നടിയെ ആക്രമിച്ച കേസ്: ശക്തമായ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മീഷൻ
Monday, February 20, 2017 2:49 PM IST
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ശക്തമായ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മീഷൻ. അന്വേഷണ പുരോഗതി വിലയിരുത്താൻ സംസ്ഥാന ഡിജിപിയെ വിളിച്ചു വരുത്തും.

അടുത്ത തിങ്കളാഴ്ച ഡിജിപിയോട് കമ്മീഷനു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമത്തിന് ഇരയായ നടിയിൽ നിന്നും നടൻ ലാലിൽ നിന്നും വിവരങ്ങൾ തേടിയിട്ടുണ്ട്. ആവശ്യമെന്നു തോന്നിയാൽ സംസ്ഥാനത്തു നേരിട്ടെത്തി തെളിവെടുക്കുമെന്നും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ ലളിത കുമാര മംഗലം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പരിശോധിക്കാൻ കമ്മീഷനിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമപരമായി സാധ്യമായ എല്ലാ ഇടപെടലുകളും നടത്തും. സംസ്ഥാന സർക്കാരും പോലീസും മതിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെങ്കിൽ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തുമെന്നും കമ്മീഷൻ വ്യക്തമാക്കി. കേരളം പോലുള്ള സ്ഥലത്ത് ഇത്തരത്തിലൊരു സംഭവമുണ്ടായത് ഞെട്ടിക്കുന്നതാണ്. സ്ത്രീകളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്ഥാനമായിരുന്നു കേരളം.

ഇതൊരു മാറ്റത്തിന്‍റെ സൂചനയാണ്. ഇത്തരം രീതിയിൽ സ്ത്രീകൾക്കെതിരേ അതിക്രമമുണ്ടാകുന്നത് ഞെട്ടിക്കുന്നതാണെന്നു ലളിതാ കുമാരമംഗലം കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.