വിദ്യാഭ്യാസ ഫീസ് വർധന ആശങ്കയും പരാതിയുമായി പ്രവാസികൾ
Tuesday, March 28, 2017 1:20 PM IST
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ പുതുക്കിയ നയം അനുസരിച്ചു പ്രവാസി ഇന്ത്യക്കാരുടെ മക്കൾക്ക് ഇന്ത്യയിലെ വിദ്യാഭ്യാസച്ചെലവ് പതിന്മടങ്ങ് വർധിച്ചു. ഒമാനിൽ നിന്നുള്ള വിദേശ ഇന്ത്യക്കാരുടെ മക്കൾക്ക് മൂന്നു വർഷ അണ്ടർ ഗ്രാജുവേറ്റ് കോഴ്സുകൾക്ക് മുൻപ് 1,600 ഒമാൻ റിയാൽ നൽകിയിരുന്നിടത്ത് ഇപ്പോൾ 9,300 ഒമാൻ റിയാൽ നൽകേണ്ടി വരുമെന്നാണ് പ്രവാസികളായ രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

എൻജിനിയറിംഗ്, ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ കോഴ്സുകളുടെ ഫീസാണ് ഇപ്പോൾ കണക്കില്ലാതെ വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഒമാനിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികളെ ഫീസ് വർധന പ്രതികൂലമായി ബാധിക്കും. പ്രവാസികൾ ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഉൾപ്പടെയുള്ള കേന്ദ്രങ്ങളിൽ പരാതി നൽകിയിട്ടുണ്ട്.
ചിൽഡ്രൻ ഓഫ് ഇന്ത്യൻസ് വർക്കിംഗ് ഇൻ ഗൾഫ് (സിഐഡബ്ല്യൂജി) പദ്ധതി പ്രകാരം രാജ്യത്തെ 29 എൻഐടികളിലും മൂന്ന് ഐഐടികളിലും സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചറിലും പ്രവാസികളുടെ മക്കൾക്ക് പ്രവേശനം തേടാവുന്നതാണ്. ഇതിനു പുറമെ പത്ത് പ്രീമിയർ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലും വിവിധ കോഴ്സുകളിൽ അഡ്മിഷൻ തേടാമായിരുന്നു. എന്നാൽ, ഇപ്പോൾ ഫീസ് ഘടനയിലുണ്ടായിരിക്കുന്ന ഭീമമായ വർധന കാരണം ചെലവ് കുറഞ്ഞ മറ്റ് കോഴ്സുകളിലേക്കു തിരിയേണ്ട അവസ്ഥയാണെന്ന് പ്രവാസി മാതാപിതാക്കൾ ആശങ്കപ്പെടുന്നു.

2004 മുതൽ സിഐഡബ്ല്യൂജി പദ്ധതി പ്രകാരം സാധാരണ ഫീസ് ഘടനയിൽ പ്രവാസികളുടെ മക്കൾക്ക് ഇന്ത്യയിൽ വിവിധ കോഴ്സുകളിൽ പ്രവേശനം ലഭിച്ചിരുന്നു. 2016 ൽ സിഐഡബ്ല്യൂജി സ്കീം അനുസരിച്ച് ഒരു വിദ്യാർഥിക്ക് പ്രവേശനത്തിനായി 300 ഡോളർ (ഏകദേശം 19,500 രൂപ) ചെലവാകുമായിരുന്നു. അതിനു പുറമേ 700 ഡോളർ ഒരു സെമസ്റ്ററിലേക്കുള്ള ട്യൂഷൻ ഫീസും നൽകണം. എന്നാൽ, കഴിഞ്ഞ മാർച്ച് പത്തിന് സർക്കാർ ഇറക്കിയ പുതിയ സർക്കുലർ പ്രകാരം ഈ സ്കീമിൽ പ്രവേശനം തേടുന്നവർ ഓരോ സെമസ്റ്ററിലും 4,000 ഡോളർ ട്യൂഷൻ ഫീസായി നൽകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
ഇതു സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായ ഞെട്ടിപ്പിക്കുന്ന തീരുമാനമാണെന്നാണ് പ്രവാസികൾ ചൂണ്ടിക്കാട്ടുന്നത്. തങ്ങൾക്ക് താങ്ങാൻ കഴിയാത്ത ഫീസ് ഘടനയാണിത്. സർക്കാർ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
ഇന്ത്യൻ സ്കൂൾ ബോർഡിന്‍റെ കണക്കു പ്രകാരം പ്രതിവർഷം 1,500 വിദ്യാർഥികൾ ഒമാനിലെ 14 ഇന്ത്യൻ സ്കൂളുകളിൽ നിന്നായി പന്ത്രണ്ടാം ക്ലാസ് പരീക്ഷയും 2,300 പേർ പത്താം ക്ലാസ് പരീക്ഷയും എഴുതുന്നു. ഇവരുടെ ഉന്നത വിദ്യാഭ്യാസത്തിനായി ഇപ്പോൾ വൻ തുക മുടക്കേണ്ട അവസ്ഥയാണെന്നാണ് പ്രവാസികളായ മാതാപിതാക്കളുടെ പരാതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.