ജയലളിത ആശുപത്രിയിൽ പോകാൻ സമ്മതിച്ചില്ലെന്നു ശശികല
ജയലളിത ആശുപത്രിയിൽ പോകാൻ സമ്മതിച്ചില്ലെന്നു ശശികല
Thursday, March 22, 2018 2:38 AM IST
ചെന്നൈ: ചെന്നൈ പോയസ് ഗാർഡനിലെ വസതിയിലെ ശുചിമുറിയിൽ വീണ ജയലളിത ആശുപത്രിയിൽ പോകാൻ വിസമ്മതിച്ചയായി തോഴി ശശികല. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷൽ കമ്മീഷനു മുൻപാകെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ശശികല കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുന്നത്. ജയലളിതയുടെ മരണം സംബന്ധിച്ച് ഒരുപാട് ഉൗഹാപോഹങ്ങൾ നിലനിൽക്കുന്പോഴാണു ശശികലയുടെ വെളിപ്പെടുത്തൽ.

അനധികൃത സ്വത്ത് സന്പാദന കേസിൽ ബംഗളൂരുവിലെ വിചാരണ കോടതി 2014 സെപ്റ്റംബറിൽ കുറ്റക്കാരിയാണെന്നു വിധിച്ചതിനുപിന്നാലെയാണു ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതെന്ന് ശശികല പറയുന്നു. 2014 നവംബറിനും 2016 സെപ്റ്റംബറിനും ഇടയിൽ 20 ഡോക്ടർമാരുടെ കീഴിൽ ജയലളിത ചികിത്സ തേടിയിട്ടുണ്ടെന്നും ജസ്റ്റീസ് അറുമുഖസ്വാമി കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ ശശികല വ്യക്തമാക്കിയിട്ടുണ്ട്.

2016 സെപ്റ്റംബർ 22ന് രാത്രി ഒൻപതോടെ ജയലളിതയെ പോയസ് ഗാർഡനിലെ ഒന്നാംനിലയിലെ കുളിമുറിയിൽ അബോധാവസ്ഥയിൽ കാണുകയായിരുന്നു. തുടർന്ന് താൻ താങ്ങിയെടുത്ത് ജയലളിതയെ കിടപ്പുമുറിയിലെ കട്ടിലിൽ കിടത്തി. ശശികലയുടെ ബന്ധുവായ ഡോ. കെ.എസ്. ശിവകുമാറെത്തി ജയലളിതയുടെ മുറിയിലെത്തി. രണ്ട് അംഗരക്ഷകരും ഡ്രൈവറും മുറിയിലെത്തി. തുടർന്ന് അപ്പോളോ ആശുപത്രി വൈസ് ചെയർപേഴ്സൺ പ്രീത റെഡ്ഡിയുടെ ഭർത്താവ് വിജയ്കുമാർ റെഡ്ഡിയെ ഡോ. ശിവകുമാർ ഫോണിൽ വിളിച്ചു. അപ്പോളോ ആശുപത്രിയിൽനിന്ന് രണ്ട് ആംബുലൻസുകളെത്തി ജയലളിതയെ ആചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോളോ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ബോധം വന്നയുടൻ തന്നെ എവിടേക്കാണു കൊണ്ടുപോകുന്നതെന്നു ജയലളിത ചോദിച്ചിരുന്നു.

അന്നു പകൽ രണ്ടു തവണ ഡോ. ശിവകുമാർ ജയലളിതയെ പരിശോധിച്ചിരുന്നു. ആശുപത്രിയിൽ പോകാൻ നിർദേശിച്ചെങ്കിലും ജയലളിത സമ്മതിച്ചില്ല. ചെന്നൈയിലെ ആർകെ നഗറിൽ ജയലളിത മത്സരിക്കാൻ തെരഞ്ഞെടുത്തതിന്‍റെ കാരണം അധികം യാത്ര ചെയ്യുന്നതുമൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനായിരുന്നു. കടുത്ത പ്രമേഹബാധിതയായിരുന്നു ജയലളിത എന്ന് ശശികല പറയുന്നു.

