മുംബൈ: ഇന്ത്യയിലെ കത്തോലിക്കാ സഭ കരുണയും ദയയും പരിപോഷിപ്പിക്കണമെന്ന് സിസിബിഐ (ഇന്ത്യയിലെ ലത്തീൻ കത്തോലിക്കാ മെത്രാന്മാരുടെ സംഘം) അധ്യക്ഷനും ബോംബെ ആർച്ച്ബിഷപ്പുമായ കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്. മുംബൈ സർവോദയയിൽ ചൊവ്വാഴ്ച ആരംഭിച്ച മെത്രാൻമാരുടെ ധ്യാനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ വിവിധ രൂപതകളിൽ നിന്നായി 31 മെത്രാന്മാർ ധ്യാനത്തിൽ സംബന്ധിച്ചു.
ഫ്രാൻസിസ് മാർപാപ്പ കരുണയുടെ മാർപാപ്പയാണ്, അനുരഞ്ജനത്തിന്റെ ദിവ്യബലിയിലേക്ക് അദ്ദേഹം ജനതയെ നയിക്കുന്നു. പാവങ്ങളോടു കരുണയും, തിരസ്കരിക്കപ്പെട്ടവരോടും ദുരിതമനുഭവിക്കുന്നവരോടും സ്നേഹവും ഉത്കണ്ഠയും മാർപാപ്പയ്ക്കുണ്ട്. ഫ്രാൻസിസ് മാർപാപ്പയുടെ സ്ഥാനാരോഹണത്തിന്റെ അഞ്ചാം വർഷികമായിരുന്നു മാർച്ച് 13 നെന്ന് അനുസ്മരിത്തുകൊണ്ടു കർദിനാൾ പറഞ്ഞു.
മാർപാപ്പയുടെ സ്ഥാനാരോഹണ വാർഷികത്തിൽ നന്ദിയർപ്പിച്ച് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസിന്റെ മുഖ്യകാർമികത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ഇന്ത്യയിലെ വത്തിക്കാൻ നുൺഷ്യോ ആർച്ച്ബിഷപ് ജാംബത്തിസ്ത ദിക്വാത്രോയും മറ്റു ബിഷപ്പുമാരും വൈദികരും സഹകാർമികരായിരുന്നു. തുടർന്ന് ആരാധനയും നടന്നു.
രണ്ടു ഘട്ടമായിട്ടാണ് ബിഷപ്പുമാരുടെ ധ്യാനം സിസിബിഐ സംഘടിപ്പിക്കുന്നത്. ആദ്യഘട്ടം മാർച്ച് 12 മുതൽ 17 വരെ നടന്നു. രണ്ടാംഘട്ടം ജൂലൈ രണ്ടു മുതൽ ഏഴുവരെ സർവോദയിൽ നടക്കും.
കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ആർച്ച്ബിഷപ് ജാം ബത്തിസ്ത ദിക്വാത്രോ, ആർച്ച്ബിഷപ് ജോർജ് ആന്റണിസ്വാമി, ആർച്ച്ബിഷപ് അനിൽ കൂട്ടോ, ആർച്ച്ബിഷപ് ഫെലിക്സ് മച്ചാഡോ, ബിഷപ് ജോൺ റോഡ്രിഗസ്, ഫാ. തോമസ് റെഡ്ഡി എസ്ജെ, ഫാ. പോൾ മൂഞ്ഞേലി, ഫാ. ആന്റണി ചരങ്ങത്ത്, ഫാ. നിജിൽ ബാരറ്റ്, മോൺ. റോജർ പെരേര, മോൺ. കോൺറാഡ് സൽദാന, ഡോ. എം. കന്തസ്വാമി തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.