ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിയമനം: പട്ടിക വീണ്ടും തിരിച്ചയച്ചു
ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിയമനം: പട്ടിക വീണ്ടും തിരിച്ചയച്ചു
Monday, February 27, 2017 2:35 PM IST
ന്യൂഡൽഹി: ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരെ നിയമിക്കുന്നതിനു തയാറാക്കിയ പട്ടിക വീണ്ടും സുപ്രീംകോടതി കൊളീജിയം കേന്ദ്രത്തിന് തിരിച്ചയച്ചു. ആദ്യം നൽകിയ പട്ടിക സ്വമേധയാ പിൻവലിച്ചതിനു ശേഷമാണ് ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹർ അധ്യക്ഷനായ കൊളീജിയം അതേപടി തിരിച്ചയച്ചത്. ഒൻപത് ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരെ നിയമിക്കുന്നതിനുള്ള പട്ടികയാണ് കൊളീജിയം തയാറാക്കിയത്.

ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നതിനും സ്ഥാനക്കയറ്റം നൽകുന്നതിനുമുള്ള കൊളീജിയത്തിൽ ചീഫ് ജസ്റ്റീസും നാല് മുതിർന്ന ജഡ്ജിമാരും ഉൾപ്പെടണമെന്നാണ് വ്യവസ്ഥ.‌ എന്നാൽ, കൊളീജിയം നടപടികളിൽ സുതാര്യത വേണമെന്ന ആവശ്യവുമായി വിയോജിച്ചു നിൽക്കുന്ന മുതിർന്ന ജഡ്ജിമാരിൽ ഒരാളായ ജസ്റ്റീസ് ജെ. ചെലമേശ്വർ കൊളീജിയം യോഗങ്ങളിൽ പങ്കെടുക്കുന്നില്ല. ഈ സാഹചര്യത്തിൽ ജസ്റ്റീസ് ചെലമേശ്വറിന്‍റെ അഭിപ്രായം കൂടി രേഖപ്പെടുത്തുന്നതിനായാണ് ആദ്യത്തെ പട്ടിക സ്വമേധയാ പിൻവലിച്ചതെന്നാണ് സൂചന.


ഒൻപത് ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരെ നിയമിക്കുന്നതിനായി ചേർന്ന കൊളീജിയത്തിൽ ജസ്റ്റീസ് ചെലമേശ്വറിനു പകരം ജസ്റ്റീസുമാരായ രഞ്ജൻ ഗൊഗോയി, മദൻ ബി. ലോകുർ എന്നിവരെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, കൊളീജിയം യോഗത്തിൽ പങ്കെടുക്കുന്നതിനു പകരം നിയമന കാര്യങ്ങളിലുള്ള തന്‍റെ അഭിപ്രായം രേഖാമൂലം അറിയിക്കാൻ ജസ്റ്റീസ് ചെലമേശ്വർ തീരുമാനിച്ചതിനെ തുടർന്ന് നേരത്തെ അയച്ച പട്ടിക സ്വമേധയാ പിൻവലിക്കുകയായിരുന്നു. കൊളീജിയം ശിപാർശ ചെയ്ത പട്ടിക പരിശോധിച്ച് കേന്ദ്ര നിയമ മന്ത്രാലയമാണ് നിയമന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.