ആശുപത്രിയിൽ എത്തിയതിന്‍റെ അടുത്ത ദിവസം അവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്നും സംസാരിച്ചു തുടങ്ങിയെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അബോധാവസ്ഥയിൽ കിടന്നതുകൊണ്ടാണ് ജയലളിതയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതെന്നും അല്ലാത്തപക്ഷം ആശുപത്രിയിൽ പോകാൻ അവർ സമ്മതിക്കില്ലായിരുന്നുവെന്നും ശശികല പറയുന്നു. ആശുപത്രി വാസത്തിനിടെ ജയലളിതയെ കാണാൻ എത്തിയ മന്ത്രിമാരുടെ പേരുവിവരങ്ങളും ശശികല കമ്മീഷന് നൽകിയിട്ടുണ്ട്. ഇതിൽ അന്നത്തെ ധനമന്ത്രി ഒ. പനീർശെൽവം, ആരോഗ്യമന്ത്രി സി. വിജയഭാസ്കർ, തൊഴിൽ മന്ത്രി നിലോഫർ ഖഫീൽ, ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ എം. തന്പിദുരെ എന്നിവർ ഉൾപ്പെടുന്നുണ്ട്. തമിഴ്നാട് ഗവർണർ സി.വിദ്യാസാഗർ റാവു രണ്ടു തവണ ജയലളിതയെ കാണാൻ എത്തി. ഗവർണറെ അവർ കൈവീശി കാണിച്ചുവെന്നും ശശികല പറയുന്നു.


2016 സെപ്റ്റംബർ 28ന് ഉന്നതതല യോഗത്തിൽ പങ്കെടുത്ത ശേഷമാണു സ്ഥിതി ഗുരുതരമായതെന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ചീഫ് സെക്രട്ടറി രാമ മോഹൻ റാവു, ഉപദേശക ഷീല ബാലകൃഷ്ണൻ തുടങ്ങിയവരാണ് ഉന്നതതല യോഗത്തിൽ പങ്കെടുത്തത്. ഇതിനു പിന്നാലെ സ്ഥിതി വഷളായപ്പോൾ എയിംസിൽനിന്നുള്ള ഡോക്ടർമാർ എത്തി പരിശോധിച്ച് ശ്വാസനാള ശസ്ത്രക്രിയ വേണമെന്നു നിർദേശിക്കുകയായിരുന്നു.

ശസ്ത്രക്രിയയ്ക്ക് പത്ത് ദിവസത്തിനുശേഷം അവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ട്യൂബുകൾ എടുത്തുമാറ്റിയെന്നും ചെറിയ വ്യായാമം ചെയ്തു തുടങ്ങിയിരുന്നുവെന്നും സാധാരണരീതിയിലുള്ള ഭക്ഷണം കഴിച്ചുതുടങ്ങിയതായും ശശികല പറയുന്നു. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ നാമനിർദേശ പത്രികയിൽ കൈവിരൽ പതിച്ചാണു ജയലളിത ഒപ്പുവച്ചത്. പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകൾ ജയലളിത സ്വന്തം കൈപ്പടയിൽ രേഖപ്പെടുത്തിയാണു പാർട്ടി എംപിമാർക്ക് നൽകിയത്. ഇതിന്‍റെ പകർപ്പ് പോയസ് ഗാർഡനിലെ തന്‍റെ മുറിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ശശികല സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

രോഗാവസ്ഥയിൽ ആരും കാണാൻ വരുന്നത് ജയലളിത ഇഷ്ടപ്പെട്ടിരുന്നില്ലെന്നും അനുവാദം നൽകുന്നവരെ മാത്രമാണ് സന്ദർശനത്തിന് കയറ്റിയിരുന്നതെന്നും ശശികല കമ്മീഷനെ അറിയിച്ചിട്ടുണ്ട്. 55 പേജുകളുള്ള വിശദമായ സത്യവാങ്മൂലമാണു ശശികല കമ്മീഷന് സമർപ്പിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.