിരിക്കുന്നത്. അതേസമയം, കളങ്കിതരായ നേതാക്കളെ സ്വീകരിക്കുന്ന ബിജെപിയുടെ നിലപാടിനെ വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. അനധികൃതഖനനം നടത്തിയതിന് ജയിൽ‌വാസം വരെ അനുഭവിച്ച കർണാടകയിലെ വിവാദ വ്യവസായ ജനാർദൻ റെഡ്ഢിയും ഭാര്യയും ഇന്നലെ ബിജെപിയിൽ ചേർന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.