കൊല്ലപ്പെട്ട തീവ്രവാദിയുടെ മൃതദേഹം വിട്ടുകൊടുക്കാൻ സൈന്യം തയാറായില്ല; കാഷ്മീരിൽ സംഘർഷം
കൊല്ലപ്പെട്ട തീവ്രവാദിയുടെ മൃതദേഹം വിട്ടുകൊടുക്കാൻ സൈന്യം തയാറായില്ല; കാഷ്മീരിൽ സംഘർഷം
Thursday, September 22, 2016 1:10 PM IST
ശ്രീനഗർ: ബന്ദിപോറയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദിയുടെ മൃതദേഹം വിട്ടുനല്കണമെന്ന ആവശ്യവുമായി പ്രകടനം നടത്തിയവർക്കുനേരെ സുരക്ഷാ സേന നടത്തിയ പെല്ലറ്റ് തോക്ക്, കണ്ണീർവാതക പ്രയോഗങ്ങളിൽ നിരവധി പേർക്ക് പരിക്ക്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുൾപ്പെടെ ഏഴ് പേർക്കു പരിക്കേറ്റു.

ഇന്നലെ രാവിലെ ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടതിനു പിന്നാലെയാണു ജനങ്ങൾ പ്രക്ഷോഭവുമായി നിരത്തിലിറങ്ങിയത്. ചപാരൻ ഗുജ്‌ജാർപതി അരഗമിലെ സൈനിക ക്യാമ്പിനു മുന്നിലേക്ക് ഗ്രാമവാസികൾ പ്രകടനവുമായെത്തി.

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് വിദേശിയാണെങ്കിൽ എന്തുകൊണ്ട് സുരക്ഷാസേന മൃതദേഹം കാണിക്കാൻ തയാറാകുന്നില്ലെന്നും കൊല്ലപ്പെട്ടത് കാഷ്മീരിയാണെന്നും പ്രക്ഷോഭകർ വാദിച്ചു. വ്യാജ ഏറ്റുമുട്ടലിലൂടെയാണു കൊല നടത്തിയിരിക്കുന്നതെന്നും പ്രക്ഷോഭകർ ആരോപിച്ചു.


അതേസമയം, തീവ്രവാദികളുടെ സാന്നിധ്യമുള്ളതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് അരഗാം ഗ്രാമത്തിൽ തെരച്ചിൽ നടത്തിയതെന്നും സുരക്ഷാ സേന സ്‌ഥലത്ത് എത്തിയപ്പോൾ തീവ്രവാദികൾ വെടിവയ്പ് ആരംഭിച്ചെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് സൈന്യം നടത്തിയ വെടിവയ്പിൽ വിദേശിയായ ഒരു ഭീകരൻ കൊല്ലപ്പെട്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.