പ്രസവാവധി 26 ആഴ്ച; നിയമം ആയി
Wednesday, March 29, 2017 12:45 PM IST
ന്യൂഡൽഹി: സ്ത്രീകൾക്ക് 26 ആഴ്ച പ്രസവാവധി നൽകാൻ വ്യവസ്ഥചെയ്യുന്ന മറ്റേണിറ്റി ബനഫിറ്റ് (ഭേദഗതി) ബില്ലിന് രാഷ് ട്രപതി അംഗീകാരം നൽകി നിയമമാക്കി. അൻപതിലേറെപ്പേർ ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽ ശിശുപരിപാലനത്തിനുള്ള ക്രഷ് സൗകര്യം വേണമെന്നും നിയമം വ്യവസ്ഥചെയ്യുന്നു. വീട്ടിലിരുന്നു ചെയ്യാവുന്ന ജോലിയാണെങ്കിൽ പ്രസവാവധിക്കുശേഷം അതിനും സൗകര്യം നൽകണമെന്നു നിയമം പറയുന്നു. നിയമനവേളയിൽത്തന്നെ സ്ത്രീ ജീവനക്കാരോടു നിയമാനുസൃത ആനുകൂല്യങ്ങൾ ഇവയാണെന്ന് അറിയിച്ചിരിക്കണം. രണ്ടോ അതിലേറെയോ കുട്ടികൾ ഉണ്ടെങ്കിൽ 12 ആഴ്ചത്തെ പ്രസവാവധിക്ക് അർഹതയുണ്ടായിരിക്കും. മൂന്നുവയസിൽ താഴെയുള്ള കുട്ടിയെ ദത്തെടുത്താലും 12 ആഴ്ചയാണു ശന്പളത്തോടുകൂടിയ അവധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.