യുപിയിൽ വീണ്ടും തെരഞ്ഞെടുപ്പിനു ബിജെപിയെ വെല്ലുവിളിച്ച് മായാവതി
യുപിയിൽ വീണ്ടും തെരഞ്ഞെടുപ്പിനു ബിജെപിയെ വെല്ലുവിളിച്ച് മായാവതി
Tuesday, March 21, 2017 12:57 PM IST
ന്യൂഡൽഹി: ഉത്തർപ്രേദശിൽ ബിജെപിക്കു ധൈര്യമുണ്ടെങ്കിൽ ബാലറ്റു പേപ്പറിലൂടെ വോട്ടിംഗ് നടത്താൻ വെല്ലുവിളിച്ച് മായാവതി രാജ്യസഭയിൽ. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ നിരോധിച്ചു കൊണ്ട് പ്രത്യേക നിയമം വേണമെന്നും മായാവതി ആവശ്യപ്പെട്ടു. ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും തെരഞ്ഞെടുപ്പു ഫലങ്ങൾ ജനങ്ങളുടെ വിധിയെഴുത്തല്ല മറിച്ച് വോട്ടിംഗ് മെഷീനുകളുടെ വിധിയെഴുത്താണ്.

ഈ വിഷയത്തിൽ സഭാ നടപടികൾ നിർത്തി വച്ച് ചർച്ച വേണമെന്നും ബിഎസ്പി നേതാവ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധികാരത്തിൽ ഇരുന്ന സമയത്ത് വോട്ടിംഗ് മെഷീനുകളുടെ ആധികാരികത ബിജെപി ചോദ്യം ചെയ്തിരുന്നു. വോട്ടിംഗ് മെഷീനുകൾ ഉപയോഗിച്ച് സ്വതന്ത്രവും സുതാര്യവുമായി തെരഞ്ഞെടുപ്പു നടത്താനാകില്ലെന്ന് ബിജെപി തന്നെ ആരോപിച്ചിരുന്നുവെന്നും മായാവതി ചൂണ്ടിക്കാട്ടി. ഇപ്പോൾ ബിജെപി അധികാരത്തിൽ എത്തിയപ്പോൾ വോട്ടിംഗ് മെഷീനുകളെ ന്യായീകരിക്കുകയാണ്. ലോകത്തെ പ്രധാനപ്പെട്ട ജനാധിപത്യ രാജ്യങ്ങളിലെല്ലാം തന്നെ ഇപ്പോൾ പേപ്പർ ബാലറ്റിലൂടെയാണു വോട്ടിംഗ് നടത്തുന്നതെന്നും മായാവതി ചൂണ്ടിക്കാട്ടി.


ജനങ്ങൾ ബിഎസ്പിക്കു ചെയ്ത വോട്ടും ബിജെപിയുടെ അക്കൗണ്ടിലേക്കാണ് പോയത്. ഇതിനു പിന്നിൽ ബിജെപിയുടെ അട്ടിമറിയാണ്. ഭരണപക്ഷം ശക്തമായി മായാവതിയെ ചെറുക്കുന്നതിനിടെ പേപ്പർ ബാലറ്റ് വഴി വീണ്ടും തെരഞ്ഞെടുപ്പു നടത്താൻ അവർ വെല്ലുവിളിച്ചു. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ ഇല്ലാതാക്കുന്നതിനായി പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിൽ തന്നെ പ്രത്യേക നിയമം കൊണ്ടു വരണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ, തെരഞ്ഞെടുപ്പു സംബന്ധിച്ച ചർച്ചകൾക്കായി മായാവതിയുടെ നോട്ടീസ് ഇന്നലെ പരിഗണിക്കാനാവില്ലെന്ന് ഉപാധ്യക്ഷൻ പ്രഫ. പി.ജെ കുര്യൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പു സംബന്ധിച്ച വിഷയങ്ങൾ ഇന്നു ഷെഡ്യൂൾ ചെയ്തിരിക്കുന്നതിനാൽ വിഷയം ഇന്ന് ഉന്നയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.