വിവിപാറ്റ് മെഷീനുകൾ കേടാകാൻ സാധ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ
വിവിപാറ്റ് മെഷീനുകൾ കേടാകാൻ സാധ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ
Monday, August 13, 2018 12:52 AM IST
ന്യൂഡൽഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ വിവിപാറ്റ് മെഷീനുകൾ കേടാവാൻ സാധ്യതയുണ്ടെന്നു കേന്ദ്ര തെരഞ്ഞടുപ്പു കമ്മീഷൻ. അതിനാൽ പത്തു ശതമാനം വിവിപാറ്റ് യന്ത്രങ്ങൾ അധികം കരുതിവയ്ക്കാൻ കമ്മീഷൻ തീരുമാനിച്ചു. ആകെ 17.4 ലക്ഷം വിവിപാറ്റുകൾ ഒക്ടോബർ 30നു മുന്പ് എത്തിക്കണമെന്നാണ് ഇവ നിർമിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളോട് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്.

മേയ് 28ന് കൈരാന, ബണ്ഡാരഗോണ്ഡിയ ഉപതെരഞ്ഞെടുപ്പുകളിൽ നിരവധിയിടങ്ങളിൽ വിവിപാറ്റ് തകരാറിലായിരുന്നു. മഹാരാഷ്‌ട്രയിലെ ബണ്ഡാരഗോണ്ഡിയയിൽ 35 ബൂത്തുകളിലാണ് പോളിംഗ് നിർത്തിവയ്ക്കേണ്ടിവന്നത്. കൈരാനയിലെ 79 ബൂത്തുകളിലും ബണ്ഡാരഗോണ്ഡിയയിൽ 49 ബൂത്തുകളിലും റീപോളിംഗ് നടത്തിയിരുന്നു.


കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ നടപടിക്രമങ്ങൾക്കിടെ പതിനൊന്നു ശതമാനത്തിനു മുകളിൽ വിവിപാറ്റുകൾ തകരാറിലായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍റെ പെർഫോമൻസ് റിവ്യുവിൽ വ്യക്തമാക്കുന്നത്. ഇത് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ തകരാറിനേക്കാൾ വളരെ കൂടുതലാണെന്നും കമ്മീഷൻ വ്യക്തമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.