ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്മെന്‍റ് നോട്ടീസ് തള്ളിയത് : തിടുക്കമില്ലാതെ ഉറച്ചെടുത്ത തീരുമാനമെന്ന് വെങ്കയ്യ നായിഡു
ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്മെന്‍റ് നോട്ടീസ് തള്ളിയത് : തിടുക്കമില്ലാതെ ഉറച്ചെടുത്ത തീരുമാനമെന്ന് വെങ്കയ്യ നായിഡു
Wednesday, April 25, 2018 12:46 AM IST
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകി നോട്ടീസ് തള്ളിയ തീരുമാനം ആലോചിച്ച് ഉറപ്പിച്ച് എടുത്തതാണെന്ന് ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു. പ്രതിപക്ഷം ഇംപീച്ച്മെന്‍റ് നോട്ടീസ് നൽകും എന്ന സൂചന ലഭിച്ചപ്പോൾ തന്നെ തന്‍റെ ഓഫീസ് ഒരുമാസമായി ഇതിന്‍റെ നിയമവശങ്ങൾ പരിശോധിച്ചുവരികയായിരുന്നെന്നും വെങ്കയ്യ പറഞ്ഞു.

ഇംപീച്ച്മെന്‍റ് നോട്ടീസ് തള്ളിയ തീരുമാനം സമയോചിതമായിരുന്നെന്നു സുപ്രീംകോടതി അഭിഭാഷകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ വെങ്കയ്യ നായിഡു പറഞ്ഞു. തന്‍റെ ജോലി മാത്രമാണ് ചെയ്തതെന്നും അതിൽ പൂർണ സംതൃപ്തിയുണ്ടെന്നുമാണ് വെങ്കയ്യ പറഞ്ഞത്. സുപ്രീംകോടതിയുടെയും ചീഫ് ജസ്റ്റീസിന്‍റെ ഓഫീസിന്‍റെയും അന്തസ് സംരക്ഷിച്ചു നിർത്തിയതിന് ഒരു സംഘം അഭിഭാഷകർ വെങ്കയ്യ നായിഡുവിനു നന്ദി അറിയിക്കുകയും ചെയ്തു.

രാജ്യസഭ ചെയർമാന്‍റെ ഓഫീസ് കത്തുകൾ കൈമാറാനുള്ള ഒരു പോസ്റ്റ് ഓഫീസല്ല. അതൊരു ഭരണഘടന സ്ഥാപനമാണ്. നോട്ടീസ് തള്ളിയത് വളരെ ആലോചിച്ചെടുത്ത തീരുമാനമായിരുന്നു. ഭരണഘടനാ വകുപ്പുകളും 1968 ജഡ്ജസ് ഇൻക്വറി നിയമത്തിലെ വകുപ്പുകളും പരിശോധിച്ച ശേഷമാണ് തീരുമാനിച്ചതെന്നും നായിഡു പറഞ്ഞു.

ഒരു സുപ്രീംകോടതി ജഡ്ജിക്കെതിരായ ഇംപീച്ച്മെന്‍റ് നോട്ടീസ് തള്ളുന്നത് ഇതാദ്യമായല്ല. മുൻപ് സുപ്രീംകോടതി ജഡ്ജി ജെ.സി ഷായ്ക്കെതിരേ നൽകിയെ ഇംപീച്ച്മെന്‍റ് നോട്ടീസ് അന്നു ലോക്സഭാ സ്പീക്കർ ജി.എസ് ധില്ലൻ തള്ളിയിരുന്നു. ജസ്റ്റീസ് ഷാ പിന്നീടു സുപ്രീംകോടതി ചീഫ് ജസ്റ്റീസാകുകയും ചെയ്തു. ജസ്റ്റീസ് പി.ഡി ദിനകരനെ നീക്കാനുള്ള തീരുമാനത്തിൽ മൂന്നു ദിവസത്തിനുള്ളിൽ തീരുമാനമെടുത്ത കാര്യവും അഭിഭാഷകർ ചൂണ്ടിക്കാട്ടി. ബരുണ്‍ കുമാർ സിൻഹയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതിയിലെ അഭിഭാഷകരുടെ സംഘമാണ് വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തിയത്.


ജഡ്ജസ് ഇൻക്വറി നിയമത്തിലെ മൂന്നാം വകുപ്പിൽ രാജ്യസഭാ ചെയർമാന് പ്രാഥമ ദൃഷ്ട്യാ കാര്യകാരണങ്ങൾ ബോധ്യപ്പെടുന്ന പക്ഷം ഇംപീച്ച്മെന്‍റ് നോട്ടീസ് സ്വീകരിക്കാനോ തള്ളാനോ അധികാരമുണ്ടെന്നു പറയുന്നുണ്ട്.

നോട്ടീസിൽ പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങൾ സുപ്രീംകോടതിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ളതാണ്. അത് സുപ്രീംകോടതിക്കുള്ളിൽ തന്നെ പരിഹരിക്കേണ്ടതുമാണ്. മറ്റേതെങ്കിലും തരത്തിൽ ഇത്തരം ആരോപണങ്ങളെ സമീപിക്കാൻ ശ്രമിക്കുന്നത് ജുഡീഷറിയുടെ സ്വാതന്ത്ര്യൻമേലുള്ള കടന്നുകയറ്റമാകുമെന്നും നായിഡു പറഞ്ഞു.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.