ജെഡി-യു വിമത ദേശീയ കൗൺസിൽ വിളിച്ച് ശരത് യാദവ്
ജെഡി-യു വിമത ദേശീയ കൗൺസിൽ വിളിച്ച് ശരത് യാദവ്
Wednesday, September 13, 2017 12:47 PM IST
ന്യൂഡൽഹി: ജെഡി-യു വിമത നേതാവ് ശരത് യാദവ് തനിക്കൊപ്പമുള്ളവരുടെ ദേശീയ കൗൺസിൽ യോഗം വിളിച്ചു. അടുത്തമാസം എട്ടിന് ഡൽഹിയിലാണു യോഗം നടക്കുക. പാർട്ടി അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായുള്ള പോരാട്ടം ശക്തമാക്കിക്കൊണ്ടാണ് ശരത് യാദവ് ദേശീയ കൗൺസിൽ വിളിച്ചിരിക്കുന്നത്.

പാർട്ടി ചിഹ്‌നത്തിനായുള്ള ശരത് യാദവിന്‍റെ അവകാശവാദത്തിന് അനുകൂല തീരുമാനം കൈക്കൊള്ളാൻ ന്യായമായ കാരണങ്ങളിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചതിനു പിന്നാലെയാണ് ദേശീയ കൗൺസിൽ വിളിച്ചിരിക്കുന്നത്.


സത്യത്തിനും ജനാധിപത്യത്തിനുംവേണ്ടി ശക്തമായി പോരാടുമെന്ന് ശരത് യാദവ് പറഞ്ഞു. തന്‍റെയും അലി അൻവറിന്‍റെയും രാജ്യസഭാംഗത്വം റദ്ദാക്കണമെന്ന ജെഡി-യു ഔദ്യോഗിക പക്ഷത്തിന്‍റെ ആവശ്യം അടിസ്ഥാനപ്പെടുത്തി രാജ്യസഭാ സെക്രട്ടേറിയറ്റ് വിശദീകരണം ആവശ്യപ്പെട്ടതിന് വൈകാതെ മറുപടി നല്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.