കൂടുതൽ കേന്ദ്ര സേനാംഗങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്
കൂടുതൽ കേന്ദ്ര സേനാംഗങ്ങൾ ദുരിതാശ്വാസ  പ്രവർത്തനങ്ങൾക്ക്
Friday, August 17, 2018 12:23 AM IST
ന്യഡൽഹി: ദക്ഷിണ നാവിക സേനയുടെ എല്ലാ പരിശീലന പരിപാടികളും നിർത്തിവച്ച് സേനാംഗങ്ങളെ കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചതായി നാവിക സേന അറിയിച്ചു. ഓപ്പറേഷൻ മദദ് എന്നു പേരിട്ടിരിക്കുന്ന പ്രവർത്തനങ്ങളിൽ നാവികസേനയുടെ 21 ടീമുകളുണ്ട്.

ദേശീയ ദുരന്ത നിവാരണ സേനയുടെ 14 ടീമുകൾ സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 34 ബോട്ടുകളും 399 സൈനികരും സംഘത്തിലുണ്ട്. രണ്ടു ലക്ഷം പേർ ദുരിതാശ്വാസ ക്യാന്പുകളിലുണ്ടെ ന്നാണ് വിലയിരുത്തൽ. കര, വ്യോമ സേനകളും സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്. ഭോപ്പാൽ, പൂന എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ സേനാംഗങ്ങളെയും 14 ഹെലികോപ്റ്ററുകളും കൂടി അധികമായി കേരളത്തിലെത്തിച്ചിട്ടുണ്ട്. തകർന്ന പാലങ്ങൾക്കും റോഡുകൾക്കും പകരമായി താത്കാലിക പാലങ്ങളും മറ്റും നാട്ടുകാരുടെ സഹായത്തോടെ നിർമിച്ചതായി സൈനിക വക്താവ് പറഞ്ഞു. ജനങ്ങൾക്ക് ആശ്വാസമേകാൻ കഴിയുന്നതെല്ലാം സേനാവിഭാഗങ്ങൾ ചെയ്യുമെന്ന് പ്രതിരോധ മന്ത്രാലയവും അറിയിച്ചു.


കേരളത്തിലേക്കു പത്തു ടീമുകളെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അയച്ചതയായി കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് സംഘം തൃശൂരിൽ രക്ഷാപ്രവർത്തനം നടത്തിവരികയാണെന്ന് ഐടിബിപി കേന്ദ്ര ഓഫീസ് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.