ഗാന്ധിനിന്ദ: ഹരിയാനമന്ത്രി പ്രസ്താവന പിൻവലിച്ചു
ഗാന്ധിനിന്ദ: ഹരിയാനമന്ത്രി പ്രസ്താവന പിൻവലിച്ചു
Saturday, January 14, 2017 3:07 PM IST
ന്യൂഡൽഹി: മഹാത്മാ ഗാന്ധിയേക്കാൾ മികച്ചത് നരേന്ദ്ര മോദിയാണെന്നു പറഞ്ഞ ഹരിയാനയിലെ ബിജെപി മന്ത്രി അനിൽ വിജ് തന്‍റെ പ്രസ്താവന പിൻവലിച്ചു മാപ്പു പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ ചിത്രം നോട്ടുകളിൽ ഉപയോഗിക്കുന്നതിനാലാണ് നോട്ടിന്‍റെ വിലയിടിയുന്നതെന്നും അതിനാൽ കലണ്ടറുകളിൽ നിന്ന് മാത്രമല്ല നോട്ടുകളിൽ നിന്നും ഗാന്ധിജിയെ പിൻവലിക്കണമെന്നുമായിരുന്നു അനിൽ വിജ് പറഞ്ഞത്.

ഗാന്ധിജിയുടെ പേര് ഖാദി ഉത്പന്നങ്ങളുടെ വില്പന കുറച്ചു. എന്നാൽ, മോദി ഖാദി ഉത്പന്നങ്ങളുടെ പ്രചാരകനായതോടെ വില്പന വർധിച്ചു. ഇതേ അവസ്ഥ നോട്ടിന്‍റെ കാര്യത്തിലും സംഭവിക്കും. അതിനാൽ നോട്ടിൽ നിന്നു ഗാന്ധിജിയെ പിൻവലിച്ച് മോദിയെ ഉടനെ തന്നെ ചേർക്കണമെന്നും അനിൽ വിജ് പറഞ്ഞിരുന്നു.

പ്രസ്താവന വിവാദമായതോടെ അനിൽ വിജിനെ ബിജെപിയും കൈവെടിഞ്ഞിരുന്നു. പരാമർശം വ്യക്തിപരമാണ്, ബിജെപിയുടേതല്ലെന്നാണു ബിജെപി നേതാവ് ശ്രീകാന്ത് ശർമ പറഞ്ഞത്. മന്ത്രിയുടെ വ്യക്തിപരമായ പരാമർശത്തിൽ പാർട്ടിക്കൊന്നും ചെയ്യാനില്ലെന്നായിരുന്നു ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്‍റെ പ്രതികരണം. ഇതോടെയാണ് താൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പ്രസ്താവന പിൻവലിക്കുന്നതായും അനിൽ വിജ് വ്യക്തമാക്കിയത്.


തന്‍റെ വാക്കുകൾ പിൻവലിക്കുന്നതായി മന്ത്രി ട്വിറ്ററിലും വ്യക്തമാക്കി. ഖാദിയുടെ കലണ്ടറിൽ ഗാന്ധിജിക്കു പകരം മോദിയുടെ ചിത്രം പതിച്ചതിനെക്കുറിച്ചു പ്രതികരിക്കവേയാണ് അനിൽവിജ് വിവാദ പ്രസ്താവന നടത്തിയത്.

അനിൽ വിജിന്‍റെ വാക്കുകളോടു രൂക്ഷമായാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ പ്രതികരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.