മോദി ജനങ്ങളെ വഞ്ചിച്ചു: മൻമോഹൻ സിംഗ്
മോദി ജനങ്ങളെ വഞ്ചിച്ചു: മൻമോഹൻ സിംഗ്
Monday, March 19, 2018 12:59 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും എൻഡിഎ സർക്കാരിനെയും കടന്നാക്രമിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. വലിയ വാഗ്ദാനങ്ങൾ നൽകി മോദി രാജ്യത്തെ ജനങ്ങളെ കബളിപ്പിച്ചെന്ന് ആരോപിച്ച മൻമോഹൻ സിംഗ്, രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ എൻഡിഎ സർക്കാർ രണ്ടു ലക്ഷം തൊഴിൽ പോലും ഇതുവരെ കൊണ്ടുവന്നിട്ടില്ലെന്നു കുറ്റപ്പെടുത്തി.

ജമ്മു കാഷ്മീരിലെ സ്ഥിതി ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്‍റെ സാന്പത്തികരംഗം മോദി സർക്കാർ താറുമാറാക്കിയെന്നും വിദേശനയം തോന്നുന്നതു പോലാണ് നടപ്പിലാക്കുന്നതെന്നും കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിൽ മൻമോഹൻ സിംഗ് വിമർശിച്ചു.

വലിയ വാഗ്ദാനങ്ങൾ പ്രചരിപ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയത്. അവയൊന്നും നടത്താനായിട്ടില്ല. രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്ന ഒരു വാഗ്ദാനം. എന്നാൽ, രണ്ടു ലക്ഷം തൊഴിലുകൾ പോലും കാണാനായിട്ടില്ല.

കർഷകരുടെ ആദായം ആറു വർഷത്തിനുള്ളിൽ ഇരട്ടിയാക്കുമെന്നായിരുന്നു വാഗ്ദാനത്തിൽ മറ്റൊന്ന്. അതും കള്ളപ്രചാരണമായി അവശേഷിക്കുന്നു. നോട്ട് അസാധുവാക്കൽ, ജിഎസ്ടി തുടങ്ങിയ നടപടികളിലൂടെ രാജ്യത്തിന്‍റെ സന്പദ് വ്യവസ്ഥയെ മോദി സർക്കാർ താറുമാറാക്കി.
ജമ്മു കാഷ്മീരിൽ തൊട്ടതെല്ലാം പിഴയ്ക്കുന്നതാണു കാണുന്നത്. ഒരു വിഷയത്തിലും പരിഹാരമുണ്ടാക്കാൻ സർക്കാരിന്‍റെ നടപടികൾക്കാകുന്നില്ല.


അതിർത്തി കടന്നുള്ള ഭീകരവാദവും ആഭ്യന്തര സംഘർഷവും കാരണം അതിർത്തികൾ അരക്ഷിതാവസ്ഥയിലാണെന്നാണ് സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത്. സർക്കാരിന്‍റെ പിടിപ്പുകേടാണ് ഇതിനു കാരണം. ഇവിടെ നാം ഗൗരവത്തോടെ ഇടപെടേണ്ട തുണ്ട്. സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നൽകുകയും സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്തെ സ്വതന്ത്രമായി മുന്നോട്ടു നയിക്കുകയും ചെയ്ത പാർട്ടിയാണ് കോണ്‍ഗ്രസ്. രാജ്യത്തിന്‍റെ വികസനത്തിൽ നമുക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അതിനു കഴിയുമെന്ന് നല്ല ആത്മവിശ്വാസമുണ്ടെ ന്നും മൻമോഹൻ സിംഗ് കൂട്ടിച്ചേർത്തു.

അയൽരാജ്യങ്ങളുമായി സൗഹൃദപരമായ അന്തരീക്ഷമാണ് രാജ്യത്തിന് ആവശ്യം. എന്നാൽ, ഇപ്പോൾ അയൽരാജ്യങ്ങളുമായി ചില പ്രശ്നങ്ങൾ നിലനിൽക്കുന്നു. ശത്രുതാപരമായ മനോഭാവം മാത്രമായാൽ ഒരു സഹായവും അതിലൂടെ ലഭിക്കില്ല. പാക്കിസ്ഥാൻ അയൽരാജ്യമാണെന്ന കാര്യം മറക്കരുത്. അതേസമയം, ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്‍റെ നിലപാടിനെ എതിർക്കുകയും അത് ലോകത്തിന്‍റെ സമാധാനത്തിനു തന്നെ പ്രശ്നമാകുന്നതാണെന്നു ബോധ്യപ്പെടുത്തുകയും വേണമെന്നും മൻമോഹൻ സിംഗ് ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.