ഇ- കൊമേഴ്സ് കന്പനികൾക്കു ജിഎസ്ടി പിന്നീടു മാത്രം
ഇ- കൊമേഴ്സ് കന്പനികൾക്കു ജിഎസ്ടി പിന്നീടു മാത്രം
Monday, June 26, 2017 1:05 PM IST
ന്യൂഡൽഹി: ചരക്കു - സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്പോൾ ഇ- കൊമേഴ്സ് സ്ഥാപനങ്ങൾക്കും സർക്കാർ ഡിപ്പാർട്ടുമെന്‍റ്കൾക്കും ആശ്വാസ നടപടി. ഇവ നികുതി സ്രോതസിൽ പിടിച്ച് അടയ്ക്കുന്നതു തുടക്കത്തിൽ വേണ്ടെന്നു വച്ചു. എന്നു മുതൽ അവ നികുതി പിരിക്കണം എന്നു പിന്നീട് അറിയിക്കും.

ഇ -കൊമേഴ്സ് സ്ഥാപനങ്ങൾ അവരുടെ ഓൺലൈൻ പ്ലാറ്റ് ഫോറത്തിൽ നടക്കുന്ന വില്പനയുടെ ഒരു ശതമാനം തുക ടിസിഎസ് (സ്രോതസിൽ നികുതി പിരിവ്) ആയി പിരിച്ച് സർക്കാരിൽ അടയ്ക്കണമെന്നാണു ജിഎസ്ടി നിയമവ്യവസ്ഥ(വകുപ്പ് 52).

സർക്കാർ വകുപ്പുകളും സർക്കാർ സ്ഥാപനങ്ങളും സ്രോതസിൽ നികുതി കിഴിച്ച് (ടിഡിഎസ്) സർക്കാരിൽ അടയ്ക്കണമെന്ന് 51-ാം വകുപ്പും പറയുന്നു.

രണ്ടു വകുപ്പുകളും തുടക്കത്തിൽ മരവിപ്പിക്കുകയാണ് ഇന്നലെ ചെയ്തത്. നികുതി പിരിവടക്കമുള്ള കാര്യങ്ങൾക്ക് ഈ സ്ഥാപനങ്ങൾ ഒരുങ്ങാത്തതാണു കാരണം. ഇവയ്ക്കു ജിഎസ്ടി രജിസ്ട്രേഷൻ എടുക്കുന്നതിനും സാവകാശം അനുവദിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.