വിദ്യാർഥികളെ ആക്രമിച്ച സംഭവം: എബിവിപി പ്രവർത്തകരെ പുറത്താക്കി
വിദ്യാർഥികളെ ആക്രമിച്ച സംഭവം: എബിവിപി പ്രവർത്തകരെ പുറത്താക്കി
Wednesday, March 1, 2017 12:30 PM IST
ന്യൂഡൽഹി: ഡൽഹി സർവകലാശാല കാന്പസിൽ നടന്ന പ്രതിഷേധത്തിനിടെ വിദ്യാർഥികളെ ആക്രമിച്ച രണ്ട് എബിവിപി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ സംഘടനയിൽ നിന്നു പുറത്താക്കി. പ്രശാന്ത് വർമ, വിനായക് ശർമ എന്നിവരെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽനിന്നു പുറത്താക്കിയെന്നു വ്യക്തമാക്കിയ എബിവിപി ഇവർക്കെതിരേ കർശന പോലീസ് നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടു.

അക്രമത്തിൽ ഏർപ്പെട്ട പ്രവർത്തകർ സംഘടനാ ചട്ടങ്ങൾക്ക് അനുസൃതമായല്ല പ്രവർത്തിച്ചത്. അവരുടെ പ്രാഥമിക അംഗത്വം റദ്ദാക്കി. സംഭവത്തിൽ സംഘടന അന്വേഷണം നടത്തും. പോലീസ് അന്വേഷണത്തോട് സഹകരിക്കും. ശക്തമായ നടപടി എടുക്കണമെന്ന് പോലീസിനോട് ആവശ്യപ്പെടുമെന്നും എബിവിപി പ്രസ്താവനയിൽ വ്യക്തമാക്കി. ഓൾ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷൻ(ഐസ) പ്രവർത്തകനും ജെഎൻയു വിദ്യാർഥിയുമായ അമൻ സിൻഹയടക്കം മൂന്നു പേരാണ് എബിവിപി പ്രവർത്തകരുടെ മർദനത്തിന് ഇരയായത്.


സർവകലാശാലയിലെ നോർത്ത് കാന്പസിൽ വച്ചായിരുന്നു സംഭവം. എബിവിപി ഗുണ്ടായിസത്തിനെതിരേ സർവകലാശാലയിൽ ഐസ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് സമാപനത്തോട് അടുക്കവെ എബിവിപി പ്രവർത്തകർ വിദ്യാർഥികളെ മർദിക്കുകയായിരുന്നു.
കാന്പസിൽ ജെഎൻയു വിദ്യാർഥി ഉമർ ഖാലിദിനും ഷെഹ്ല റാ ഷിദിനും സ്വീകരണം നൽകുന്നതിനെ ചൊല്ലി കഴിഞ്ഞ ആഴ്ച എബിവിപി രാംജാസ് കോളജിൽ വ്യാപക ആക്രമണം അഴിച്ചുവിട്ടിരുന്നു. തൊട്ടടുത്ത ദിനം ആക്രമണത്തിനെതിരേ പ്രതിഷേ ധിച്ച വിദ്യാർഥികളേയും എബിവിപി പ്രവർത്തകർ തല്ലിച്ചതച്ചു. നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റു. ഈ സംഭവങ്ങളിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച കാന്പസിൽ പ്രതിഷേധ മാർച്ച് നടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.