തൃശൂർ സ്വദേശിയുടെ സ്വർണവും പണവും കവർന്നു
Saturday, March 18, 2017 11:32 AM IST
ഉഡുപ്പി(കർണാടക): സ്വർണവ്യാപാരിയെ ബസിൽനിന്നു വലിച്ചിറക്കി തട്ടിക്കൊണ്ടുപോയി കൈവശമുണ്ടായിരുന്ന സ്വർണവും പണവും കവർന്നു. തൃശൂർ സ്വദേശി ദിലീപാണ് പോലീസ് എന്ന വ്യാജേന എത്തിയവരുടെ കവർച്ചയ്ക്കിരയായത്. മണിപ്പാലിനടുത്ത് വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഒന്നര കിലോ സ്വർണവും 2.57 ലക്ഷം രൂപയുമാണ് കവർന്നത്.

മംഗളൂരുവിലെയും മൂഡിബിദ്രിയിലെയും പെർഡൂരിലെയും ജ്വല്ലറികളിൽ സ്വർണം വില്പന നടത്തിയശേഷം ഉഡുപ്പിയിലേക്ക് ബസിൽ പോകവെയായിരുന്നു കവർച്ച. ബസിലിരിക്കവെ തൊട്ടടുത്തിരുന്ന അപരിചിതൻ പോലീസുകാരനെന്ന് പരിചയപ്പെടുത്തുകയും കാരണമൊന്നുമില്ലാതെ ദിലീപുമായി വഴക്കിടുകയും ചെയ്തു. ബസ് മണിപ്പാലിനടുത്ത ഈശ്വർനഗറിലെത്തിയപ്പോൾ അപരിചിതൻ ദിലീപിനെ ഷർട്ടിന്‍റെ കോളറിനുപിടിച്ച് ബസിനുപുറത്തേക്ക് വലിച്ചിറക്കി. പോലീസുകാരനാണെന്ന് വിശ്വസിച്ച് ബസ് ഡ്രൈവറും കണ്ടക്ടറും മറ്റു യാത്രക്കാരും പ്രശ്നത്തിൽ ഇടപെട്ടില്ല. പോലീസുകാരനാണെന്നു വിശ്വസിച്ച് ദിലീപും അപരിചിതനോട് ഏറ്റുമുട്ടാൻ മടിച്ചു. പെട്ടെന്ന് അഞ്ചംഗ സംഘം ചാരനിറമുള്ള റിറ്റ്സ് കാറിലെത്തി അപരിചിതനോടൊപ്പം കൂടുകയും ദിലീപിനെ കാറിലേക്ക് വലിച്ചിഴച്ച് കയറ്റി യശേഷം രക്ഷപ്പെടുകയായിരുന്നു.


സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം ദിലീപിന്‍റെ കൈവശമുണ്ടായിരുന്ന പണവും സ്വർണവും കവർന്നശേഷം പഡുബിദ്രിയ്ക്കടുത്ത നന്ദികൂർ ഇൻഡസ്ട്രിയൽ മേഖലയിൽ ദിലീപിനെ ഉപേക്ഷിച്ചു. തുടർന്ന് മംഗളൂരുവിലുള്ള സഹോദരന്‍റെ വീട്ടിലെത്തിയ ദിലീപ് ഹിരിയഡുക്ക പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.