ബിജെപി അധികാരത്തിലെത്തിയത് അര നൂറ്റാണ്ടു കാലത്തേക്ക്: അമിത് ഷാ
ബിജെപി അധികാരത്തിലെത്തിയത്  അര നൂറ്റാണ്ടു കാലത്തേക്ക്: അമിത് ഷാ
Saturday, August 19, 2017 12:06 PM IST
ന്യൂഡൽഹി: അഞ്ചോ, പത്തോ വർഷത്തേക്കല്ല; ചുരുങ്ങിയത് അര നൂറ്റാണ്ടു കാലത്തേക്കാണ് ബിജെപി അധികാരത്തിലെത്തിയതെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ. വിജയത്തിന്‍റെ പാരമ്യത്തിലാണ് ഇപ്പോൾ ബിജെപിയെന്നു തോന്നാമെങ്കിലും ഇനിയുമേറെ മുന്നോട്ടു പോകാനുണ്ടെന്നാണ് പ്രവർത്തകർക്ക് അനുഭവപ്പെടുന്നതെന്ന് ഭോപ്പാലിൽ ബിജെപിയുടെ മധ്യപ്രദേശ് സംസ്ഥാന നേതാക്കളുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
അടുത്ത 40-50 വർഷങ്ങളിൽ അധികാരം ഉപയോഗിച്ച് രാജ്യത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെ വേണം മുന്നോട്ടു പോകാൻ എന്ന് ആർഎസ്എസ് ഉൾപ്പെടുന്ന സംഘപരിവാറിന്‍റെ താത്പര്യങ്ങൾക്കനുസരിച്ചു ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുമെന്ന സൂചന നൽകിക്കൊണ്ട് ബിജെപി അധ്യക്ഷൻ പറഞ്ഞു.

നിലവിൽ 330 എംപിമാരും വിവിധ സംസ്ഥാനങ്ങളിലായി 1,387 എംഎൽഎമാരും ബിജെപിക്കുണ്ട്. കേന്ദ്രത്തിലും നിരവധി സംസ്ഥാനങ്ങളിലും മികച്ച ഭൂരിപക്ഷത്തോടെ ഭരിക്കുന്ന പാർട്ടി അതിന്‍റെ പാരമ്യത്തിലാണെന്നു തോന്നിയേക്കാം. പക്ഷേ സമർപ്പിതരായ പ്രവർത്തകരെ സംബന്ധിച്ച് ഇനിയും മുന്നോട്ടു പോകാനാകും-ഷാ ചൂണ്ടിക്കാട്ടി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 350ന് മുകളിൽ എംപിമാരെ വിജയിപ്പിക്കുകയെന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്.


മൂന്നു ദിവസത്തെ നേതൃസമ്മേളനത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, കോർ കമ്മിറ്റിയംഗങ്ങൾ, സം സ്ഥാന ഭാരവാഹികൾ, ജില്ലാ അധ്യക്ഷർ എന്നിവരടക്കം പ്രധാന നേതാക്കളെല്ലാം പങ്കെടുക്കുന്നുണ്ട്. അടുത്ത വർഷം നടക്കുന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താനുള്ള തന്ത്രങ്ങൾ മെനയുന്നതിനാണ് സമ്മേളനം വിശദമായ ചർച്ച നടത്തുന്നത്. രാജ്യമാകെ 110 ദിവസം നീണ്ടുനിൽക്കുന്ന പര്യടനപരിപാടിയുമായാണു ഷാ യാത്ര തിരിച്ചത്. മുതിർന്ന നേതാക്കളുടെ പാത തുടർന്നാൽ ബിജെപിയെ തോൽപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.